X

കാപ്പ കേസ് പ്രതിയുടെ അമ്മയെ വീടുകയറി വെട്ടിക്കൊന്നു

അടൂരില്‍ കാപ്പ കേസിലെ പ്രതിയുടെ അമ്മയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. വടക്കേ വീട്ടില്‍ സുജാത(55)യാണ് ആക്രമണത്തില്‍ മരിച്ചത്. മക്കളോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് പ്രതികള്‍ വീട്ടിലെത്തിയത്. ഈ സമയം മക്കളായ ചന്ദ്രലാലും സൂര്യലാലും വീട്ടില്‍ ഉണ്ടായിരുന്നില്ല.

മുഖംമൂടി ധരിച്ചെത്തിയ ആക്രമികള്‍ കമ്പികൊണ്ട് തലയ്ക്കടിക്കുകയും കല്ല് എറിയുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജാതയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിച്ചു. വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയ സംഘം വീട് തകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ മുറ്റത്തെ കിണറ്റില്‍ വലിച്ചെറിയുകയും ചെയ്തു. മക്കള്‍ ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണ്. സൂര്യലാലിന്റെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

webdesk14: