X

ബോളിവുഡിന് ‘മോദി പേടി’ വിമര്‍ശനങ്ങള്‍ അവസരങ്ങളെ ഇല്ലാതാക്കിയെിന്ന് പ്രകാശ് രാജ്‌

 

ഫാസിസത്തിനെതിരായി തന്റെ പ്രതികരണങ്ങല്‍ ബോളിവുഡില്‍ നിന്നുള്ള അവസരങ്ങള്‍ കുറച്ചെന്ന് പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിച്ച് തുടങ്ങിയതോടെയാണ് അവസരങ്ങള്‍ നഷ്ടമായത്. അവസാനമായി ബോളിവുഡില്‍ നിന്നും ഒരു ഓഫര്‍ ലഭിച്ചത് ഒക്ടോബറിലായിരുന്നു. പിന്നീട് ബോളിവുഡില്‍ നിന്നും ആരും വിളിച്ചില്ല. അതേസമയം ദക്ഷിണേന്ത്യയില്‍ നിന്നും സ്ഥിരമായി ഓഫറുകള്‍ വരുന്നുണ്ട്.

നാലു വര്‍ഷമായിട്ടും മോദി യാതൊരു വിധ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല. എതിര്‍ സ്വരങ്ങള്‍ വരുമ്പോള്‍ അവരെ ഹിന്ദു വിരുദ്ധരായി മുദ്രകുത്തും. ചില ചോദ്യങ്ങള്‍ ഗൗരി ലങ്കേശ് ചോദിച്ചിരുന്നു. ഈ പോരാട്ടത്തില്‍ അവര്‍ തനിച്ചാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗൗരി ലങ്കേശ് കഴിഞ്ഞ വര്‍ഷം കൊലപ്പെട്ട ശേഷമാണ് പ്രകാശ് രാജ് ബിജെപിക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങിയത്. പിന്നീട് നിരന്തരം ബിജെപി ഭരണത്തിന്റെ വിമര്‍ശകനായി താരം മാറി.

chandrika: