<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ashokan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ashokan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 09 Mar 2018 10:15:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ashokan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹാദിയ കേസ്; പിന്നിട്ട വഴികള്&#x200d;</title>
		<link>https://www.chandrikadaily.com/hadiya-case-on-upto-dates.html</link>
					<comments>https://www.chandrikadaily.com/hadiya-case-on-upto-dates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Mar 2018 09:11:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashokan]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya marriage]]></category>
		<category><![CDATA[Hadiya-Shafin jahan]]></category>
		<category><![CDATA[hadiya-shefin jahan]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73858</guid>

					<description><![CDATA[ഹോമിയോ കോളജില്&#x200d; പഠനം പൂര്&#x200d;ത്തിയാക്കി സേലത്ത് ഹൗസ് സര്&#x200d;ജന്&#x200d;സി ചെയ്യുകയായിരുന്ന ഏക മകളെ കാണാതായെന്ന പരാതിയുമായി 2016 ജനുവരിയില്&#x200d; പിതാവ് അശോകന്&#x200d; രംഗത്തെത്തിയതാണ് ഹാദിയ കേസിന്റെ തുടക്കം. ജനുവരി 19ന് അശോകന്&#x200d; ഹൈക്കോടതിയില്&#x200d; ഹേബിയസ് കോ ര്&#x200d;പ്പസ് ഹര്&#x200d;ജി ഫയല്&#x200d;ചെയ്തു. 25ന് ഹൈക്കോടതിയില്&#x200d; ഹാജരായ ഹാദിയ, താന്&#x200d; സ്വമേധയാ വീടു വിട്ടിറങ്ങിയതാണെന്ന് ബോധിപ്പിച്ചു. തുടര്&#x200d;ന്ന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്&#x200d; ഹാദിയയെ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. 2016 ഓഗസ്റ്റ് 16ന് അശോകന്&#x200d; ഹൈക്കോടതി മുമ്പാകെ രണ്ടാമതും ഹേബിയസ് കോര്&#x200d;പ്പസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഹോമിയോ കോളജില്&#x200d; പഠനം പൂര്&#x200d;ത്തിയാക്കി സേലത്ത് ഹൗസ് സര്&#x200d;ജന്&#x200d;സി ചെയ്യുകയായിരുന്ന ഏക മകളെ കാണാതായെന്ന പരാതിയുമായി 2016 ജനുവരിയില്&#x200d; പിതാവ് അശോകന്&#x200d; രംഗത്തെത്തിയതാണ് ഹാദിയ കേസിന്റെ തുടക്കം.<br />
ജനുവരി 19ന് അശോകന്&#x200d; ഹൈക്കോടതിയില്&#x200d; ഹേബിയസ് കോ ര്&#x200d;പ്പസ് ഹര്&#x200d;ജി ഫയല്&#x200d;ചെയ്തു. 25ന് ഹൈക്കോടതിയില്&#x200d; ഹാജരായ ഹാദിയ, താന്&#x200d; സ്വമേധയാ വീടു വിട്ടിറങ്ങിയതാണെന്ന് ബോധിപ്പിച്ചു. തുടര്&#x200d;ന്ന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്&#x200d; ഹാദിയയെ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. 2016 ഓഗസ്റ്റ് 16ന് അശോകന്&#x200d; ഹൈക്കോടതി മുമ്പാകെ രണ്ടാമതും ഹേബിയസ് കോര്&#x200d;പ്പസ് ഫയല്&#x200d; ചെയ്തു. ഓഗസ്റ്റ് 22, സെപ്തംബര്&#x200d; ഒന്ന്, അഞ്ച് തിയതികളില്&#x200d; ഹാദിയ നേരിട്ട് ഹൈക്കോടതിയില്&#x200d; ഹാജരായി. സെപ്തംബര്&#x200d; 27ന് ഹാദിയയെ തല്&#x200d;ക്കാലത്തേക്ക് സത്യസരണി ഭാരവാഹിക്കൊപ്പം വിട്ടു. ഡിസംബര്&#x200d; 21ന് കോടതി ഹര്&#x200d;ജി പരിഗണിച്ചപ്പോള്&#x200d; ഡിസംബര്&#x200d; 19ന് വിവാഹം നടന്നതായി ഹാദിയ കോടതിയെ അറിയിച്ചു. ഭര്&#x200d;ത്താവ് ഷെഫിന്&#x200d; ജഹാനൊപ്പമാണ് കോടതിയില്&#x200d; ഹാജരായത്. ഹര്&#x200d;ജി കോടതിയുടെ പരിഗണനയില്&#x200d; ഇരിക്കെ നടന്ന വിവാഹത്തിന്റെ വിശദ വിവരം അന്വേഷിക്കാന്&#x200d; സര്&#x200d;ക്കാറിനോട് കോടതി നിര്&#x200d;ദേശിച്ചു.<br />
2017 മെയ് 24ന് ഷെഫിന്&#x200d; ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി. യുവതിയെ മാതാപിതാക്കള്&#x200d;ക്കൊപ്പം അയക്കാനും കോടതി ഉത്തരവിട്ടു. ഇതിനിടെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ഹാദിയയുടെ ഭര്&#x200d;ത്താവ് ഷെഫിന്&#x200d; ജഹാന്&#x200d; സുപ്രീംകോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കി. എന്നാല്&#x200d; ഹാദിയയുടെ മതപരിവര്&#x200d;ത്തനത്തിനു പിന്നില്&#x200d; തീവ്രവാദ കേന്ദ്രങ്ങള്&#x200d;ക്ക് പങ്കുണ്ടെന്നും കേസ്് എന്&#x200d;.ഐ.എയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകനും കേസില്&#x200d; കക്ഷി ചേര്&#x200d;ന്നു.<br />
കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഈ വാദത്തെ പിന്തുണച്ചു. സംസ്ഥാന സര്&#x200d;ക്കാറും എതിര്&#x200d;ത്തില്ല. ഇതോടെ സുപ്രീംകോടതി ബെഞ്ച് ഹാദിയ കേസില്&#x200d; എന്&#x200d;.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്&#x200d; സര്&#x200d;വീസില്&#x200d;നിന്ന് വിരമിക്കുകയും ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിതനാവുകയും ചെയ്തു. കേസിന്റെ തുടര്&#x200d; വാദത്തിനിടെ രണ്ടു വ്യക്തികള്&#x200d; തമ്മില്&#x200d; സ്വന്തം ഇഷ്ടപ്രകാരം ഏര്&#x200d;പ്പെട്ട വിവാഹബന്ധം അസാധുവാക്കാനുള്ള ഹൈക്കോടതിയുടെ അധികാരത്തെ സുപ്രീംകോടതി പലതവണ ചോദ്യം ചെയ്തു. ഹാദിയക്ക് പറയാനുള്ളത് കൂടി കേള്&#x200d;ക്കുമെന്ന് പറഞ്ഞ കോടതി, 2017 നവംബര്&#x200d; 27ന് ഹാദിയയെ നേരിട്ടു വിളിച്ചു വരുത്തി.<br />
ഇസ്്‌ലാം മതം സ്വീകരിച്ചതും ഷെഫിന്&#x200d; ജഹാനെ വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ സുപ്രീംകോടതി മുമ്പാകെ മൊഴി നല്&#x200d;കി. ഇതിന്റെ അടിസ്ഥാനത്തില്&#x200d; ഹാദിയയെ മാതാപിതാക്കളുടെ കസ്റ്റഡിയില്&#x200d;നിന്ന് മോചിപ്പിച്ച കോടതി, സേലത്തെ ഹോമിയോ മെഡിക്കല്&#x200d; കോളജില്&#x200d; ഹൗസ് സര്&#x200d;ജന്&#x200d;സി പഠനം തുടരാന്&#x200d; അയച്ചു. കോളജിന്റെയും ഹോസ്റ്റലിന്റെയും നിയമങ്ങള്&#x200d; അനുസരിക്കണമെന്നാവശ്യപ്പെട്ടു. ഇതോടെ സ്വന്തം വിശ്വാസപ്രകാരമുള്ള മതം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഹാദിയക്ക് അനുവദിച്ചു കിട്ടി. രണ്ട് വ്യക്തികള്&#x200d; തമ്മില്&#x200d; സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായാല്&#x200d; കോടതിക്കു പോലും ഇടപെടാന്&#x200d; അധികാരമില്ലെന്ന് നിരീക്ഷിച്ച കോടതി, എന്&#x200d;.ഐ.എ നടത്തുന്ന അന്വേഷണത്തില്&#x200d; ഹാദിയ &#8211; ഷെഫിന്&#x200d; ജഹാന്&#x200d; വിവാഹബന്ധം ഉള്&#x200d;പ്പെടുത്തരുതെന്ന് നിര്&#x200d;ദേശം നല്&#x200d;കി.<br />
ഇതിനിടെ വൈക്കത്തെ വീട്ടില്&#x200d; കഴിയവെ ക്രൂരമായ പീഡനത്തിനിരയായെന്നും ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്&#x200d; പലരില്&#x200d; നിന്നും സമ്മര്&#x200d;ദ്ദമുണ്ടായെന്നും ആരോപിച്ച് ഹാദിയ സുപ്രീംകോടതിയെ സമീപിച്ചു. എന്&#x200d;.ഐ.എക്കെതിരെയും ഇതില്&#x200d; ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. ഇതേതുടര്&#x200d;ന്ന് കോടതി പിതാവ് അശോകന്റെയും എന്&#x200d;.ഐ.എയുടേയും വിശദീകരണം തേടി. മകള്&#x200d; മുസ്്‌ലിമായി ജീവിക്കുന്നതിനെ എതിര്&#x200d;ക്കില്ലെന്നും എന്നാല്&#x200d; ഷെഫിന്&#x200d; ജഹാനുമായുള്ള വിവാഹ ബന്ധം അംഗീകരിക്കില്ലെന്നുമായിരുന്നു അശോകന്&#x200d; നല്&#x200d;കിയ സത്യവാങ്മൂലം. ഹാദിയയുടെ മതപരിവര്&#x200d;ത്തനത്തിനും ഷെഫിന്&#x200d; ജഹാനുമായുള്ള വിവാഹത്തിനും പിന്നില്&#x200d; ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന പഴയ പല്ലവി തന്നെ എന്&#x200d;.ഐ.എയും ആവര്&#x200d;ത്തിച്ചു. ഇതെല്ലാം തള്ളിക്കൊണ്ടാണ് ഹാദിയ- ഷെഫിന്&#x200d; ജഹാന്&#x200d; വിവാഹം നിയമപരവും സാധുവുമാണെന്ന സുപ്രീംകോടതി വിധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hadiya-case-on-upto-dates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഹാദിയയായല്ല, അഖിലയായി തിരിച്ചുകൊണ്ടുവരാന്&#x200d; അവസാനംവരെ പോരാടും&#8217;; അശോകന്&#x200d;</title>
		<link>https://www.chandrikadaily.com/ashokan-will-continue-fight-to-get-her-back-as-akhila-not-hadiya.html</link>
					<comments>https://www.chandrikadaily.com/ashokan-will-continue-fight-to-get-her-back-as-akhila-not-hadiya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 01 Dec 2017 03:30:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashokan]]></category>
		<category><![CDATA[hadiya]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya marriage]]></category>
		<category><![CDATA[hadiya-shefin jahan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57161</guid>

					<description><![CDATA[വൈക്കം: മകള്&#x200d; ഹാദിയയെ അഖിലയായി തിരിച്ചുകൊണ്ടുവരാന്&#x200d; പോരാടുമെന്ന് പിതാവ് അശോകന്&#x200d;. സുപ്രീംകോടതി വിധിയെത്തുടര്&#x200d;ന്ന് സേലത്തെ കോളേജില്&#x200d; പഠനം പൂര്&#x200d;ത്തിയാക്കുകയാണ് ഹാദിയ. മകളെ ഹാദിയയായല്ല, അഖിലയായി തിരിച്ചുകൊണ്ടുവരാന്&#x200d; ഏതറ്റം വരെയും പോകുമെന്ന് അശോകന്&#x200d; പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തിലാണ് അശോകന്&#x200d; ഇക്കാര്യം പറഞ്ഞത്. &#8216;ഞങ്ങളുടെ വിവാഹസമയത്ത് ഞങ്ങള്&#x200d; ഒരു കുട്ടി മതിയെന്ന് തീരുമാനിച്ചിരുന്നു. അത് ആണ്&#x200d;കുട്ടിയായാലും പെണ്&#x200d;കുട്ടിയായാലും മതിയെന്നായിരുന്നു. മകള്&#x200d;ക്ക് വേണ്ടിയാണ് എല്ലാ സമ്പാദ്യവും. അവളുടെ നന്&#x200d;മക്ക് വേണ്ടി എല്ലാം ചെയ്തു. പിന്നെ ഞാനെങ്ങനെ ഈ പോരാട്ടം [&#8230;]]]></description>
										<content:encoded><![CDATA[<p>വൈക്കം: മകള്&#x200d; ഹാദിയയെ അഖിലയായി തിരിച്ചുകൊണ്ടുവരാന്&#x200d; പോരാടുമെന്ന് പിതാവ് അശോകന്&#x200d;. സുപ്രീംകോടതി വിധിയെത്തുടര്&#x200d;ന്ന് സേലത്തെ കോളേജില്&#x200d; പഠനം പൂര്&#x200d;ത്തിയാക്കുകയാണ് ഹാദിയ.</p>
<p>മകളെ ഹാദിയയായല്ല, അഖിലയായി തിരിച്ചുകൊണ്ടുവരാന്&#x200d; ഏതറ്റം വരെയും പോകുമെന്ന് അശോകന്&#x200d; പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തിലാണ് അശോകന്&#x200d; ഇക്കാര്യം പറഞ്ഞത്. &#8216;ഞങ്ങളുടെ വിവാഹസമയത്ത് ഞങ്ങള്&#x200d; ഒരു കുട്ടി മതിയെന്ന് തീരുമാനിച്ചിരുന്നു. അത് ആണ്&#x200d;കുട്ടിയായാലും പെണ്&#x200d;കുട്ടിയായാലും മതിയെന്നായിരുന്നു. മകള്&#x200d;ക്ക് വേണ്ടിയാണ് എല്ലാ സമ്പാദ്യവും. അവളുടെ നന്&#x200d;മക്ക് വേണ്ടി എല്ലാം ചെയ്തു. പിന്നെ ഞാനെങ്ങനെ ഈ പോരാട്ടം പാതിവഴിയില്&#x200d; ഉപേക്ഷിച്ച് പോകും? ഷെഫിന്&#x200d; ജഹാനെപ്പോലെയൊരു തീവ്രവാദിയെ വിവാഹം കഴിക്കുന്നത് തനിക്കൊരിക്കലും അംഗീകരിക്കാന്&#x200d; കഴിയില്ല. അവളെ തിരിച്ചുകൊണ്ടുവരാന്&#x200d; ഞാനെല്ലാ സമ്പാദ്യവും ഉപയോഗിക്കും&#8217;അശോകന്&#x200d; പറഞ്ഞു.</p>
<p>താന്&#x200d; സിഗരറ്റും വലിച്ചും മദ്യപിച്ചും ആശ്വാസം തേടുമ്പോള്&#x200d; എന്റെ ഭാര്യ പൊന്നമ്മ എന്തു ചെയ്യുമെന്നും അശോകന്&#x200d; ചോദിക്കുന്നു. അവള്&#x200d; സാധനങ്ങള്&#x200d; വാങ്ങാനെന്ന് പറഞ്ഞ് രാവിലെ വീട്ടില്&#x200d; നിന്നിറങ്ങും, പക്ഷേ എനിക്കറിയാം അവള്&#x200d; വൈക്കത്തപ്പന്റെ മുന്നില്&#x200d; കരഞ്ഞ് സങ്കടം പറയാന്&#x200d; പോകുന്നതാണെന്ന്. അവള്&#x200d;ക്കതില്&#x200d; കൂടുതല്&#x200d; എന്ത് ചെയ്യാന്&#x200d; കഴിയുമെന്നും അശോകന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. കോടതിവിധിയെത്തുടര്&#x200d;ന്ന് കോളേജിലേക്ക് പോകുമ്പോള്&#x200d; ഹാദിയയുടെ കയ്യില്&#x200d; വസ്ത്രങ്ങള്&#x200d; വാങ്ങാന്&#x200d; പണമുണ്ടായിരുന്നില്ലെന്നും, അതിനായി ആറായിരം രൂപ നല്&#x200d;കിയെന്നും അശോകന്&#x200d; പറയുന്നു. മെയ് 24മുതല്&#x200d; താന്&#x200d; ഉറങ്ങിയിട്ടില്ലെന്നായിരുന്നു മാതാവ് പൊന്നമ്മയുടെ പ്രതികരണം. കഴിഞ്ഞ രണ്ടു വര്&#x200d;ഷമായി മകളെ തിരിച്ചുകിട്ടാന്&#x200d; ദൈവത്തോട് പ്രാര്&#x200d;ത്ഥിക്കുകയാണ് താനെന്നും ഹാദിയ തന്നേയും ഇസ്ലാം മതത്തിലേക്ക് വരാന്&#x200d; ക്ഷണിച്ചിരുന്നുവെന്നും പൊന്നമ്മ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കോളേജിലെത്തിയ ഹാദിയ ഭര്&#x200d;ത്താവ് ഷെഫിന്&#x200d; ജഹാനുമായി സംസാരിച്ചെന്ന് കോളേജ് ഡീന്&#x200d; വ്യക്തമാക്കിയിരുന്നു. തന്റെ ഫോണില്&#x200d; നിന്നാണ് ജെഫിനുമായി സംസാരിച്ചതെന്നും അതിനുശേഷം ഹാദിയയെ കൂടുതല്&#x200d; ആശ്വാസവതിയായി കണ്ടെന്നും ശിവരാജ് ഹോമിയോപതി മെഡിക്കല്&#x200d; കോളേജ് ഡീന്&#x200d;.ജി. കണ്ണന്&#x200d; പറഞ്ഞിരുന്നു. .</p>
<p>ലോക്കല്&#x200d; ഗാര്&#x200d;ഡിയന്&#x200d; എന്ന നിലയില്&#x200d; ആരെയെങ്കിലും കാണുകയോ, സംസാരിക്കുകയോ ചെയ്യണമോ എന്ന് താന്&#x200d; ഹാദിയയോട് ചോദിച്ചു. ഷെഫിന്&#x200d; ജഹാനെ വിളിക്കണമെന്നാണ് ഹാദിയ പറഞ്ഞത്. അതനുസരിച്ച് ബുധനാഴ്ച്ച ഷെഫിനെ വിളിക്കുകയായിരുന്നുവെന്ന് കോളേജ് ഡീന്&#x200d; പറഞ്ഞു. ഷെഫിന്&#x200d; ജഹാനുമായി ഫോണില്&#x200d; സംസാരിച്ചതിന് ശേഷം കൂടുതല്&#x200d; ആശ്വാസവതിയായിട്ടാണ് ഹാദിയയെ കണ്ടത്. ഹാദിയക്ക് ആരെയെങ്കിലും കാണുന്നതിനോ സംസാരിക്കുന്നതിനോ യാതൊരു വിലക്കുമില്ലെന്നും ഡീന്&#x200d; വ്യക്തമാക്കി. അതേസമയം, കോളേജിലെ സ്വാതന്ത്ര്യത്തെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ashokan-will-continue-fight-to-get-her-back-as-akhila-not-hadiya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാത്രിയില്&#x200d; ഉറക്കമില്ല, വേദന കടിച്ചമര്&#x200d;ത്തി കഴിയാന്&#x200d; തുടങ്ങിയിട്ട് നാളേറെയായി;  മാതാവ്</title>
		<link>https://www.chandrikadaily.com/hadiyas-mother-ponnamma-about-hadiya.html</link>
					<comments>https://www.chandrikadaily.com/hadiyas-mother-ponnamma-about-hadiya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 28 Nov 2017 07:36:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashokan]]></category>
		<category><![CDATA[hadiya]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya marriage]]></category>
		<category><![CDATA[hadiya-shefin jahan]]></category>
		<category><![CDATA[ponnamma]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56640</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കൂടെ പഠിച്ചവര്&#x200d; മകള്&#x200d; ഹാദിയയെ ചതിച്ചുവെന്ന് മാതാവ് പൊന്നമ്മ. ഹാദിയയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ മോശമാണെന്നും അവര്&#x200d; പറഞ്ഞു. കേരളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്&#x200d;. കൂടെ പഠിച്ചവരാണ് മകളെ ചതിച്ചത്. ഈ ചതി ഒരിക്കലും പ്രതീക്ഷിച്ചില്ല. കോഴിക്കോട് കൊണ്ടുപോയി കൂട്ടുകാരികള്&#x200d; മകളെ മതംമാറ്റുകയായിരുന്നു. ഞങ്ങളുടെ സമുദായത്തില്&#x200d; ആര്&#x200d;ക്കും മുസ്ലിംങ്ങളുമായി ബന്ധമില്ലെന്നും അവര്&#x200d; പറഞ്ഞു. അവള്&#x200d; പഠിക്കുന്നത് മകളുടെ ഭാവി നന്നാവാന്&#x200d; വേണ്ടിയാണ്. മകളെ തീവ്രവാദിയെക്കൊണ്ട് കെട്ടിച്ചതാണ് ദു:ഖം. വേദന കടിച്ചമര്&#x200d;ത്തി ജീവിക്കാന്&#x200d; തുടങ്ങിയിട്ട് നാളേറെയായി. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കൂടെ പഠിച്ചവര്&#x200d; മകള്&#x200d; ഹാദിയയെ ചതിച്ചുവെന്ന് മാതാവ് പൊന്നമ്മ. ഹാദിയയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ മോശമാണെന്നും അവര്&#x200d; പറഞ്ഞു. കേരളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്&#x200d;.</p>
<p>കൂടെ പഠിച്ചവരാണ് മകളെ ചതിച്ചത്. ഈ ചതി ഒരിക്കലും പ്രതീക്ഷിച്ചില്ല. കോഴിക്കോട് കൊണ്ടുപോയി കൂട്ടുകാരികള്&#x200d; മകളെ മതംമാറ്റുകയായിരുന്നു. ഞങ്ങളുടെ സമുദായത്തില്&#x200d; ആര്&#x200d;ക്കും മുസ്ലിംങ്ങളുമായി ബന്ധമില്ലെന്നും അവര്&#x200d; പറഞ്ഞു. അവള്&#x200d; പഠിക്കുന്നത് മകളുടെ ഭാവി നന്നാവാന്&#x200d; വേണ്ടിയാണ്. മകളെ തീവ്രവാദിയെക്കൊണ്ട് കെട്ടിച്ചതാണ് ദു:ഖം. വേദന കടിച്ചമര്&#x200d;ത്തി ജീവിക്കാന്&#x200d; തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോള്&#x200d; രാത്രിയില്&#x200d; ഉറക്കമില്ല. ഓരോരോ അസുഖങ്ങള്&#x200d; പിടിപെടുകയാണ്. അവളുടെ അച്ഛന്&#x200d; അശോകന്&#x200d; എന്തുമാത്രം വേദനയാണ് കടിച്ചമര്&#x200d;ത്തുന്നത് എന്ന് ആര്&#x200d;ക്കുമറിയില്ലെന്നും മാധ്യമങ്ങള്&#x200d;ക്കു മുന്നില്&#x200d; വികാരാധീനയായി മാതാവ് പറഞ്ഞു. ഒന്നും മനസ്സിലാക്കാന്&#x200d; കഴിയാത്ത അവസ്ഥയിലാണ് ഹാദിയ ഇപ്പോഴെന്നും മകളുടെ മാനസികാവസ്ഥ ഇപ്പോള്&#x200d; ശരിയല്ലെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം, സുപ്രീംകോടതി വിധിയില്&#x200d; സന്തോഷമുണ്ടെന്ന് പിതാവ് അശോകന്&#x200d; പറഞ്ഞു. കേരളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഡല്&#x200d;ഹിയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിയില്&#x200d; സന്തോഷമുണ്ട്. വിധിയെ അംഗീകരിക്കുകയാണ്. മോശമായ രീതിയിലുള്ള ഒന്നും സുപ്രീംകോടതിയില്&#x200d; നിന്നുണ്ടാകില്ലെന്ന് ഉറപ്പാണെന്ന് അശോകന്&#x200d; പറഞ്ഞു. ഈയൊരവസ്ഥയില്&#x200d; ഹാദിയയുടെ പഠനം നിന്നിരിക്കുകയായിരുന്നു. എന്നാല്&#x200d; കോടതിവിധിയോടെ പഠിക്കാനുള്ള അവസരം തിരിച്ചുകിട്ടിയിരിക്കുകയാണ്. അതില്&#x200d; സന്തോഷമുണ്ട്. പഠനം മുടങ്ങിയ കാര്യങ്ങളില്&#x200d; ദു:ഖത്തിലായിരുന്നു താന്&#x200d;. കോടതിവിധി തന്റെ വിജയമാണെന്നും അശോകന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കോടതി ഇടപെടലോടെ ശക്തമായ ഇരുമ്പുകവചമാണ് ഹാദിയക്ക് ഇപ്പോള്&#x200d; ഉണ്ടായിരിക്കുന്നത്. ഷെഫിന്&#x200d; ജഹാന് ഹാദിയയെ കാണാനാകില്ല. ഭര്&#x200d;ത്താവാണെന്നത് കോടതി അംഗീകരിച്ചിട്ടില്ല. ഹാദിയയെ കാണേണ്ടവര്&#x200d;ക്കാണ് കാണാനുള്ള അനുമതിയുള്ളത്. അല്ലാതെ വഴിയിലൂടെ പോകുന്നവര്&#x200d;ക്കൊന്നും ഹാദിയയെ കാണാനുള്ള അനുമതിയില്ല. വീട്ടുതടങ്കലിലായിരുന്നില്ല ഹാദിയ. അവളോട് പലപ്പോഴും പുറത്തിറങ്ങി നടക്കാനും പോകാനുമൊക്കെ പറയുമായിരുന്നു. എന്നാല്&#x200d; അവള്&#x200d; അനുസരിക്കാതെയിരിക്കുകയായിരുന്നുവെന്നും അശോകന്&#x200d; പറഞ്ഞു. ഹാദിയയെ സേലത്തെ ഹോസ്റ്റലില്&#x200d; പോയി കാണുമെന്നും അശോകന്&#x200d; വ്യക്തമാക്കി.</p>
<p>അതേസമയം, ഹാദിയ സേലത്തേയ്ക്ക് പുറപ്പെട്ടു. കേരളഹൗസില്&#x200d; നിന്ന് അല്&#x200d;പ്പസമയം മുമ്പാണ് ഹാദിയ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. ഉച്ചക്ക് 1.20ന് വിമാനത്തില്&#x200d; കോയമ്പത്തൂരില്&#x200d; എത്തിച്ച് സേലത്തേയ്ക്ക് കൊണ്ടുപോകും. സുപ്രീംകോടതിയുടെ ഉത്തരവിന്റെ സാഹചര്യത്തില്&#x200d; ഹാദിയയെ കൊണ്ടുപോകുന്നതിനുള്ള നടപടികള്&#x200d; വേഗത്തിലാക്കാന്&#x200d; കേരള ഹൗസ് അധികൃതര്&#x200d;ക്ക് മുഖ്യമന്ത്രിയുടെ നിര്&#x200d;ദേശം ലഭിച്ചിരുന്നു. ഡല്&#x200d;ഹിയില്&#x200d; നിന്നുള്ള ഇന്&#x200d;ഡിഗോ വിമാനത്തില്&#x200d; ഹാദിയ സുരക്ഷാ സംഘത്തിനൊപ്പം കോയമ്പത്തൂരിലേയ്ക്ക് പോകും. ഹോസ്റ്റലിലും ഹാദിയയുടെ സുരക്ഷ ശക്തമാക്കും. ഹാദിയയുടെ മാതാപിതാക്കള്&#x200d; നാട്ടിലേക്ക് മടങ്ങുകയാണ്. തീവണ്ടിമാര്&#x200d;ഗ്ഗമാണ് അവര്&#x200d; കേരളത്തിലേക്ക് തിരിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hadiyas-mother-ponnamma-about-hadiya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാദിയക്ക് സ്വാതന്ത്ര്യം; തുടര്&#x200d;പഠനത്തിനായി തമിഴ്‌നാട്ടിലേക്ക്</title>
		<link>https://www.chandrikadaily.com/hadiya-got-freedom-from-suprim-court.html</link>
					<comments>https://www.chandrikadaily.com/hadiya-got-freedom-from-suprim-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 27 Nov 2017 12:08:42 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashokan]]></category>
		<category><![CDATA[hadia case]]></category>
		<category><![CDATA[HADIA SHAFIN MARRAGE]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya marriage]]></category>
		<category><![CDATA[hadiya-shefin jahan]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56471</guid>

					<description><![CDATA[ഡല്&#x200d;ഹി: ഹാദിയയെ സ്വതന്ത്രയാക്കി പരമോന്നത കോടതി. മാതാപിതാക്കളുടെ സംരക്ഷണയില്&#x200d; ഇനി ഹാദിയയെ വിടില്ലെന്നും കോടതി വ്യക്തമാക്കി. ഹോമിയോ ഹൗസ് സര്&#x200d;ജന്&#x200d;സി പൂര്&#x200d;ത്തിയാക്കാന്&#x200d; ഹാദിയക്ക് അനുമതി നല്&#x200d;കിയ കോടതി ഹാദിയയുടെ സംരക്ഷണാവകാശം സേലത്തെ ഹോമിയോ കോളേജ് പ്രിന്&#x200d;സിപ്പാളിന് നല്&#x200d;കി. Read Also: ഹൈക്കോടതി വിധി ആവര്&#x200d;ത്തിക്കുമോ?: സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം; ഹാദിയ കേസിന്റെ നാള്&#x200d; വഴികള്&#x200d; ഇങ്ങനെ എന്നാല്&#x200d; ഭര്&#x200d;ത്താവിന്റെ സംരക്ഷണം വേണമെന്ന ആവിശ്യം തള്ളിയ കോടതി ഹാദിയ സേലത്ത് എത്തിക്കേണ്ട ചുമതല കേരള സര്&#x200d;ക്കാറിനാണെന്ന് അറിയിച്ചു. ഇനി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഡല്&#x200d;ഹി:</strong> ഹാദിയയെ സ്വതന്ത്രയാക്കി പരമോന്നത കോടതി. മാതാപിതാക്കളുടെ സംരക്ഷണയില്&#x200d; ഇനി ഹാദിയയെ വിടില്ലെന്നും കോടതി വ്യക്തമാക്കി. ഹോമിയോ ഹൗസ് സര്&#x200d;ജന്&#x200d;സി പൂര്&#x200d;ത്തിയാക്കാന്&#x200d; ഹാദിയക്ക് അനുമതി നല്&#x200d;കിയ കോടതി ഹാദിയയുടെ സംരക്ഷണാവകാശം സേലത്തെ ഹോമിയോ കോളേജ് പ്രിന്&#x200d;സിപ്പാളിന് നല്&#x200d;കി.</p>
<ul>
<li class="entry-title"><strong>Read Also:</strong> <a href="https://www.chandrikadaily.com/hadiya-case-supreme-court-verdict-today.html"><span style="color: #ff0000;"><strong>ഹൈക്കോടതി വിധി ആവര്&#x200d;ത്തിക്കുമോ?: സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം; ഹാദിയ കേസിന്റെ നാള്&#x200d; വഴികള്&#x200d; ഇങ്ങനെ</strong></span></a></li>
</ul>
<p>എന്നാല്&#x200d; ഭര്&#x200d;ത്താവിന്റെ സംരക്ഷണം വേണമെന്ന ആവിശ്യം തള്ളിയ കോടതി ഹാദിയ സേലത്ത് എത്തിക്കേണ്ട ചുമതല കേരള സര്&#x200d;ക്കാറിനാണെന്ന് അറിയിച്ചു. ഇനി മുതല്&#x200d; ഹാദിയയുടെ സുരക്ഷ ചുമതല തമിഴ്‌നാട് സര്&#x200d;ക്കാറിനായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. താമസ സൗകര്യം കോളേജ് ഹോസ്റ്റലില്&#x200d; ഒരുക്കാന്&#x200d; കോടതി ഉത്തരവിട്ടു. ഡല്&#x200d;ഹിയില്&#x200d; നിന്ന് നേരിട്ട് സേലത്തേക്ക് കൊണ്ടുപോകുമെന്നും കോടതി അറിയിച്ചു.</p>
<ul>
<li>Read Also:<a href="https://www.chandrikadaily.com/hadiyas-human-rights-violation-news.html"><span style="color: #ff0000;"><strong> ഇടക്കിടെ അച്ഛനോട് ‘എന്തിനാണീ കോലാഹലമെല്ലാം’ എന്ന് ഹാദിയ ചോദിക്കുന്നത് കേള്&#x200d;ക്കാം; വീട്ടില്&#x200d; ഹാദിയ നേരിടുന്നത് മനുഷ്യാവകാശ ലംഘനമെന്ന് വെളിപ്പെടുത്തല്&#x200d;</strong></span></a></li>
</ul>
<p>തന്റെ മതവിശ്വാസം പിന്തുടര്&#x200d;ന്ന് ജീവിക്കാന്&#x200d; അനുവദിക്കണമെന്നാണ് കോടതിയില്&#x200d; ഹാദിയ പറഞ്ഞത്. പഠനം തുടരാന്&#x200d; അനുവദിക്കണമെന്നും സ്വപനവും സ്വാതന്ത്ര്യവുമാണ് തന്റെ ആവശ്യമെന്നും കോടതിയില്&#x200d; ഹാദിയ വ്യക്തമാക്കി.</p>
<p>ഹാദിയയെ അടച്ചിട്ട മുറിയില്&#x200d; വാദം കേള്&#x200d;ക്കണമെന്ന അശോകന്റെ വാദം കോടതി തളളികൊണ്ട് തുറന്ന കോടതിയില്&#x200d; ഹാദിയയെ കേള്&#x200d;ക്കുന്നത്. അടച്ചിട്ട മുറിയില്&#x200d; ഹാദിയയെ കേള്&#x200d;ക്കണമെന്നാണ് എന്&#x200d;ഐഎും ഹാദിയയുടെ അച്ഛന്&#x200d; അശോകനും കോടതിയോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം തള്ളികൊണ്ടാണ് ഹാദിയയെ കേള്&#x200d;ക്കാന്&#x200d; കോടതി തയ്യാറായത്.</p>
<ul>
<li class="entry-title"><strong>Read Also:</strong><a href="https://www.chandrikadaily.com/hadiya-case-shefin-jahan-suprim-court.html"><span style="color: #ff0000;"><strong> ഹാദിയ കേസ്; അടച്ചിട്ട മുറിയില്&#x200d; വാദം കേള്&#x200d;ക്കണമെന്ന അശോകന്റെ വാദം കോടതി തളളി</strong></span></a></li>
</ul>
<p>ഹാദിയ മലയാളിത്തിലാണ് സംസാരിക്കുന്നത്. വിവിര്&#x200d;ത്തകനെ ഉപയോഗിച്ചാണ് ഹാദിയയെ കോടതി കേട്ടത്.</p>
<p>ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്&#x200d; ജഹാന്&#x200d; സുപ്രീം കോടതിയില്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് സുപ്രീം കോടതി വാദം കേള്&#x200d;ക്കുന്നത്.</p>
<h1 class="entry-title"></h1>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hadiya-got-freedom-from-suprim-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടക്കിടെ അച്ഛനോട് &#8216;എന്തിനാണീ കോലാഹലമെല്ലാം&#8217; എന്ന് ഹാദിയ ചോദിക്കുന്നത് കേള്&#x200d;ക്കാം; വീട്ടില്&#x200d; ഹാദിയ നേരിടുന്നത് മനുഷ്യാവകാശ ലംഘനമെന്ന് വെളിപ്പെടുത്തല്&#x200d;</title>
		<link>https://www.chandrikadaily.com/hadiyas-human-rights-violation-news.html</link>
					<comments>https://www.chandrikadaily.com/hadiyas-human-rights-violation-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 27 Nov 2017 08:01:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashokan]]></category>
		<category><![CDATA[hadiya]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya marriage]]></category>
		<category><![CDATA[shefin jahan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56421</guid>

					<description><![CDATA[കൊല്ലം സ്വദേശി ഷെഫിന്&#x200d; ജഹാനുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്&#x200d;ന്ന് വൈക്കത്തെ വീട്ടില്&#x200d; കഴിയുന്ന ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വെളിപ്പെടുത്തല്&#x200d;. ഹാദിയയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളാണ് ഒരു ഓണ്&#x200d;ലൈന്&#x200d; മാധ്യമത്തിനോട് ഇക്കാര്യങ്ങള്&#x200d; വെളിപ്പെടുത്തിയത്. ഹാദിയ വീട്ടുതടങ്കലിലാണെന്ന് ശരിവെക്കുന്ന രീതിയിലുള്ളതാണ് പുറത്തുവന്ന പരാമര്&#x200d;ശങ്ങള്&#x200d;. വീടിനുള്ളില്&#x200d; ഒരു മുറിയില്&#x200d; പുറത്തിറങ്ങാതെയാണ് ഹാദിയ കഴിയുന്നത്. മൊബൈല്&#x200d; ഫോണും നെറ്റും പത്രവുമൊന്നും ഹാദിയക്ക് ഉപയോഗിക്കാന്&#x200d; നല്&#x200d;കാറില്ല. ടി.വി കാണാനും അനുവാദമില്ലാത്ത ഹാദിയ നോമ്പുനോറ്റും പകല്&#x200d; ഉറങ്ങിയുമാണ് ജീവിതം തള്ളിനീക്കുന്നതെന്ന് ഉദ്യോഗസ്ഥന്&#x200d; പറഞ്ഞതായി [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്ലം സ്വദേശി ഷെഫിന്&#x200d; ജഹാനുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്&#x200d;ന്ന് വൈക്കത്തെ വീട്ടില്&#x200d; കഴിയുന്ന ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വെളിപ്പെടുത്തല്&#x200d;. ഹാദിയയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളാണ് ഒരു ഓണ്&#x200d;ലൈന്&#x200d; മാധ്യമത്തിനോട് ഇക്കാര്യങ്ങള്&#x200d; വെളിപ്പെടുത്തിയത്. ഹാദിയ വീട്ടുതടങ്കലിലാണെന്ന് ശരിവെക്കുന്ന രീതിയിലുള്ളതാണ് പുറത്തുവന്ന പരാമര്&#x200d;ശങ്ങള്&#x200d;. വീടിനുള്ളില്&#x200d; ഒരു മുറിയില്&#x200d; പുറത്തിറങ്ങാതെയാണ് ഹാദിയ കഴിയുന്നത്. മൊബൈല്&#x200d; ഫോണും നെറ്റും പത്രവുമൊന്നും ഹാദിയക്ക് ഉപയോഗിക്കാന്&#x200d; നല്&#x200d;കാറില്ല. ടി.വി കാണാനും അനുവാദമില്ലാത്ത ഹാദിയ നോമ്പുനോറ്റും പകല്&#x200d; ഉറങ്ങിയുമാണ് ജീവിതം തള്ളിനീക്കുന്നതെന്ന് ഉദ്യോഗസ്ഥന്&#x200d; പറഞ്ഞതായി ഓണ്&#x200d;ലൈന്&#x200d; മാധ്യമം റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>മുഴുവന്&#x200d; സമയവും പോലീസ് അകമ്പടിയിലാണ് ഹാദിയയുടെ ജീവിതം. മുറിയില്&#x200d; നിന്ന് പുറത്തിറങ്ങാന്&#x200d; കഴിയില്ല. രാത്രി നേരങ്ങളില്&#x200d; മിക്കപ്പോഴും ഖുര്&#x200d;ആന്&#x200d; വായനയിലായിരിക്കും. &#8216;എന്തിനാണീ കോലാഹലമെല്ലാം&#8217; എന്ന് ഇടയ്ക്കിടെ അച്ഛനോട് ചോദിക്കുന്നത് കേള്&#x200d;ക്കാമെന്നും ഹാദിയ അമ്മയോട് സംസാരിക്കാറേയില്ലെന്നും ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പോലീസുകാര്&#x200d; അവരോടൊപ്പമുണ്ടാവും. സ്വന്തം ഇഷ്ടപ്രകാരമാണ് മതം സ്വീകരിച്ചതെന്ന് ഹാദിയ പറയാറുണ്ട്. ഭര്&#x200d;ത്താവിനൊപ്പം ജീവിക്കണമെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു. കുളിമുറിയില്&#x200d; തന്നെയാണ് വസ്ത്രം അലക്കുന്നതെന്നും പുറത്ത് കൊണ്ടുപോയി ഉണക്കാനിടാന്&#x200d; അനുവാദമില്ലാത്തതിനാല്&#x200d; അമ്മയെ അറിയിക്കുകയുമാണ് ചെയ്യാറുള്ളത്. അമ്മയോട് സംസാരിക്കാത്ത ഹാദിയ വസ്ത്രങ്ങള്&#x200d; കഴുകിക്കഴിഞ്ഞ് മുറിയിലുള്ള മേശമേല്&#x200d; കൊട്ടിയാണ് അമ്മയെ അറിയിക്കാറുള്ളതെന്നും അവര്&#x200d; പറയുന്നു. ഹാദിയ ജീവന്&#x200d; നിലനിര്&#x200d;ത്താന്&#x200d; മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അതിനാല്&#x200d; തന്നെ മാനസികമായും ശാരീരികമായും വളരെയധികം ക്ഷീണിതയാണ്. അവര്&#x200d;ക്ക് സ്വന്തം വീട് തടവറയാണെന്നും ഉദ്യോഗസ്ഥന്&#x200d; പറയുന്നു. സ്ഥലത്തുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് പോലും മൊബൈല്&#x200d; ഫോണ്&#x200d; അകത്തേക്ക് കൊണ്ടുപോവാന്&#x200d; അനുവാദമില്ല. വീടിനകത്തേക്ക് കയറുന്നതിന് മുമ്പ് പുറത്ത് കാവലുള്ള പുരുഷ പോലീസുകാരെ ഫോണ്&#x200d; ഏല്&#x200d;പ്പിക്കണം. ശാരീരിക പീഡനം അനുഭവിക്കുന്നില്ലെന്ന് മാത്രമേയുള്ളൂ. മാനസികമായി അത്രത്തോളം അവര്&#x200d; പീഢിപ്പിക്കപ്പെടുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഹാദിയയുടെ വീടിന്് ചുറ്റും പോലീസ് ഭീകരത സൃഷ്ടിക്കുന്നതില്&#x200d; പ്രദേശവാസികള്&#x200d;ക്ക് പരിഭവമുണ്ടെന്നാണ് റിപ്പോര്&#x200d;ട്ട്. ഇത് ഭരണകൂട ഭീതരതയാണെന്നും ഹാദിയയുടെ അയല്&#x200d;വാസിയും സാമൂഹ്യപ്രവര്&#x200d;ത്തകനുമായ അമൃതനാഥ് പറയുന്നു. മൂന്ന് ടെന്റുകളില്&#x200d; വീടിനുള്ളില്&#x200d; പോലീസുകാര്&#x200d; തമ്പടിച്ചുനില്&#x200d;ക്കുകയാണ്. വീടിനു ചുറ്റുമുള്ള വഴികളില്&#x200d; പോലീസുകാര്&#x200d; മഫ്ടിയിലും നിരീക്ഷണത്തിലാണ്. കൂടാതെ ഹാദിയയുടെ വീടിന് മുന്നില്&#x200d; വലിയ സര്&#x200d;ച്ച് ലൈറ്റുകള്&#x200d; വച്ചിട്ടുണ്ട്. രാത്രിയില്&#x200d; ഈ സര്&#x200d;ച്ച് ലൈറ്റുകള്&#x200d; സദാ തെളിഞ്ഞിരിക്കും. പരിസരവാസികള്&#x200d;ക്ക് പോലും റോഡിലൂടെ നടക്കണമെങ്കില്&#x200d; പോലീസിന്റെ അനുവാദവും തിരിച്ചറിയല്&#x200d; കാര്&#x200d;ഡും കാണിക്കേണ്ടി വരുന്നതും പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ സാഹചര്യമാണ് നിലനിര്&#x200d;ത്തുന്നത്.</p>
<p>ഷെഫിന്&#x200d; ജഹാനുമായുള്ള വിവാഹം റദ്ദ് ചെയ്തതിനെ തുടര്&#x200d;ന്ന് ഹൈക്കോടതി മാതാപിതാക്കളുടെ സംരക്ഷണയില്&#x200d; ഹാദിയയെ വീട്ടിലേക്ക് വിടുകയായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഷെഫിന്&#x200d; ജഹാന്റെ പരാതിയില്&#x200d; ഹാദിയയെ ഇന്ന് കോടതി കേള്&#x200d;ക്കും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് ഹാദിയയെ ഹാജരാക്കുന്നത്. അതിനിടെ, കേസില്&#x200d; നിര്&#x200d;ണ്ണായക നീക്കങ്ങളുമായാണ് അശോകനെത്തുന്നത്. ഹാദിയക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അശോകന്റെ അഭിഭാഷകന്&#x200d; വാദിക്കുമെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച റിപ്പോര്&#x200d;ട്ടുകള്&#x200d; കോടതിയില്&#x200d; സമര്&#x200d;പ്പിക്കുമെന്ന് ഇന്നലെ അഭിഭാഷകന്&#x200d; വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്&#x200d; സുപ്രീംകോടതി എന്തുതീരുമാനിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hadiyas-human-rights-violation-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാദിയക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്താന്&#x200d; നീക്കം</title>
		<link>https://www.chandrikadaily.com/want-to-live-with-my-husband-hadiya-before-taking-delhi-flight.html</link>
					<comments>https://www.chandrikadaily.com/want-to-live-with-my-husband-hadiya-before-taking-delhi-flight.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Nov 2017 18:06:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashokan]]></category>
		<category><![CDATA[hadia]]></category>
		<category><![CDATA[hadia case]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya-shefin jahan]]></category>
		<category><![CDATA[shefin jahan]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56363</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കൊല്ലം സ്വദേശി ഷെഫിന്&#x200d; ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റക്കേസില്&#x200d; വൈക്കം സ്വദേശിനി ഡോ. ഹാദിയ തിങ്കളാഴ്ച സുപ്രീംകോടതിയില്&#x200d; ഹാജരാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെയാണ് ഹാദിയ തന്റെ ഭാഗം വിശദീകരിക്കുക. നേരത്തെ, കേസില്&#x200d; വാദം കേള്&#x200d;ക്കവെയാണ് യുവതിയെ കോടതിയില്&#x200d; നേരിട്ട് ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് അച്ഛന്&#x200d; അശോകനോട് നിര്&#x200d;ദേശിച്ചിരുന്നത്. കോടതിയില്&#x200d; ഹാജരാകുന്നതിനായി കനത്ത ശനിയാഴ്ച ഹാദിയ ഡല്&#x200d;ഹിയിലെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയോടെ കേരളാ ഹൗസിലാണ് ഇവരുടെ താമസം. രാത്രി പത്തുമണിക്ക് ഡല്&#x200d;ഹി വിമാനത്താവളത്തിലെത്തിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കൊല്ലം സ്വദേശി ഷെഫിന്&#x200d; ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റക്കേസില്&#x200d; വൈക്കം സ്വദേശിനി ഡോ. ഹാദിയ തിങ്കളാഴ്ച സുപ്രീംകോടതിയില്&#x200d; ഹാജരാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെയാണ് ഹാദിയ തന്റെ ഭാഗം വിശദീകരിക്കുക. നേരത്തെ, കേസില്&#x200d; വാദം കേള്&#x200d;ക്കവെയാണ് യുവതിയെ കോടതിയില്&#x200d; നേരിട്ട് ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് അച്ഛന്&#x200d; അശോകനോട് നിര്&#x200d;ദേശിച്ചിരുന്നത്. കോടതിയില്&#x200d; ഹാജരാകുന്നതിനായി കനത്ത ശനിയാഴ്ച ഹാദിയ ഡല്&#x200d;ഹിയിലെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയോടെ കേരളാ ഹൗസിലാണ് ഇവരുടെ താമസം. രാത്രി പത്തുമണിക്ക് ഡല്&#x200d;ഹി വിമാനത്താവളത്തിലെത്തിയ ഹാദിയയെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് കേരളാ ഹൗസിന്റെ പിറകുവശത്തു കൂടിയാണ് അകത്തേക്ക് കയറ്റിയത്. നേരത്തെ മുറി ബുക്കു ചെയ്തവര്&#x200d;ക്കും ജീവനക്കാര്&#x200d;ക്കും മാത്രമാണ് നിലവില്&#x200d; കേരളാ ഹൗസില്&#x200d; പ്രവേശനമുള്ളത്. ഹാദിയ താമസിക്കുന്ന താഴെ നിലയില്&#x200d; കേരള ഹൗസ് ജീവനക്കാര്&#x200d;ക്ക് മാത്രമേ പ്രവേശനമുള്ളൂ. ഞായറാഴ്ച വൈകിട്ട് ഷഫിന്&#x200d; ജഹാനും ഡല്&#x200d;ഹിയിലെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോടതി കേസ് പരിഗണിക്കുന്നത്.<br />
അതിനിടെ, ഹാദിയയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന അച്ഛന്&#x200d; അശോകന്റെ അഭിഭാഷകന്&#x200d; ആരോപിച്ചു. മാനസിക സ്ഥിരതയുള്ളതു പോലെയല്ല ഹാദിയ പെരുമാറുന്നത്. കുടുംബാങ്ങളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കും- അദ്ദേഹം വ്യക്തമാക്കി.</p>
<p>അശോകന്&#x200d; ആവശ്യപ്പെട്ടതിന് വിരുദ്ധമായി തുറന്ന കോടതിയിലാണ് കോടതി ഹാദിയയുടെ മൊഴിരേഖപ്പെടുത്തുക. ആരുടെയെങ്കിലും പ്രലോഭനത്തിന് വഴങ്ങിയാണോ മതം സ്വീകരിച്ചത് എന്നതാകും കോടതി പ്രധാനമായും ആരായുക. തന്നെയാരും നിര്&#x200d;ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്്‌ലാം സ്വീകരിച്ചതെന്നും കഴിഞ്ഞ ദിവസം ഡല്&#x200d;ഹിയിലേക്ക പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്&#x200d; ഹാദിയ പറഞ്ഞിരുന്നു. തനിക്ക് നീതി കിട്ടണമെന്നും ജീവിക്കാനാവശ്യമായ സംരക്ഷണം ലഭിക്കണമെന്നും അവര്&#x200d; ആവശ്യപ്പെട്ടിരുന്നു.<br />
തങ്ങളുടെ വിവാഹം റദ്ദാക്കി പെണ്&#x200d;കുട്ടിയെ മാതാപിതാക്കള്&#x200d;ക്കൊപ്പം വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഭര്&#x200d;ത്താവ് ഷെഫിന്&#x200d; ജഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ സ്ഥിതിഗതികള്&#x200d; പഠിക്കാന്&#x200d; സുപ്രീംകോടതി എന്&#x200d;.ഐ.എ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഹാദിയ കേസില്&#x200d; നിലവിലെ സ്ഥിതിഗതികള്&#x200d; വിശദീകരിച്ചുള്ള റിപ്പോര്&#x200d;ട്ട് മുദ്ര വച്ച കവറില്&#x200d; എന്&#x200d;ഐഎ സുപ്രീം കോടതിയില്&#x200d; സമര്&#x200d;പ്പിച്ചിട്ടുണ്ട്.</p>
<p>അഖില എന്ന ഹാദിയ മതം മാറി ഷെഫിന്&#x200d; ജഹാനെ വിവാഹം കഴിച്ചത് അസാധുവാണ് എന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിലെ ഡിവിഷന്&#x200d; ബഞ്ചാണ് മെയ് 25ന് യുവതിയെ പിതാവിനൊപ്പം വിട്ടിരുന്നത്. ഇതിനെതിരെ ഷഫിന്&#x200d; ജഹാന്&#x200d; സുപ്രീംകോതിയെ സമീപിക്കുകയായിരുന്നു. കേസില്&#x200d; വാദം കേള്&#x200d;ക്കവെ പ്രായപൂര്&#x200d;ത്തിയായ രണ്ടു വ്യക്തികള്&#x200d; തമ്മിലുള്ള വിവാഹം റദ്ദാക്കാന്&#x200d; ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്&#x200d; മതം മാറ്റം ഒറ്റപ്പെട്ട സംഭവമല്ല എന്നും ഇതില്&#x200d; അന്വേഷണം വേണമെന്നുമായിരുന്നു കേന്ദ്ര സര്&#x200d;ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; മനീന്ദര്&#x200d; സിങിന്റെ ആവശ്യം. മതം മാറ്റവിഷയത്തില്&#x200d; അന്വേഷണം വേണ്ടതില്ല എന്നാണ് കേരളസര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/want-to-live-with-my-husband-hadiya-before-taking-delhi-flight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുനീക്കങ്ങളുമായി അശോകന്റെ അഭിഭാഷകന്&#x200d;; ഹാദിയക്ക് മാനസിക വിഭ്രാന്തി, മെഡിക്കല്&#x200d; റിപ്പോര്&#x200d;ട്ട് കോടതിക്ക് കൈമാറും</title>
		<link>https://www.chandrikadaily.com/ashokan-against-hadiyas-about-marriage-statement.html</link>
					<comments>https://www.chandrikadaily.com/ashokan-against-hadiyas-about-marriage-statement.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Nov 2017 10:52:13 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashokan]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya marriage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56302</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഹാദിയ കേസില്&#x200d; നിര്&#x200d;ണ്ണായക നീക്കങ്ങളുമായി ഹാദിയയുടെ പിതാവ് അശോകന്&#x200d;. ഹാദിയയുടെ മനോനില ശരിയല്ലെന്നും ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും ഹാദിയയുടെ പിതാവ് കെ.എം അശോകന്റെ അഭിഭാഷകന്&#x200d; വ്യക്തമാക്കി. ഹാദിയയുടെ മാനസികനില തെറ്റിയിരിക്കുകയാണ് എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്&#x200d;ന്നാണ് ഷെഫിന്&#x200d; ജഹാനുമായുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയതെന്നാണ് കുടുംബത്തിന്റെ പുതിയ വാദം. ഇതുമായി ബന്ധപ്പെട്ടുള്ള മെഡിക്കല്&#x200d; തെളിവുകള്&#x200d; ഹാജരാക്കുമെന്നും അഭിഭാഷകന്&#x200d; അറിയിച്ചു. ഹാദിയ കുടുംബാംഗങ്ങളെ അസഭ്യം പറയുകയാണ്. അവരെ വേദനിപ്പിക്കുകയും ചെയ്യുന്നു. ഇന്നലെ യാത്രക്കിടയില്&#x200d; മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു. മാതാപിതാക്കളോട് മോശമായാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹാദിയ കേസില്&#x200d; നിര്&#x200d;ണ്ണായക നീക്കങ്ങളുമായി ഹാദിയയുടെ പിതാവ് അശോകന്&#x200d;. ഹാദിയയുടെ മനോനില ശരിയല്ലെന്നും ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും ഹാദിയയുടെ പിതാവ് കെ.എം അശോകന്റെ അഭിഭാഷകന്&#x200d; വ്യക്തമാക്കി. ഹാദിയയുടെ മാനസികനില തെറ്റിയിരിക്കുകയാണ് എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്&#x200d;ന്നാണ് ഷെഫിന്&#x200d; ജഹാനുമായുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയതെന്നാണ് കുടുംബത്തിന്റെ പുതിയ വാദം. ഇതുമായി ബന്ധപ്പെട്ടുള്ള മെഡിക്കല്&#x200d; തെളിവുകള്&#x200d; ഹാജരാക്കുമെന്നും അഭിഭാഷകന്&#x200d; അറിയിച്ചു. ഹാദിയ കുടുംബാംഗങ്ങളെ അസഭ്യം പറയുകയാണ്. അവരെ വേദനിപ്പിക്കുകയും ചെയ്യുന്നു. ഇന്നലെ യാത്രക്കിടയില്&#x200d; മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു. മാതാപിതാക്കളോട് മോശമായാണ് പെരുമാറിയത്. ഇക്കാര്യമെല്ലാം കോടതിയെ അറിയിക്കുമെന്നും അഭിഭാഷകന്&#x200d; വ്യക്തമാക്കി.</p>
<p>ഇന്നലെ മാധ്യമങ്ങള്&#x200d;ക്ക് മുന്നില്&#x200d; ഹാദിയ താന്&#x200d; മുസ്ലീം ആണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും പറഞ്ഞിരുന്നു. ഷെഫിന്&#x200d; ജഹാനെ വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹാദിയ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കരുനീക്കങ്ങളുമായി അശോകനെത്തുന്നത്. നേരത്തെ എന്&#x200d;.ഐ.എയോടും ഹാദിയ ഇക്കാര്യം വ്യക്തമാക്കുകയും എന്&#x200d;.ഐ.എ ഇത് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നാളെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് ആണ് ഹാദിയക്ക് പറയാനുള്ള കാര്യങ്ങള്&#x200d; നേരിട്ട് കേള്&#x200d;ക്കുക.</p>
<p>അതേസമയം, ഹാദിയക്കെതിരെയാണ് എന്&#x200d;.ഐ.എയുടെ റിപ്പോര്&#x200d;ട്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്&#x200d; ജഹാനെ വിവാഹം കഴിച്ചതെന്ന ഹാദിയയുടെ നിലപാട് കണക്കിലെടുക്കരുതെന്ന് എന്&#x200d;.ഐ.എ സുപ്രീംകോടതിയില്&#x200d; അറിയിച്ചിട്ടുണ്ട് . ഹാദിയയില്&#x200d; വലിയ തോതില്&#x200d; ആശയം അടിച്ചേല്&#x200d;പ്പിച്ചിരിക്കുകയാണെന്നും അത്തരക്കാരുടെ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാന്&#x200d; കഴിയില്ലെന്നും എന്&#x200d;.ഐ.എ സുപ്രിം കോടതിയില്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. റിപ്പോര്&#x200d;ട്ട് നാലു മുദ്ര വെച്ച കവറുകളിലായാണ് സുപ്രീം കോടതിക്ക് വ്യാഴാഴ്ച കൈമാറിയത്. ഇതില്&#x200d; ഹാദിയയുടെ മതം മാറ്റം, വിവാഹം എന്നിവ സംബന്ധിച്ച്, ഹാദിയ, ഷെഫിന്&#x200d; ജഹാന്&#x200d;, അശോകന്&#x200d;, അശോകന്റെ ഭാര്യ, സത്യസരണി ഭാരവാഹികള്&#x200d;, സൈനബ, അബൂബക്കര്&#x200d; തുടങ്ങി 15 ഓളം പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്&#x200d; ജഹാനെ വിവാഹം കഴിച്ചതെന്നും ആരും നിര്&#x200d;ബന്ധിച്ചിട്ടല്ല മതം മാറിയതെന്നും ഹാദിയ നേരത്തെ നല്&#x200d;കിയ മൊഴിയിലുണ്ട്. എന്നാല്&#x200d; ഈ മൊഴി കണക്കിലെടുക്കാനാകില്ലെന്നാണ് എന്&#x200d;.ഐ.എ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. ഹാദിയയില്&#x200d; വലിയ തോതില്&#x200d; ആശയം അടിച്ചേല്&#x200d;പ്പിക്കപ്പെട്ടിരിക്കുകയാണ്. അത്തരക്കാരുടെ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാന്&#x200d; കഴിയില്ലെന്നും എന്&#x200d;.ഐ.എ പറയുന്നു. ഡല്&#x200d;ഹിയിലെത്തിയ ഹാദിയ കേരളഹൗസില്&#x200d; അതീവ സുരക്ഷയിലാണ് കഴിയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ashokan-against-hadiyas-about-marriage-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാദിയയെ അടച്ചിട്ട കോടതിയില്‍  ഹാജരാക്കണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി</title>
		<link>https://www.chandrikadaily.com/hadiya-fathers-appeal-rejected.html</link>
					<comments>https://www.chandrikadaily.com/hadiya-fathers-appeal-rejected.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 22 Nov 2017 18:52:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashokan]]></category>
		<category><![CDATA[hadiya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55635</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതി മുറിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ എങ്ങനെ വാദം കേള്‍ക്കണം എന്നതു സംബന്ധിച്ച് കോടതി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. &#8216;നിങ്ങള്‍ പറയുന്നതു കൊണ്ടുമാത്രം ഞങ്ങള്‍ എന്തിന് അങ്ങനെ ചെയ്യണം. എന്തായാലും തിങ്കളാഴ്ച ഞങ്ങള്‍ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്&#8217; അശോകനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. തിങ്കളാഴ്ച വിഷയം കൈകാര്യം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹാദിയയെ അടച്ചിട്ട കോടതി മുറിയില്&#x200d; ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്&#x200d; അശോകന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീം കോടതി തള്ളി. കേസില്&#x200d; എങ്ങനെ വാദം കേള്&#x200d;ക്കണം എന്നതു സംബന്ധിച്ച് കോടതി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് ഹര്&#x200d;ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.<br />
&#8216;നിങ്ങള്&#x200d; പറയുന്നതു കൊണ്ടുമാത്രം ഞങ്ങള്&#x200d; എന്തിന് അങ്ങനെ ചെയ്യണം. എന്തായാലും തിങ്കളാഴ്ച ഞങ്ങള്&#x200d; വിഷയം കൈകാര്യം ചെയ്യുന്നുണ്ട്&#8217; അശോകനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. തിങ്കളാഴ്ച വിഷയം കൈകാര്യം ചെയ്യുമെന്നും ബഞ്ച് വ്യക്തമാക്കി. തുടര്&#x200d;ച്ചയായ രണ്ടാം തവണയാണ് അശോകന്റെ ആവശ്യം കോടതി തള്ളുന്നത്. നേരത്തെ വാദത്തിനിടെയാണ് സമാന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നത്. തുറന്ന കോടതിയില്&#x200d; മൊഴിയെടുക്കുന്നത് ഹാദിയക്ക് മാനസിക സമ്മര്&#x200d;ദ്ദമുണ്ടാക്കുമെന്ന് പറഞ്ഞാണ് അശോകന്&#x200d; ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നത്. ഹാദിയയുമായുള്ള വിവാഹ ബന്ധം അസാധുവാക്കിയ മെയ് 24ലെ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ഭര്&#x200d;ത്താവ് ഷെഫിന്&#x200d; ജഹാന്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് ഹാദിയയെ നേരിട്ട് ഹാജരാക്കാന്&#x200d; കോടതി ആവശ്യപ്പെട്ടത്. ഈ മാസം 27നാണ് കേസില്&#x200d; ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hadiya-fathers-appeal-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കോടതിക്കറിയാം ഹാദിയയെ എങ്ങനെ കേള്‍ക്കണമെന്ന്&#8217;; അശോകന്റെ വാദം തള്ളി കോടതി</title>
		<link>https://www.chandrikadaily.com/ashokans-plea-rejected-supreme-court-on-hadiya-case-kerala-news.html</link>
					<comments>https://www.chandrikadaily.com/ashokans-plea-rejected-supreme-court-on-hadiya-case-kerala-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 22 Nov 2017 06:09:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashokan]]></category>
		<category><![CDATA[hadiya]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya marriage]]></category>
		<category><![CDATA[hadiya-shefin jahan]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55485</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. കുടുംബത്തിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്നായിരുന്നു അശോകന്റെ ആവശ്യം. കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഈ മാസം 27-നാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നും പോപ്പുലര്‍ഫ്രണ്ട് വനിത വിഭാഗം നേതാവ് സൈനബയെ സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നും അശോകന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹാദിയയെ അടച്ചിട്ട കോടതിയില്&#x200d; ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേള്&#x200d;ക്കണമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. കുടുംബത്തിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ഹാദിയയെ അടച്ചിട്ട മുറിയില്&#x200d; കേള്&#x200d;ക്കണമെന്നായിരുന്നു അശോകന്റെ ആവശ്യം. കഴിഞ്ഞ ദിവസം നല്&#x200d;കിയ ഹര്&#x200d;ജി കോടതി തള്ളുകയായിരുന്നു.</p>
<p>ഈ മാസം 27-നാണ് ഹാദിയയെ കോടതിയില്&#x200d; ഹാജരാക്കുന്നത്. നിര്&#x200d;ബന്ധിത മതപരിവര്&#x200d;ത്തനമാണ് നടന്നതെന്നും പോപ്പുലര്&#x200d;ഫ്രണ്ട് വനിത വിഭാഗം നേതാവ് സൈനബയെ സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നും അശോകന്&#x200d; അപേക്ഷയില്&#x200d; ആവശ്യപ്പെട്ടിരുന്നു. ഹാദിയയെ മതപരിവര്&#x200d;ത്തനം നടത്തിയത് സൈനബയാണെന്നും അശോകന്&#x200d; ആരോപിച്ചിരുന്നു.</p>
<p>ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്&#x200d; കേള്&#x200d;ക്കണമെന്ന് നേരത്തെ അശോകന്&#x200d; ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ചിരുന്നില്ല. ഹാദിയയുടെ മൊഴി തുറന്ന കോടതി മുറിയില്&#x200d; തന്നെ കേള്&#x200d;ക്കുമെന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹാദിയയുടെ വാക്കുകള്&#x200d; കേള്&#x200d;ക്കണമെന്ന് സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ഇതേ തുടര്&#x200d;ന്നാണ് ഹാദിയയെ കോടതിയില്&#x200d; ഹാജരാക്കാന്&#x200d; അശോകനോട് സുപ്രീംകോടതി ഉത്തരവിട്ടത്. അതേസമയം കോടതിയില്&#x200d; ഹാജരാക്കുന്നതിന് മുന്&#x200d;പ് എന്&#x200d;ഐഎ വീണ്ടും ഹാദിയയുടെ മൊഴി എടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് എന്&#x200d;ഐഎ ഹാദിയയുടെ മൊഴിയെടുത്തത്. 2 ദിവസം കൊണ്ടാണ് അന്വേഷണ സംഘം ഹാദിയയുടെ മൊഴി എടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ashokans-plea-rejected-supreme-court-on-hadiya-case-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാദിയ കേസ്; സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിച്ച് അശോകന്‍</title>
		<link>https://www.chandrikadaily.com/ashokan-abaout-hadiya-case-supremecourt-verdict.html</link>
					<comments>https://www.chandrikadaily.com/ashokan-abaout-hadiya-case-supremecourt-verdict.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Oct 2017 08:35:04 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashokan]]></category>
		<category><![CDATA[hadiya]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya marriage]]></category>
		<category><![CDATA[hadiya-shefin jahan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50732</guid>

					<description><![CDATA[വൈക്കം: ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിച്ച് ഹാദിയയുടെ പിതാവ് അശോകന്‍. കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ്. കോടതിവിധി തിരിച്ചടിയാണെന്ന് തോന്നുന്നില്ലെന്ന് അശോകന്‍ പറഞ്ഞു. ഇനിയും നടപടികള്‍ കേസിലുണ്ട്. കോടതി എന്ത് തീരുമാനമെടുത്താലും അത് നല്ലതിനാവും. വിധി അംഗീകരിക്കുന്നു. തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്നും അശോകന്‍ പറഞ്ഞു. ഹാദിയ വീട്ടുതടങ്കലിലാണെന്ന പ്രചാരണങ്ങള്‍ തെറ്റാണ്. പോലീസ് സുരക്ഷയില്‍ എവിടെ വേണമെങ്കിലും പോകാനുള്ള അനുമതി ഹാദിയക്കുണ്ട്. എന്നാല്‍ അവള്‍ തയ്യാറല്ലാത്തതുകൊണ്ടാണെന്നും അശോകന്‍ പറയുന്നു. അതേസമയം, ഷെഫിന്‍ ജഹാന് തീവ്രവാദബന്ധമുണ്ടെന്ന ആരോപണത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>വൈക്കം: ഹാദിയയെ നേരിട്ട് കോടതിയില്&#x200d; ഹാജരാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിച്ച് ഹാദിയയുടെ പിതാവ് അശോകന്&#x200d;. കുട്ടിയെ കോടതിയില്&#x200d; ഹാജരാക്കാന്&#x200d; തയ്യാറാണ്. കോടതിവിധി തിരിച്ചടിയാണെന്ന് തോന്നുന്നില്ലെന്ന് അശോകന്&#x200d; പറഞ്ഞു. ഇനിയും നടപടികള്&#x200d; കേസിലുണ്ട്. കോടതി എന്ത് തീരുമാനമെടുത്താലും അത് നല്ലതിനാവും. വിധി അംഗീകരിക്കുന്നു. തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്നും അശോകന്&#x200d; പറഞ്ഞു. ഹാദിയ വീട്ടുതടങ്കലിലാണെന്ന പ്രചാരണങ്ങള്&#x200d; തെറ്റാണ്. പോലീസ് സുരക്ഷയില്&#x200d; എവിടെ വേണമെങ്കിലും പോകാനുള്ള അനുമതി ഹാദിയക്കുണ്ട്. എന്നാല്&#x200d; അവള്&#x200d; തയ്യാറല്ലാത്തതുകൊണ്ടാണെന്നും അശോകന്&#x200d; പറയുന്നു. അതേസമയം, ഷെഫിന്&#x200d; ജഹാന് തീവ്രവാദബന്ധമുണ്ടെന്ന ആരോപണത്തില്&#x200d; അശോകന്&#x200d; ഉറച്ചുനിന്നു. മകള്&#x200d; ഏത് മതസ്ഥനെ വിവാഹം ചെയ്താലും കുഴപ്പമില്ല. എന്നാല്&#x200d; അതിന് പിന്നിലെ ഗ്രൂപ്പിനെ അംഗീകരിക്കാനാവില്ലെന്നും അശോകന്&#x200d; വ്യക്തമാക്കി.</p>
<p>നവംബര്&#x200d; 27ന് മൂന്നുമണിക്ക് ഹാദിയയെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ഹാദിയയെ തുറന്ന കോടതിയില്&#x200d; കേള്&#x200d;ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. അടച്ചിട്ട മുറിയില്&#x200d; ഹാദിയയെ കേള്&#x200d;ക്കണമെന്ന അശോകന്റെ വാദം കോടതി തള്ളുകയായിരുന്നു. ഹാദിയയുടെ നിലപാട് അറിയണം. അശോകന്റേയും എന്&#x200d;.ഐ.എയുടേയും വാദങ്ങള്&#x200d; പരിശോധിച്ച ശേഷം മാത്രമേ അന്തിമവിധിയുണ്ടാകൂവെന്നും സുപ്രീംകോടതി പറഞ്ഞു.</p>
<p>ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്&#x200d; ജഹാന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. സുപ്രീംകോടതി ഉത്തരവ് മറികടന്ന് ജസ്റ്റീസ് ആര്&#x200d; വി രവീന്ദ്രന്റെ മേല്&#x200d;നോട്ടമില്ലാതെ ഹാദിയ കേസില്&#x200d; അന്വേഷണം നടത്തിയ എന്&#x200d;ഐഎക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഷെഫിന്&#x200d; കോടതിയില്&#x200d; ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്&#x200d;വില്&#x200d;ക്കര്&#x200d;, ഡിവൈ ചന്ദ്രചൂഡ് എന്നിവര്&#x200d; അടങ്ങുന്ന ബെഞ്ചാണ് ഹര്&#x200d;ജി പരിഗണിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ashokan-abaout-hadiya-case-supremecourt-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
