<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Border &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/border/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 22 Feb 2023 16:48:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Border &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യ-ചൈന അതിര്&#x200d;ത്തി പ്രശ്‌നപരിഹാരം; ഉദ്യോഗസ്ഥതല ചര്&#x200d;ച്ച നടത്തി</title>
		<link>https://www.chandrikadaily.com/india-china-border-resolution-officer-level-discussion-was-held.html</link>
					<comments>https://www.chandrikadaily.com/india-china-border-resolution-officer-level-discussion-was-held.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Feb 2023 16:48:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Border]]></category>
		<category><![CDATA[chaina]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239399</guid>

					<description><![CDATA[അതിര്&#x200d;ത്തിയില്&#x200d;നിന്ന് സൈന്യത്തെ പിന്&#x200d;വലിക്കുന്നതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലേക്ക് എത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>അതിര്&#x200d;ത്തി പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ഇന്ത്യ-ചൈന കൂടിക്കാഴ്ച നടന്നു. ബീജിങ്ങിലാണ് ഉദ്യോഗസ്ഥതല നയതന്ത്ര ചര്&#x200d;ച്ച നടന്നത്. യഥാര്&#x200d;ഥ നിയന്ത്രണ രേഖ(എല്&#x200d;എസി)യിലെ തര്&#x200d;ക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായാണ് ചര്&#x200d;ച്ച. അതിര്&#x200d;ത്തിയില്&#x200d;നിന്ന് സൈന്യത്തെ പിന്&#x200d;വലിക്കുന്നതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലേക്ക് എത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കി.</p>
<p>ബുധനാഴ്ച നടന്ന ചര്&#x200d;ച്ചയില്&#x200d; വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യാ ജോയിന്റ് സെക്രട്ടറിയാണ് ഇന്ത്യന്&#x200d; സംഘത്തെ നയിച്ചത്. ചൈനീസ് സംഘത്തെ നയിച്ചത് ബൗണ്ടറി ആന്&#x200d;ഡ് ഓഷ്യാനിക് അഫയേഴ്‌സ് വകുപ്പിന്റെ ഡയറക്ടര്&#x200d; ജനറലായിരുന്നു. 2019 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് ഉദ്യോഗസ്ഥര്&#x200d; നേരിട്ട് പങ്കെടുക്കുന്ന കൂടിക്കാഴ്ച നടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-china-border-resolution-officer-level-discussion-was-held.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഖാര്&#x200d;ഗെ; ബിജെപി രാജ്യത്തിന് വേണ്ടി എന്തു ചെയ്തു</title>
		<link>https://www.chandrikadaily.com/kharge-by-lashing-out-against-bjp-what-did-bjp-do-for-the-country.html</link>
					<comments>https://www.chandrikadaily.com/kharge-by-lashing-out-against-bjp-what-did-bjp-do-for-the-country.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 19 Dec 2022 16:56:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[Border]]></category>
		<category><![CDATA[mallikarjun garkhe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227584</guid>

					<description><![CDATA[അരുണാചല്&#x200d; പ്രദേശിലെ തവാങില്&#x200d; നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് കേന്ദ്രം വസ്തുതകള്&#x200d; മറച്ചുവെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>ഇന്ത്യ-ചൈന അതിര്&#x200d;ത്തി സംഘര്&#x200d;ഷത്തില്&#x200d; ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. അരുണാചല്&#x200d; പ്രദേശിലെ തവാങില്&#x200d; നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് കേന്ദ്രം വസ്തുതകള്&#x200d; മറച്ചുവെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ അല്&#x200d;വാറില്&#x200d; നടന്ന ഭാരത് ജോഡോ യാത്രയുടെ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ചൈനയുടെ ആക്രമണത്തെക്കുറിച്ച് പാര്&#x200d;ലമെന്റില്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാകുന്നില്ലെന്നും ഇന്ത്യചൈന അതിര്&#x200d;ത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്&#x200d; കേന്ദ്രത്തിന് കഴിയുന്നില്ലെന്നും ഖാര്&#x200d;ഗെ ആരോപിച്ചു. ഗാല്&#x200d;വാനിലെ അതിര്&#x200d;ത്തിയില്&#x200d; നമ്മുടെ 20 സൈനികര്&#x200d; വീരമൃത്യു വരിച്ചതിന് ശേഷം മോദി 18 തവണ പ്രസിഡന്റുമായി കൂടിക്കാഴ്ച്ചനടത്തി. എന്നിട്ടും എന്തുകൊണ്ടാണ് അതിര്&#x200d;ത്തിയില്&#x200d; ഇങ്ങനെ സംഭവിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.</p>
<p>&#8216;കോണ്&#x200d;ഗ്രസ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. ഇന്ദിരയും രാജീവ് ഗാന്ധിയും രാജ്യത്തിന്റെ ഐക്യത്തിനായി ജീവന്&#x200d; ബലിയര്&#x200d;പ്പിച്ചു. ഞങ്ങളുടെ പാര്&#x200d;ട്ടി നേതാക്കള്&#x200d; അവരുടെ ജീവന്&#x200d; നല്&#x200d;കി, ബിജെപി എന്താണ് ചെയ്തത് എന്ന് ഖാര്&#x200d;ഗെ ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kharge-by-lashing-out-against-bjp-what-did-bjp-do-for-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഞ്ചാബ് അതിര്&#x200d;ത്തിയില്&#x200d; പാക് ഡ്രോണുകള്&#x200d;; വെടിയുതിര്&#x200d;ത്ത് ബിഎസ്എഫ്</title>
		<link>https://www.chandrikadaily.com/pak-drones-on-punjab-border.html</link>
					<comments>https://www.chandrikadaily.com/pak-drones-on-punjab-border.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 19 Dec 2022 12:59:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Border]]></category>
		<category><![CDATA[bsf]]></category>
		<category><![CDATA[Drone]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227550</guid>

					<description><![CDATA[ഡ്രോണുകള്&#x200d; വഴി ഹെറോയിന്&#x200d; കടത്താന്&#x200d; ശ്രമിച്ചതായി അന്വേഷണത്തില്&#x200d; കണ്ടെത്തി.]]></description>
										<content:encoded><![CDATA[<p>പഞ്ചാബ് അതിര്&#x200d;ത്തിയില്&#x200d; പാക് ഡ്രോണുകള്&#x200d; കണ്ടെത്തി. പഞ്ചാബിലെ ചന്ദു വഡാലയിലും കസോവാള്&#x200d; പോസ്റ്റിലുമാണ് ഡ്രോണുകള്&#x200d; കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്&#x200d;പെട്ടതോടെ ബിഎസ്എഫ് ഉദ്യോഗസ്ഥര്&#x200d; 26 റൗണ്ട് വെടിയുതിര്&#x200d;ത്തു. ഞായറാഴ്ച രാത്രി 10:20 ഓടെയാണ് ഡ്രോണുകള്&#x200d; കണ്ടത്.</p>
<p>ഡ്രോണുകള്&#x200d; വഴി ഹെറോയിന്&#x200d; കടത്താന്&#x200d; ശ്രമിച്ചതായി അന്വേഷണത്തില്&#x200d; കണ്ടെത്തി. പഞ്ചാബിലെ ഇന്ത്യ-പാക് അതിര്&#x200d;ത്തിക്ക് സമീപം ഏഴ് കിലോയിലധികം ഹെറോയിനാണ് ഡ്രോണുകള്&#x200d; വഴി കടത്താന്&#x200d; ശ്രമിച്ചത്. അമൃത്സര്&#x200d; ജില്ലയിലെ ഡാവോക്ക് ഗ്രാമത്തിന് സമീപമാണ് ആദ്യത്തെ ഡ്രോണ്&#x200d; ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ബിഎസ്എഫ് ഉദ്യോഗസ്ഥര്&#x200d; വെടിയുതിര്&#x200d;ത്ത ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലില്&#x200d; 4.49 കിലോഗ്രാം ഭാരമുള്ള ഹെറോയിന്&#x200d; പാക്കറ്റ് കണ്ടെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pak-drones-on-punjab-border.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരുണാചല്&#x200d; അതിര്&#x200d;ത്തിയില്&#x200d; ഇന്ത്യ-ചൈന സൈനികര്&#x200d; ഏറ്റുമുട്ടി; സൈനികര്&#x200d;ക്ക് പരിക്കെന്ന് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/indo-chinese-troops-clash-on-arunachal-border-soldiers-reported-injured.html</link>
					<comments>https://www.chandrikadaily.com/indo-chinese-troops-clash-on-arunachal-border-soldiers-reported-injured.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 12 Dec 2022 15:20:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Border]]></category>
		<category><![CDATA[chaina]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=226394</guid>

					<description><![CDATA[എത്ര സൈനികര്&#x200d;ക്ക് പരിക്കേറ്റു എന്നതില്&#x200d; വ്യക്തത വന്നിട്ടില്ല]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അരുണാചല്&#x200d; അതിര്&#x200d;ത്തിയില്&#x200d; ഇന്ത്യ-ചൈന സൈനികര്&#x200d; തമ്മില്&#x200d; ഏറ്റുമുട്ടിയെന്ന് റിപ്പോര്&#x200d;ട്ട്. അരുണാചല്&#x200d; പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയിലാണ് ഏറ്റുമുട്ടല്&#x200d; നടന്നത്. ഡിസംബര്&#x200d; 9നായിരുന്നു സംഘര്&#x200d;ഷമുണ്ടായത്. ഇരുഭാഗത്തേയും സൈനികര്&#x200d;ക്ക് പരിക്കേറ്റതായ്് റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്. സംഘര്&#x200d;ഷത്തിന് പിന്നാലെ ഇരുപക്ഷവും പ്രദേശത്ത് നിന്ന് പിന്മാറിയെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>സംഭവത്തിന് ശേഷം ഇന്ത്യന്&#x200d;-ചൈനീസ് കമാന്&#x200d;ഡര്&#x200d;മാര്&#x200d; തമ്മില്&#x200d; ഫ്‌ലാഗ് മീറ്റ് നടത്തിയതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. എത്ര സൈനികര്&#x200d;ക്ക് പരിക്കേറ്റു എന്നതില്&#x200d; വ്യക്തത വന്നിട്ടില്ല. ഈ മേഖലയില്&#x200d; നേരത്തെയും സംഘര്&#x200d;ഷമുണ്ടായിട്ടുണ്ട്. 2021ല്&#x200d; തവാങ് മേഖലയിലെ യാങ്‌സേയില്&#x200d; കടന്നു കയറാനുള്ള ചൈനീസ് സേനയുടെ ശ്രമത്തെ ഇന്ത്യ ചെറുത്തിരുന്നു.</p>
<p>2020ല്&#x200d; കിഴക്കന്&#x200d; ലഡാക്കിലെ ഗല്&#x200d;വാന്&#x200d; താഴ്‌വരയില്&#x200d; ഇന്ത്യചൈന സൈനികര്&#x200d; തമ്മില്&#x200d; ഏറ്റുമുട്ടിയിരുന്നു. സംഘര്&#x200d;ഷത്തില്&#x200d; 20 ഇന്ത്യന്&#x200d; സൈനികര്&#x200d; വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖ ലംഘിച്ചു കടന്നു കയറാനുള്ള പിഎല്&#x200d;എയുടെ ശ്രമത്തെ ഇന്ത്യന്&#x200d; സൈനികര്&#x200d; ചെറുക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indo-chinese-troops-clash-on-arunachal-border-soldiers-reported-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒമാന്&#x200d; അതിര്&#x200d;ത്തികള്&#x200d; തുറക്കുന്നു; ചൊവ്വാഴ്ച മുതല്&#x200d; വിമാന സര്&#x200d;വീസുകള്&#x200d;</title>
		<link>https://www.chandrikadaily.com/oman-border-opening-news.html</link>
					<comments>https://www.chandrikadaily.com/oman-border-opening-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 27 Dec 2020 11:56:01 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Border]]></category>
		<category><![CDATA[oman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173903</guid>

					<description><![CDATA[ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം ചില രാജ്യങ്ങളില്&#x200d; കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്&#x200d;ത്തികള്&#x200d; തുറക്കാന്&#x200d; ഒമാന്&#x200d;]]></description>
										<content:encoded><![CDATA[<p>മസ്‌കറ്റ്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം ചില രാജ്യങ്ങളില്&#x200d; കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്&#x200d;ത്തികള്&#x200d; തുറക്കാന്&#x200d; ഒമാന്&#x200d;. ഡിസംബര്&#x200d; 29 ചൊവ്വാഴ്ചയാണ് കര, നാവിക, വ്യോമ അതിര്&#x200d;ത്തികള്&#x200d; തുറക്കുക.</p>
<p>സുപ്രീം കമ്മിറ്റിയാണ് അതിര്&#x200d;ത്തികള്&#x200d; തുറക്കാനുള്ള തീരുമാനമെടുത്തത്. ഇതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്&#x200d;വീസുകളും പുനരാരംഭിക്കും.</p>
<p>അതേ സമയം ഒമാനിലേക്ക് പുറപ്പെടുന്ന മറ്റെല്ലാ രാജ്യങ്ങളിലുള്ള യാത്രക്കാര്&#x200d;ക്കും 72 മണിക്കൂറിനിടയിലുള്ള നെഗറ്റീവ് പിസിആര്&#x200d; പരിശോധാനാ റിപ്പോര്&#x200d;ട്ട് ആവശ്യമാണ്. ഇതിന് പുറമെ ഒമാനിലെ വിമാനത്താവളത്തില്&#x200d; എത്തിയ ശേഷം ഒരു തവണ കൂടി പിസിആര്&#x200d; പരിശോധനക്ക് വിധേയമാവുകയും വേണം. അതേസമയം ഏഴ് ദിവസത്തില്&#x200d; കുറഞ്ഞ കാലയളവ് മാത്രം രാജ്യത്ത് തങ്ങുന്ന സന്ദര്&#x200d;ശകര്&#x200d;ക്ക് ക്വാറന്റീന്&#x200d; ബാധകമാവില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oman-border-opening-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ സൈന്യം നിത്യവും വധിക്കുന്നതായി രാജ്നാഥ് സിങ്</title>
		<link>https://www.chandrikadaily.com/indian-soldiers-kill-five-six-terrorists-every-day-along-pakistan-border-says-rajnath-singh.html</link>
					<comments>https://www.chandrikadaily.com/indian-soldiers-kill-five-six-terrorists-every-day-along-pakistan-border-says-rajnath-singh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Oct 2017 07:55:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Border]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[ind pak]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[indian soldiers]]></category>
		<category><![CDATA[rajnath singh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46966</guid>

					<description><![CDATA[ബംഗളൂരു: ഇന്ത്യന്‍ സൈനികര്‍ പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന അഞ്ചോ ആറോ തീവ്രവാദികളെയാണ് സൈനികര്‍ ദിവസവും അതിര്‍ത്തിയില്‍ വധിക്കുന്നത്. അതേസമയം, പാകിസ്താന്‍ മേഖലകളിലേക്ക് പ്രകോപനപരമായി വെടിയുതിര്‍ക്കരുതെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. &#8216;ഇപ്പോള്‍ ഇന്ത്യ ദുര്‍ബലമായ ഒരു രാജ്യമല്ല. ചൈനയുമായുള്ള അതിര്‍ത്തി വിഷയം ഇന്ത്യ കൈകാര്യം ചെയ്ത രീതി [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: ഇന്ത്യന്&#x200d; സൈനികര്&#x200d; പാക് അതിര്&#x200d;ത്തിയില്&#x200d; അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്&#x200d; ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം</p>
<p>ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന അഞ്ചോ ആറോ തീവ്രവാദികളെയാണ് സൈനികര്&#x200d; ദിവസവും അതിര്&#x200d;ത്തിയില്&#x200d; വധിക്കുന്നത്. അതേസമയം, പാകിസ്താന്&#x200d; മേഖലകളിലേക്ക് പ്രകോപനപരമായി വെടിയുതിര്&#x200d;ക്കരുതെന്ന് സൈനികര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.</p>
<p>&#8216;ഇപ്പോള്&#x200d; ഇന്ത്യ ദുര്&#x200d;ബലമായ ഒരു രാജ്യമല്ല. ചൈനയുമായുള്ള അതിര്&#x200d;ത്തി വിഷയം ഇന്ത്യ കൈകാര്യം ചെയ്ത രീതി അത് തെളിയിക്കുന്നതാണ്. ഇരു രാജ്യങ്ങളും തമ്മില്&#x200d; പരസ്പരാക്രമണം വരെ ഉണ്ടായേക്കുമെന്ന സമയത്താണ് ലോക രാജ്യങ്ങളെ ഞെട്ടിച്ച് ചൈനയുമായുള്ള ഡാക്ലാം വിഷയം ഇന്ത്യ പക്വതയോടെ കൈകാര്യം ചെയ്ത്്. വളരെ ശക്തമായ രാജ്യമായതു കൊണ്ടാണ് ഇന്ത്യക്ക് ഇതിന് സാധിച്ചതെന്നും, രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.<br />
എന്നാല്&#x200d; പാകിസ്താന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്&#x200d; എണ്ണമില്ലാത്ത ബുള്ളറ്റുകള്&#x200d; കൊണ്ട് ഉചിതമായ മറുപടി നല്&#x200d;കാന്&#x200d; സൈനികര്&#x200d;ക്ക് നിര്&#x200d;ദ്ദേശിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Modiji, once you&#8217;re done thumping your chest, could you please explain this?<a href="https://t.co/oSuC7bZ82x">https://t.co/oSuC7bZ82x</a></p>
<p>— Office of RG (@OfficeOfRG) <a href="https://twitter.com/OfficeOfRG/status/916191932954460160?ref_src=twsrc%5Etfw">October 6, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
അതേസമയം ചൈന വിഷയത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; പരാജയമാണെന്നും, നെഞ്ച് വീര്&#x200d;പ്പിച്ചു കഴിഞ്ഞാല്&#x200d; ഡോക്‌ലാം വിഷയത്തില്&#x200d; മോദി വീശദീകരണം നല്&#x200d;കണമെന്നും കോണ്&#x200d;ഗ്രസ് ഉപാധ്യാക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. അതിര്&#x200d;ത്തി പ്രശ്‌നം നിലനില്&#x200d;ക്കുന്ന ഡോക്‌ലാമില്&#x200d; ചൈനീസ് സൈന്യം നിലയുറപ്പിച്ചതാണ് കേന്ദ്രസര്&#x200d;ക്കാറിനെ പ്രതിരോധത്തിലാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-soldiers-kill-five-six-terrorists-every-day-along-pakistan-border-says-rajnath-singh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിര്‍ത്ഥി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ  ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് പടക്കപ്പലുകളുടെ സാന്നിധ്യം</title>
		<link>https://www.chandrikadaily.com/china-india-fish-na-hrga-whg-ftg.html</link>
					<comments>https://www.chandrikadaily.com/china-india-fish-na-hrga-whg-ftg.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Jul 2017 05:31:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[army]]></category>
		<category><![CDATA[Border]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[indian maha samudram]]></category>
		<category><![CDATA[port]]></category>
		<category><![CDATA[war bote]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34502</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് പടക്കപ്പലുകളുടെ അസാധാരണമായ സാന്നിധ്യം. സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈനീസ് പടക്കപ്പലുകളുടെ കണ്ടെത്തല്‍. രണ്ടു മാസത്തിനിടെ 13 ചൈനീസ് പടക്കപ്പലുകളെയാണ് പല സമയങ്ങളിലായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കാര്യങ്ങള്‍ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കില്‍ അതിര്‍ത്തി സംഘര്‍ഷം യുദ്ധത്തിലേക്കു നീങ്ങാമെന്ന സൂചന ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസിലൂടെ ചൈന നല്‍കിയ പശ്ചാത്തലത്തില്‍ അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. ഇന്ത്യയുടെ നാവിക സാറ്റ്‌ലൈറ്റ് രുക്മിണി (ജിസാറ്റ്7), പൊസീഡന്‍81 [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യന്&#x200d; മഹാസമുദ്രത്തില്&#x200d; ചൈനീസ് പടക്കപ്പലുകളുടെ അസാധാരണമായ സാന്നിധ്യം. സിക്കിം അതിര്&#x200d;ത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിന്&#x200d;വലിക്കണമെന്നു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈനീസ് പടക്കപ്പലുകളുടെ കണ്ടെത്തല്&#x200d;. രണ്ടു മാസത്തിനിടെ 13 ചൈനീസ് പടക്കപ്പലുകളെയാണ് പല സമയങ്ങളിലായി ഇന്ത്യന്&#x200d; മഹാസമുദ്രത്തില്&#x200d; കണ്ടെത്തിയതെന്നാണ് റിപ്പോര്&#x200d;ട്ട്. കാര്യങ്ങള്&#x200d; വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കില്&#x200d; അതിര്&#x200d;ത്തി സംഘര്&#x200d;ഷം യുദ്ധത്തിലേക്കു നീങ്ങാമെന്ന സൂചന ഔദ്യോഗിക പത്രമായ ഗ്ലോബല്&#x200d; ടൈംസിലൂടെ ചൈന നല്&#x200d;കിയ പശ്ചാത്തലത്തില്&#x200d; അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്.</p>
<p>ഇന്ത്യയുടെ നാവിക സാറ്റ്‌ലൈറ്റ് രുക്മിണി (ജിസാറ്റ്7), പൊസീഡന്&#x200d;81 എന്ന ദീര്&#x200d;ഘദൂര നാവികവിമാനം എന്നിവയുടെ പരിശോധനയിലാണു മുങ്ങിക്കപ്പലുകള്&#x200d; അടക്കമുള്ള ചൈനയുടെ നാവികസന്നാഹങ്ങള്&#x200d; കണ്ടെത്തിയത്. ഏറ്റവും പുതിയ ലുയാങ്3 വിഭാഗത്തിലുള്ള മിസൈല്&#x200d; നശീകരണ മുങ്ങിക്കപ്പലുകള്&#x200d; ഉള്&#x200d;പ്പെടെയുള്ളവ കൂട്ടത്തിലുണ്ടെന്നാണു വിവരം.</p>
<p><img loading="lazy" class="aligncenter wp-image-34504 size-full" src="https://www.chandrikadaily.com/wp-content/uploads/2017/07/padakappal.jpg" alt="padakappal" width="535" height="272" srcset="https://www.chandrikadaily.com/wp-content/uploads/2017/07/padakappal.jpg 535w, https://www.chandrikadaily.com/wp-content/uploads/2017/07/padakappal-300x153.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/07/padakappal-534x272.jpg 534w" sizes="(max-width: 535px) 100vw, 535px" /></p>
<p>അതിര്&#x200d;ത്തിപ്രശ്‌നത്തില്&#x200d; ഇന്ത്യയ്‌ക്കെതിരെ ഒട്ടേറെ ആരോപണങ്ങളുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. സിക്കിം അതിര്&#x200d;ത്തിയില്&#x200d; ചൈനയുടെ പട്ടാളം നിര്&#x200d;മിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യന്&#x200d; സൈന്യത്തിന്റെ നീക്കം നിലവിലിരുന്ന നിലപാടിനെ വഞ്ചിക്കുന്നതാണെന്നു ചൈന ആരോപിച്ചു. ഇതോടെ അതിര്&#x200d;ത്തിയില്&#x200d; സംഘര്&#x200d;ഷം മുറുകുകയാണ്. ചൈനയുടെ പട്ടാളം നിര്&#x200d;മിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യന്&#x200d; സൈന്യത്തിന്റെ പുതിയ നീക്കം ഇന്ത്യയിലെ സര്&#x200d;ക്കാരുകള്&#x200d; തുടര്&#x200d;ച്ചയായി സ്വീകരിച്ചിരുന്ന നിലപാടുകളെ ഒറ്റിക്കൊടുക്കലാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജനറല്&#x200d; ഷുവാങ് ചൂണ്ടിക്കാട്ടി.</p>
<p><img loading="lazy" class="aligncenter wp-image-34505 size-full" src="https://www.chandrikadaily.com/wp-content/uploads/2017/07/yuddakkappal.jpg" alt="yuddakkappal" width="582" height="278" srcset="https://www.chandrikadaily.com/wp-content/uploads/2017/07/yuddakkappal.jpg 582w, https://www.chandrikadaily.com/wp-content/uploads/2017/07/yuddakkappal-300x143.jpg 300w" sizes="(max-width: 582px) 100vw, 582px" /></p>
<p>2017ലെ ഇന്ത്യ 1962ലെ ഇന്ത്യയില്&#x200d;നിന്നു വ്യത്യസ്തമാണെന്ന ഇന്ത്യന്&#x200d; പ്രതിരോധമന്ത്രി അരുണ്&#x200d; ജയ്റ്റ്‌ലിയുടെ പ്രസ്താവനയോട് &#8216;ചൈനയും പഴയ ചൈനയല്ലെ&#8217;ന്നും തങ്ങളുടെ പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്&#x200d; ചൈനയ്ക്ക് അറിയാമെന്നും ജനറല്&#x200d; ഷുവാങ് പ്രതികരിച്ചു. 55 വര്&#x200d;ഷം മുന്&#x200d;പ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തില്&#x200d;നിന്ന് ഇന്ത്യ ചരിത്രപരമായ പാഠം പഠിക്കണമെന്നു പറഞ്ഞു ചൈന നേരത്തേ 1962ലെ യുദ്ധത്തിന്റെ കാര്യം പരാമര്&#x200d;ശിച്ചിരുന്നു. ഈഘട്ടത്തിലാണ് 1962ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്നോര്&#x200d;ക്കണമെന്ന് ഇന്ത്യന്&#x200d; പ്രതിരോധമന്ത്രി ജയ്റ്റ്‌ലി പറഞ്ഞത്.</p>
<p>അതേ സമയം ഇന്ത്യയെ ഉന്നമിട്ട് അറബിക്കടലില്&#x200d; ചൈനയും പാക്കിസ്ഥാനും ആഴ്ചകള്&#x200d;ക്കു മുമ്പ് സംയുക്ത നാവികപരിശീലനം നടത്തിയിരുന്നു. നാലു ദിവസത്തെ പരിശീലനത്തിനായി ചൈനയുടെ മൂന്നു പടക്കപ്പലുകള്&#x200d; അടക്കമുള്ള സേനയാണ് എത്തിയത്.<br />
ഇരുരാജ്യങ്ങളുടെയും നാവികസേനകളുടെ അഞ്ച് ഉപരിതല കപ്പലുകളും രണ്ട് ഹെലികോപ്ടറുകളും പരിശീലന പരിപാടിയില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/china-india-fish-na-hrga-whg-ftg.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ചൈന</title>
		<link>https://www.chandrikadaily.com/china-urges-india-to-withdraw-guards-from-boundary.html</link>
					<comments>https://www.chandrikadaily.com/china-urges-india-to-withdraw-guards-from-boundary.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 27 Jun 2017 02:12:51 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Border]]></category>
		<category><![CDATA[china]]></category>
		<category><![CDATA[Sikkim]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33714</guid>

					<description><![CDATA[ബീജിങ്: സിക്കിംഗ് അതിര്‍ത്തിയില്‍ നിന്ന് ഗാര്‍ഡുകളെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ചൈന. ഇന്ത്യന്‍ സൈനികര്‍ സിക്കിമിലെ അതിര്‍ത്തി കടന്ന് ചൈനയില്‍ പ്രവേശിക്കുകയാണുണ്ടായതെന്നും അതിനുള്ള മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന ചൈനീസ് സൈന്യം ദോകോ ലായില്‍ താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്തതായി ഇന്ത്യന്‍ സൈന്യം ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ ആരോപണം തള്ളിയ ചൈന ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സിക്കിം സെക്ഷനിലെ അതിര്‍ത്തി കടന്ന് ചൈനീസ് പ്രദേശത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>ബീജിങ്: സിക്കിംഗ് അതിര്&#x200d;ത്തിയില്&#x200d; നിന്ന് ഗാര്&#x200d;ഡുകളെ പിന്&#x200d;വലിക്കാന്&#x200d; ഇന്ത്യയോട് ചൈന. ഇന്ത്യന്&#x200d; സൈനികര്&#x200d; സിക്കിമിലെ അതിര്&#x200d;ത്തി കടന്ന് ചൈനയില്&#x200d; പ്രവേശിക്കുകയാണുണ്ടായതെന്നും അതിനുള്ള മറുപടി നല്&#x200d;കുക മാത്രമാണ് ചെയ്തതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു. ഇന്ത്യന്&#x200d; അതിര്&#x200d;ത്തി കടന്ന ചൈനീസ് സൈന്യം ദോകോ ലായില്&#x200d; താല്&#x200d;ക്കാലിക ബങ്കറുകള്&#x200d; തകര്&#x200d;ത്തതായി ഇന്ത്യന്&#x200d; സൈന്യം ഇന്നലെ വ്യക്തമാക്കിയിരുന്നു.</p>
<p>എന്നാല്&#x200d;, ഇന്ത്യയുടെ ആരോപണം തള്ളിയ ചൈന ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സിക്കിം സെക്ഷനിലെ അതിര്&#x200d;ത്തി കടന്ന് ചൈനീസ് പ്രദേശത്ത് കടന്ന ഇന്ത്യന്&#x200d; സൈന്യം തങ്ങളുടെ സൈന്യത്തിന്റെ സ്വാഭാവിക പ്രവര്&#x200d;ത്തനങ്ങള്&#x200d; തടഞ്ഞതായും ഇതിനുള്ള പ്രതികരണമാണ് തങ്ങള്&#x200d; നല്&#x200d;കിയതെന്നും ജെങ് ഷുവാങ് പറഞ്ഞു. ഇന്ത്യ-ചൈന അതിര്&#x200d;ത്തിയിലെ സിക്കിം സെക്ഷന്&#x200d; ഉടമ്പടികളിലൂടെ നിര്&#x200d;ണയിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്&#x200d; എതിര്&#x200d;പ്പൊന്നുമില്ലെന്ന് ഇന്ത്യന്&#x200d; ഗവണ്&#x200d;മെന്റ് തുടര്&#x200d;ച്ചയായി വ്യക്തമാക്കുന്നതുമാണ്. സമാധാനം നിലനിര്&#x200d;ത്താന്&#x200d; അതിര്&#x200d;ത്തി ഉടമ്പടികളും ചൈനയുടെ പ്രാദേശിക പരമാധികാരവും ഇന്ത്യ ബഹുമാനിക്കണം. &#8211; ഷുവാങ് പറഞ്ഞു.</p>
<p>സുരക്ഷാ കാരണങ്ങളാലാണ് ഇന്ത്യയില്&#x200d; നിന്നുള്ള കൈലാഷ് &#8211; മാനസരോവര്&#x200d; തീര്&#x200d;ത്ഥാടകരെ തടഞ്ഞതെന്നും ഇക്കാര്യം നയതന്ത്ര പ്രതിനിധികള്&#x200d; വഴി ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും ഷുവാങ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>Related: <a href="https://www.chandrikadaily.com/chinese-provocation-in-sikkim-border.html"><strong>പ്രകോപനവുമായി ചൈനീസ് സൈന്യം; സിക്കിം അതിര്&#x200d;ത്തി കടന്ന് താല്&#x200d;ക്കാലിക ബങ്കറുകള്&#x200d; തകര്&#x200d;ത്തു</strong></a></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/china-urges-india-to-withdraw-guards-from-boundary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രകോപനവുമായി ചൈനീസ് സൈന്യം; സിക്കിം അതിര്‍ത്തി കടന്ന് താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്തു</title>
		<link>https://www.chandrikadaily.com/chinese-provocation-in-sikkim-border.html</link>
					<comments>https://www.chandrikadaily.com/chinese-provocation-in-sikkim-border.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 26 Jun 2017 15:01:11 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Border]]></category>
		<category><![CDATA[china]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[Sikkim]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33704</guid>

					<description><![CDATA[ന്യൂഡല്‍ഹി: ചൈനീസ് പട്ടാളം സിക്കിമിലെ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രണ്ട് താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്തതായി സൈന്യം. നിയന്ത്രണ രേഖയില്‍ സൈനികര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് വളരെ ബുദ്ധിമുട്ടിയാണ് ചൈനീസ് സൈന്യത്തിന്റെ മുന്നേറ്റം തടഞ്ഞതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റപ്പെട്ട മേഖലയില്‍ ചൈനയുടെ അധിനിവേശ ശ്രമം പത്തു ദിവത്തോളം തുടര്‍ന്നു. ജൂണ്‍ 20-ന് ഇരു സൈന്യങ്ങളുടെയും മുതിര്‍ന്ന ഓഫീസര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും സ്ഥിതിഗതികള്‍ പൂര്‍ണമായി പൂര്‍വ സ്ഥിതിയിലായിട്ടില്ല. സിക്കിം &#8211; ഭൂട്ടാന്‍ &#8211; തിബറ്റ് അതിര്‍ത്തിയായ ദോകോ ലായിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ചൈനീസ് പട്ടാളം സിക്കിമിലെ ഇന്ത്യന്&#x200d; അതിര്&#x200d;ത്തി കടന്ന് രണ്ട് താല്&#x200d;ക്കാലിക ബങ്കറുകള്&#x200d; തകര്&#x200d;ത്തതായി സൈന്യം. നിയന്ത്രണ രേഖയില്&#x200d; സൈനികര്&#x200d; മനുഷ്യച്ചങ്ങല തീര്&#x200d;ത്ത് വളരെ ബുദ്ധിമുട്ടിയാണ് ചൈനീസ് സൈന്യത്തിന്റെ മുന്നേറ്റം തടഞ്ഞതെന്ന് പി.ടി.ഐ റിപ്പോര്&#x200d;ട്ട് ചെയ്തു. ഒറ്റപ്പെട്ട മേഖലയില്&#x200d; ചൈനയുടെ അധിനിവേശ ശ്രമം പത്തു ദിവത്തോളം തുടര്&#x200d;ന്നു. ജൂണ്&#x200d; 20-ന് ഇരു സൈന്യങ്ങളുടെയും മുതിര്&#x200d;ന്ന ഓഫീസര്&#x200d;മാര്&#x200d; തമ്മില്&#x200d; ചര്&#x200d;ച്ച നടത്തിയെങ്കിലും സ്ഥിതിഗതികള്&#x200d; പൂര്&#x200d;ണമായി പൂര്&#x200d;വ സ്ഥിതിയിലായിട്ടില്ല.</p>
<p>സിക്കിം &#8211; ഭൂട്ടാന്&#x200d; &#8211; തിബറ്റ് അതിര്&#x200d;ത്തിയായ ദോകോ ലായിലാണ് ചൈനീസ് സൈന്യത്തിന്റെ അതിക്രമം. 2008-ലും ചൈനക്കാര്&#x200d; ഇന്ത്യന്&#x200d; സൈന്യത്തിന്റെ ബങ്കറുകള്&#x200d; തകര്&#x200d;ത്തിരുന്നു.</p>
<p>ഇന്ത്യയില്&#x200d; നിന്ന് കൈലാഷ് &#8211; മാനസരോവര്&#x200d; യാത്രക്കു പുറപ്പെട്ട തീര്&#x200d;ത്ഥാടകരെ സിക്കിം അതിര്&#x200d;ത്തി കടന്ന് ടിബറ്റിലെ കൈലാഷ് പര്&#x200d;വതത്തില്&#x200d; പ്രവേശിക്കുന്നതില്&#x200d; നിന്ന് ചൈനീസ് സൈന്യം തടഞ്ഞിരുന്നു. 2015-ല്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്&#x200d;ച്ചയെ തുടര്&#x200d;ന്ന് കൈലാഷ് സന്ദര്&#x200d;ശനത്തിന് തടസ്സം സൃഷ്ടിക്കില്ലെന്ന് ചൈനീസ് സൈന്യം അറിയിച്ചിരുന്നെങ്കിലും ഇത്തവണ പ്രകോപനമില്ലാതെ ഇടപെടുകയായിരുന്നു. ഹിന്ദു, ജൈന, ബുദ്ധമതക്കാരുടെ തീര്&#x200d;ത്ഥാടന കേന്ദ്രമാണ് കൈലാഷ് &#8211; മാനസരോവര്&#x200d;. ഒരാഴ്ചയോളം അതിര്&#x200d;ത്തിയില്&#x200d; ചൈനീസ് സൈന്യത്തിന്റെ അനുമതി കാത്തുനിന്ന തീര്&#x200d;ത്ഥാടകര്&#x200d; പിന്നീട് സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിലേക്ക് മടങ്ങി.</p>
<p>മണ്ണിടിച്ചില്&#x200d; ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീര്&#x200d;ത്ഥാടകരെ കടത്തി വിടാത്തത് എന്നാണ് ചൈനീസ് അധികൃതര്&#x200d; പറഞ്ഞതായി റിപ്പോര്&#x200d;ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം സംബന്ധിച്ച് ഇരു സൈന്യങ്ങളുടെയും പ്രതിനിധികള്&#x200d; തമ്മില്&#x200d; ചര്&#x200d;ച്ചകള്&#x200d; നടത്തുന്നുണ്ടെന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chinese-provocation-in-sikkim-border.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
