<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>mahathma ghandhiji &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/mahathma-ghandhiji/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 30 Jan 2023 08:29:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>mahathma ghandhiji &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗാന്ധിജിയെ ഓര്&#x200d;ത്തുകൊണ്ടേയിരിക്കണമെന്ന് സാദിഖലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/news-updates-sadiqali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/news-updates-sadiqali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 30 Jan 2023 08:26:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mahathma ghandhiji]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sadiqali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235165</guid>

					<description><![CDATA[ഗാന്ധിജി ഇന്നും ഇന്ത്യയുടെ സമരനായകനാണ്]]></description>
										<content:encoded><![CDATA[<p>നമ്മുടെ ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമര്&#x200d;പ്പിക്കുകയും<br />
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ജീവന്&#x200d; സമര്&#x200d;പ്പിക്കേണ്ടി വരികയും ചെയ്ത<br />
രക്തസാക്ഷിത്വത്തിന്റെ ഉന്നത പ്രതീകമാണ് മഹാത്മാ ഗാന്ധി.</p>
<p>രാജ്യത്തിന്റെ പുറത്തു നിന്നെത്തിയ അധിനിവേശ ശക്തികളുടെ തീ തുപ്പുന്ന ആയുധങ്ങള്&#x200d;ക്കു മുന്നില്&#x200d; നിരായുധനായി ചെറുത്തു നിന്ന് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച രാഷ്ട്രപിതാവിന് രാജ്യത്തിന്നകത്തെ വഞ്ചകര്&#x200d; ഒളിപ്പിച്ചു വെച്ച ചതിയുടെ വെടിയുണ്ടകളെ അതിജയിക്കാനായില്ല.</p>
<p>ഗാന്ധിജിയുടെ പേരും, ചിത്രവും, ചരിത്രവും മായ്ച്ചു കളയാന്&#x200d; ശ്രമിക്കുന്നവര്&#x200d;ക്കു മുന്നില്&#x200d; ഗാന്ധിജിയെ സ്മരിച്ചു കൊണ്ടേയിരിക്കുക,<br />
ചരിത്രം ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുക. വര്&#x200d;ത്തമാന കാല ഇന്ത്യയില്&#x200d;<br />
അത് ഒരു സമരമാണ്..<br />
ഗാന്ധിജി ഇന്നും ഇന്ത്യയുടെ സമരനായകനാണ്..</p>
<p>തങ്ങള്&#x200d; ഓര്&#x200d;മിപ്പിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-sadiqali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിജി കേരളത്തില്&#x200d; കാലുകുത്തിയിട്ട് ഇന്നേക്ക് 100 വര്&#x200d;ഷം</title>
		<link>https://www.chandrikadaily.com/gandhiji-kerala-visit-kerala-news.html</link>
					<comments>https://www.chandrikadaily.com/gandhiji-kerala-visit-kerala-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Aug 2020 04:00:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mahathma ghandhiji]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=145656</guid>

					<description><![CDATA[കോഴിക്കോട്; മഹാത്മാഗാന്ധിജി ആദ്യമായി കേരളത്തില്&#x200d; കാലുകുത്തിയിട്ട് ഇന്നേക്ക് 100 വര്&#x200d;ഷം തികയുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിന്റേയും ഖിലാഫത്തിന്റേയും മുദ്രാവാക്യമുയര്&#x200d;ത്തി ഗാന്ധിജി ആദ്യമായി കോഴിക്കോടാണ് എത്തിയത്. 1920 ആഗസ്റ്റ് 18 നായിരുന്നു ആദ്യ സന്ദര്&#x200d;ശനം. തുര്&#x200d;ക്കി സുല്&#x200d;ത്താനെതിരെ ബ്രിട്ടീഷുകാര്&#x200d; നടത്തിയ വാഗ്ദാന ലംഘനത്തില്&#x200d; പ്രതിഷേധിച്ച് ഇന്ത്യയില്&#x200d; നടന്ന സമരമാണ് ഖിലാഫത്ത്. ഈ സമരത്തിന് പിന്തുണയുമായി ഇന്ത്യയിലെല്ലായിടത്തും യാത്ര ചെയ്യുന്നതിനിടയിലാണ് മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തുന്നത്. ഗാന്ധിജിയും ഖിലാഫത്ത് നേതാാവ് ഷൗക്കത്തലിയും 1920 ആഗസ്റ്റ് 18 ന് തിരുച്ചിറപ്പള്ളിയില്&#x200d; നിന്ന് തീവണ്ടിമാാര്&#x200d;ഗ്ഗം കോഴിക്കോടെത്തി. [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്; മഹാത്മാഗാന്ധിജി ആദ്യമായി കേരളത്തില്&#x200d; കാലുകുത്തിയിട്ട് ഇന്നേക്ക് 100 വര്&#x200d;ഷം തികയുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിന്റേയും ഖിലാഫത്തിന്റേയും മുദ്രാവാക്യമുയര്&#x200d;ത്തി ഗാന്ധിജി ആദ്യമായി കോഴിക്കോടാണ് എത്തിയത്. 1920 ആഗസ്റ്റ് 18 നായിരുന്നു ആദ്യ സന്ദര്&#x200d;ശനം.</p>
<p>തുര്&#x200d;ക്കി സുല്&#x200d;ത്താനെതിരെ ബ്രിട്ടീഷുകാര്&#x200d; നടത്തിയ വാഗ്ദാന ലംഘനത്തില്&#x200d; പ്രതിഷേധിച്ച് ഇന്ത്യയില്&#x200d; നടന്ന സമരമാണ് ഖിലാഫത്ത്. ഈ സമരത്തിന് പിന്തുണയുമായി ഇന്ത്യയിലെല്ലായിടത്തും യാത്ര ചെയ്യുന്നതിനിടയിലാണ് മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തുന്നത്. ഗാന്ധിജിയും ഖിലാഫത്ത് നേതാാവ് ഷൗക്കത്തലിയും 1920 ആഗസ്റ്റ് 18 ന് തിരുച്ചിറപ്പള്ളിയില്&#x200d; നിന്ന് തീവണ്ടിമാാര്&#x200d;ഗ്ഗം കോഴിക്കോടെത്തി. 2.30 ന് കോഴിക്കോട് റെയില്&#x200d;വേ സ്‌റ്റേഷനിലിറങ്ങി. വൈകുന്നേരം 6.30 ന് കോഴിക്കോട് കടപ്പുറത്ത് ചേര്&#x200d;ന്ന പൊതുയോഗത്തില്&#x200d; ഗാന്ധിജി പ്രസംഗിച്ചു. ഇന്ത്യാഗവണ്&#x200d;മെന്റും ബ്രിട്ടീഷ് ഗവണ്&#x200d;മെന്റും ഇന്ത്യയോട് ഇരട്ടത്തെറ്റ് കാണിച്ചിരിക്കുകയാണെന്ന് ഗാന്ധിജി പറഞ്ഞു.</p>
<p>അയിത്തത്തിനെതിരെ വൈക്കത്്ത് ആരംഭിച്ച സത്യാഗ്രഹസമരത്തിന് നേരിട്ട് പിന്തുണ അറിയിക്കാനും ആവേശം നല്&#x200d;കാനുമാണ് രണ്ടാംതവണ ഗാന്ധിജി കേരളത്തിലെത്തിയത്. മാര്&#x200d;ച്ച് എട്ടിന് മദ്രാസില്&#x200d; നിന്ന് തീവണ്ടി മാര്&#x200d;ഗ്ഗം ഒലവക്കോട്-ഒറ്റപ്പാലം വഴി ഗാന്ധിജി ഷൊര്&#x200d;ണ്ണൂരില്&#x200d; എത്തി. അവിടെ നിന്ന് തീവണ്ടി മാര്&#x200d;ഗ്ഗം തന്നെ കൊച്ചിയിലെത്തി. ഇതിനിടെ തൃശൂരില്&#x200d;വെച്ച് ഗാന്ധിജി സ്റ്റേഷന് പുറത്തെത്തി ആളുകളോട് സംസാരിച്ചു. എറണാംകുളം റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; നിന്ന് ഹുസൂര്&#x200d; ബോട്ടുജെട്ടിയിലെത്തിയ ഗാന്ധിജി മട്ടാഞ്ചേരിയിലേക്ക് പോയി. മട്ടാഞ്ചേരിയില്&#x200d; ഗുജറാത്തികളുടെ നേതതൃത്വത്തില്&#x200d; സംസാരിച്ചു. മാര്&#x200d;ച്ച് ഒമ്പതിന് തിങ്കളാഴ്ച്ച ഗാന്ധിജി മൗനവ്രതത്തിലായിരുന്നു. അന്ന് വൈകുന്നേരം ഗാാന്ധിജി വൈക്കത്തേക്ക് പുറപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gandhiji-kerala-visit-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിജിയെ തീവ്രഹിന്ദുവാക്കി ആര്&#x200d;.എസ്.എസ് മുഖപത്രം</title>
		<link>https://www.chandrikadaily.com/rss-newspaper-about-gandhi.html</link>
					<comments>https://www.chandrikadaily.com/rss-newspaper-about-gandhi.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 02 Oct 2019 18:32:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mahathma ghandhiji]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140759</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഗാന്ധിജി തീവ്രഹിന്ദുവായിരുന്നെന്ന വിവാദ പരാമര്&#x200d;ശവുമായി ആര്&#x200d;.എസ്.എസ് ഗാന്ധിജിയുടെ ആശയങ്ങള്&#x200d; രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളാണെന്നും ആര്&#x200d;.എസ്.എസ് മുഖപത്രമായ ഓര്&#x200d;ഗനൈസറിലൂടെ അവകാശപ്പെട്ടു. പശുസംരക്ഷണം, സ്വദേശി ഭാഷ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് സംഘടന പിന്തുടരുന്നതെന്നും ലേഖനം പറയുന്നു. ഓര്&#x200d;ഗനൈസറിന്റെ പുതിയ ലക്കത്തില്&#x200d; ജോയിന്റ് ജനറല്&#x200d; സെക്രട്ടറി മന്&#x200d;മോഹന്&#x200d; വൈദ്യ എഴുതിയ ലേഖനത്തിലാണ് വിവാദ പരാമര്&#x200d;ശങ്ങള്&#x200d;. രാഷ്ട്രീയ നേട്ടങ്ങള്&#x200d;ക്കായി ചിലര്&#x200d; ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. എന്നാല്&#x200d; ഗാന്ധിയുടെ ആദര്&#x200d;ശങ്ങള്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; പിന്തുടരുന്നത് ആഎസ്എസാണ് .ഹൈന്ദവതയോടുള്ള ഗാന്ധിജിയുടെ അടുപ്പവും,താല്&#x200d;പര്യവും നിഷേധിക്കാനാവില്ല, [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: ഗാന്ധിജി തീവ്രഹിന്ദുവായിരുന്നെന്ന വിവാദ പരാമര്&#x200d;ശവുമായി ആര്&#x200d;.എസ്.എസ് ഗാന്ധിജിയുടെ ആശയങ്ങള്&#x200d; രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളാണെന്നും ആര്&#x200d;.എസ്.എസ് മുഖപത്രമായ ഓര്&#x200d;ഗനൈസറിലൂടെ അവകാശപ്പെട്ടു. പശുസംരക്ഷണം, സ്വദേശി ഭാഷ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് സംഘടന പിന്തുടരുന്നതെന്നും ലേഖനം പറയുന്നു. <br>
ഓര്&#x200d;ഗനൈസറിന്റെ പുതിയ ലക്കത്തില്&#x200d; ജോയിന്റ് ജനറല്&#x200d; സെക്രട്ടറി മന്&#x200d;മോഹന്&#x200d; വൈദ്യ എഴുതിയ ലേഖനത്തിലാണ് വിവാദ പരാമര്&#x200d;ശങ്ങള്&#x200d;. രാഷ്ട്രീയ നേട്ടങ്ങള്&#x200d;ക്കായി ചിലര്&#x200d; ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. എന്നാല്&#x200d; ഗാന്ധിയുടെ ആദര്&#x200d;ശങ്ങള്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; പിന്തുടരുന്നത് ആഎസ്എസാണ് .ഹൈന്ദവതയോടുള്ള ഗാന്ധിജിയുടെ അടുപ്പവും,താല്&#x200d;പര്യവും നിഷേധിക്കാനാവില്ല, താന്&#x200d; തീവ്രഹിന്ദുവാണെന്ന് ഗാന്ധിജി പറയുമായിരുന്നുവെന്നും മന്&#x200d;മോഹന്&#x200d; വൈദ്യ അവകാശപ്പെടുന്നു. രാഷ്ട്രീയത്തിനും, സത്യത്തിനും, അഹിംസക്കും നല്&#x200d;കിയ പ്രാധാന്യത്തിന് പിന്നില്&#x200d; ഗാന്ധിയുടെ ഹിന്ദുത്വ നിലപാടായിരുന്നുവെന്ന് സ്ഥാപിക്കാനും  ലേഖനം ശ്രമിക്കുന്നുണ്ട്. ഗാന്ധി വധത്തെ അന്നത്തെ ആര്&#x200d;എസ്എസ് തലവനായ ഗോള്&#x200d;വാക്കര്&#x200d; അപലപിച്ചതും ലേഖനം അവകാശപ്പെടുന്നു. 1934 ല്&#x200d; വാര്&#x200d;ധയിലെ ആര്&#x200d;എസ്എസ് ക്യാമ്പ് ഗാന്ധി സന്ദര്&#x200d;ശിച്ചു എന്നപേരില്&#x200d; രേഖാചിത്രവും ലേഖനത്തിനൊപ്പം നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-newspaper-about-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്വിറ്ററില്&#x200d; വരവറിയിച്ച് ഒരു മാസം; ഗുജറാത്തില്&#x200d; നിന്ന് ആദ്യട്വീറ്റുമായി പ്രിയങ്കഗാന്ധി</title>
		<link>https://www.chandrikadaily.com/priyankas-first-tweet-in-gujarath-news.html</link>
					<comments>https://www.chandrikadaily.com/priyankas-first-tweet-in-gujarath-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 13 Mar 2019 04:20:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mahathma ghandhiji]]></category>
		<category><![CDATA[priyanka gandhi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121033</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്തില്&#x200d; നിന്ന് ആദ്യ ട്വീറ്റുമായി ഉത്തര്&#x200d;പ്രദേശിലെ കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി പ്രിയങ്കഗാന്ധി. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഗുജറാത്തില്&#x200d; നിന്നും പ്രിയങ്ക ട്വീറ്റ് ചെയ്തത്. സബര്&#x200d;മതിയുടെ അന്തസില്&#x200d; ലാളിത്യം നിലകൊള്ളുന്നുവെന്നായിരുന്നു ആദ്യ ട്വീറ്റ്. ട്വിറ്ററില്&#x200d; എത്തിയ പ്രിയങ്ക ഒരു മാസത്തിനു ശേഷമാണ് ട്വീറ്റ് ചെയ്യുന്നത്. ഇന്നലെ അഹമ്മദാബാദില്&#x200d; നടന്ന കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകസമിതി യോഗത്തിനു ശേഷം ആദ്യമായാണ് പ്രിയങ്കഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചതും. മഹാത്മാഗാന്ധിയുടെ വാക്കുകളായിരുന്നു പ്രിയങ്കയുടെ രണ്ടാമത്തെ ട്വീറ്റ്. താന്&#x200d; ഹിംസക്കെതിരാണെന്നും അത് ചില നന്&#x200d;മകളുണ്ടാക്കുമെന്ന് പ്രത്യക്ഷത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>അഹമ്മദാബാദ്: ഗുജറാത്തില്&#x200d; നിന്ന് ആദ്യ ട്വീറ്റുമായി ഉത്തര്&#x200d;പ്രദേശിലെ കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി പ്രിയങ്കഗാന്ധി. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഗുജറാത്തില്&#x200d; നിന്നും പ്രിയങ്ക ട്വീറ്റ് ചെയ്തത്. സബര്&#x200d;മതിയുടെ അന്തസില്&#x200d; ലാളിത്യം നിലകൊള്ളുന്നുവെന്നായിരുന്നു ആദ്യ ട്വീറ്റ്. ട്വിറ്ററില്&#x200d; എത്തിയ പ്രിയങ്ക ഒരു മാസത്തിനു ശേഷമാണ് ട്വീറ്റ് ചെയ്യുന്നത്. ഇന്നലെ അഹമ്മദാബാദില്&#x200d; നടന്ന കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകസമിതി യോഗത്തിനു ശേഷം ആദ്യമായാണ് പ്രിയങ്കഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചതും. </p>



<p>മഹാത്മാഗാന്ധിയുടെ വാക്കുകളായിരുന്നു പ്രിയങ്കയുടെ രണ്ടാമത്തെ ട്വീറ്റ്. താന്&#x200d; ഹിംസക്കെതിരാണെന്നും അത് ചില നന്&#x200d;മകളുണ്ടാക്കുമെന്ന് പ്രത്യക്ഷത്തില്&#x200d; ്പ്രതീതി സൃഷ്ടിക്കുമെങ്കിലും അവയെല്ലാം താല്&#x200d;ക്കാലികമാണെന്നുമായിരുന്നു രണ്ടാമത്തെ ട്വീറ്റ്. 58 വര്&#x200d;ഷത്തിന് ശേഷമാണ് ഗുജറാത്തില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി യോഗം ചേരുന്നത്. അതിനു ശേഷം കോണ്&#x200d;ഗ്രസിന്റെ മുതിര്&#x200d;ന്ന നേതാക്കള്&#x200d;ക്കൊപ്പമായിരുന്നു പ്രിയങ്കഗാന്ധിയുടെ സബര്&#x200d;മതി സന്ദര്&#x200d;ശനം. </p>



<p>ഒരുമാസം മുമ്പാണ് പ്രിയങ്ക ട്വിറ്ററില്&#x200d; അക്കൗണ്ട് തുടങ്ങിയത്. മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; തന്നെ അരലക്ഷം പേര്&#x200d; പിന്തുടര്&#x200d;ന്നെങ്കിലും പ്രിയങ്ക ഏഴുപേരെ മാത്രമാണ് പിന്തുടര്&#x200d;ന്നത്. രാഹുല്&#x200d;ഗാന്ധി, സച്ചിന്&#x200d;പൈലറ്റ്, അഹമ്മദ് പട്ടേല്&#x200d;, ജ്യോതിരാദിത്യ സിന്ധ്യ,രണ്&#x200d;ദീപ് സുജേവാല, അശോക് ഗെഹ്ലോട്ട് എന്നിവരെയാണ് പ്രിയങ്ക പിന്തുടരുന്നത്. നിലവില്&#x200d; 2.37ലക്ഷം പേര്&#x200d; പ്രിയങ്കയെ പിന്തുടരുന്നുണ്ട്. </p>



<p>അഹമ്മദാബാദില്&#x200d; മോദിക്കെതിരേയും ബി.ജെ.പി ക്കെതിരേയും പ്രിയങ്കഗാന്ധി രൂക്ഷവമിര്&#x200d;ശനങ്ങളായിരുന്നു നടത്തിയിരുന്നത്. നിങ്ങളുടെ മുന്നിലിരുന്ന് നിങ്ങള്&#x200d;ക്ക് തൊഴില്&#x200d; നല്&#x200d;കാമെന്ന് പറഞ്ഞയാളെക്കുറിച്ച് നിങ്ങള്&#x200d; ചിന്തിക്കൂ, എന്നിട്ട് തീരുമാനമെടുക്കൂ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്&#x200d;. അയാള്&#x200d; വാഗ്ദാനം ചെയ്ത 15 ലക്ഷവും സ്ത്രീസുരക്ഷയും എവിടെയാണ്? ഈ രാജ്യത്ത് വെറുപ്പും വിദ്വേഷവും പരത്തുകയാണ് അയാള്&#x200d; ചെയ്യുന്നത്. രാജ്യത്തിന്റെ അടിസ്ഥാനം സ്‌നേഹവും സാഹോദര്യവുമാണ്. ഈ ദിവസങ്ങളില്&#x200d; വളരെ ദു:ഖകരമായ കാര്യങ്ങളാണ് ഇവിടെ സംഭവിച്ചുകൊണ്ടിരുന്നത്. ബോധവല്&#x200d;ക്കരണത്തേക്കാള്&#x200d; വലിയതല്ല രാജ്യസ്‌നേഹമെന്നും നിങ്ങളുടെ വോട്ടുകളാണ് വലിയ ആയുധമെന്നും അത് ശരിയായി വിനിയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/priyankas-first-tweet-in-gujarath-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിവധം പുന:സൃഷ്ടിച്ച സംഭവം: ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡെ അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/gandhi-murder-hindumahasabha-leader-arrested-news.html</link>
					<comments>https://www.chandrikadaily.com/gandhi-murder-hindumahasabha-leader-arrested-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 06 Feb 2019 06:20:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hindu mahasabha]]></category>
		<category><![CDATA[mahathma ghandhiji]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118399</guid>

					<description><![CDATA[അലിഗഡ്: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്&#x200d; ഗാന്ധി വധം പുന:സൃഷ്ടിച്ച ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്&#x200d; പാണ്ഡെ അറസ്റ്റില്&#x200d;. ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിര്&#x200d;ത്ത് ആഘോഷിച്ച കേസിലാണ് ഒളിവില്&#x200d; പോയ പൂജ പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തത്. അലിഗഡിലെ താപാലില്&#x200d; നിന്നാണ് പൊലീസ് പൂജയെ അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ ഭര്&#x200d;ത്താവ് അശോക് പാണ്ഡെയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവുമായി ബന്ധപ്പെട്ട് 12 പേര്&#x200d;ക്കെതിരെയാണ് ഉത്തര്&#x200d;പ്രദേശ് പൊലീസ് ക്രിമിനില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. ഗാന്ധി വധം പുന:സൃഷ്ടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>അലിഗഡ്: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്&#x200d; ഗാന്ധി വധം പുന:സൃഷ്ടിച്ച ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്&#x200d; പാണ്ഡെ അറസ്റ്റില്&#x200d;. ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിര്&#x200d;ത്ത് ആഘോഷിച്ച കേസിലാണ് ഒളിവില്&#x200d; പോയ പൂജ പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തത്.</p>



<p>അലിഗഡിലെ താപാലില്&#x200d; നിന്നാണ് പൊലീസ് പൂജയെ അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ ഭര്&#x200d;ത്താവ് അശോക് പാണ്ഡെയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവുമായി ബന്ധപ്പെട്ട് 12 പേര്&#x200d;ക്കെതിരെയാണ് ഉത്തര്&#x200d;പ്രദേശ് പൊലീസ് ക്രിമിനില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. ഗാന്ധി വധം പുന:സൃഷ്ടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളില്&#x200d; ഉണ്ടായിരുന്ന മൂന്നു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.</p>



<p>പാണ്ഡെ വെടിവെക്കുമ്പോള്&#x200d; ചുവന്ന നിറത്തിലുള്ള ദ്രാവകം ഗാന്ധിജിയുടെ കോലത്തില്&#x200d; നിന്നും ഒഴുകുന്നതായി ദൃശ്യങ്ങളില്&#x200d; കാണാമായിരുന്നു. ഇതിന്റെ വീഡിയോ ഹിന്ദു മഹാസഭ തന്നെയാണ് പുറത്തുവിട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വ്യക്തിയായി രാജ്യം ഗാന്ധിജിയെ കാണുമ്പോള്&#x200d; ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനായാണ് ഗാന്ധിജിയെ ഹിന്ദു മഹാസഭ കണക്കാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gandhi-murder-hindumahasabha-leader-arrested-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിജിയുടെ ഓര്&#x200d;മകള്&#x200d; ഇല്ലാതാക്കാന്&#x200d; രഹസ്യനീക്കം: മോദി അധികാരത്തില്&#x200d; വന്നശേഷം ഗാന്ധി സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചില്ല</title>
		<link>https://www.chandrikadaily.com/international-gandhi-peace-prize-not-awarded-2014-india-news.html</link>
					<comments>https://www.chandrikadaily.com/international-gandhi-peace-prize-not-awarded-2014-india-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 03 Oct 2018 04:21:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mahathma ghandhiji]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105515</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മഹാത്മാ ഗാന്ധിയുടെ ഓര്&#x200d;മകള്&#x200d; ആസൂത്രിതമായി ഇല്ലാതാക്കാന്&#x200d; ആര്&#x200d;.എസ്.എസ് നേതൃത്വത്തിന്റെ രഹസ്യനീക്കം. ലോകം ഏറെ ആദരവോടെ കണ്ടിരുന്ന ഇന്ത്യയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ &#8216;അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്‌കാരം&#8217; മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിന് ശേഷം പ്രഖ്യാപിച്ചില്ല. 2014-ലാണ് അവസാനമായി ഗാന്ധി സമാധാന പുരസ്‌കാരം പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതിന് ശേഷം കഴിഞ്ഞ നാല് വര്&#x200d;ഷമായി പുരസ്‌കാരം പ്രഖ്യാപിച്ചിട്ടില്ല. എല്ലാ വര്&#x200d;ഷവും പുരസ്‌കാരത്തിന് അപേക്ഷകള്&#x200d; കിട്ടുന്നുണ്ടെങ്കിലും ജേതാവിനെ നിശ്ചയിക്കാത്തതിന്റെ കാരണം അജ്ഞാതമാണെന്നാണ് സാംസ്‌കാരിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്&#x200d; പറയുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മഹാത്മാ ഗാന്ധിയുടെ ഓര്&#x200d;മകള്&#x200d; ആസൂത്രിതമായി ഇല്ലാതാക്കാന്&#x200d; ആര്&#x200d;.എസ്.എസ് നേതൃത്വത്തിന്റെ രഹസ്യനീക്കം. ലോകം ഏറെ ആദരവോടെ കണ്ടിരുന്ന ഇന്ത്യയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ &#8216;അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്‌കാരം&#8217; മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിന് ശേഷം പ്രഖ്യാപിച്ചില്ല.</p>
<p>2014-ലാണ് അവസാനമായി ഗാന്ധി സമാധാന പുരസ്‌കാരം പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതിന് ശേഷം കഴിഞ്ഞ നാല് വര്&#x200d;ഷമായി പുരസ്‌കാരം പ്രഖ്യാപിച്ചിട്ടില്ല. എല്ലാ വര്&#x200d;ഷവും പുരസ്‌കാരത്തിന് അപേക്ഷകള്&#x200d; കിട്ടുന്നുണ്ടെങ്കിലും ജേതാവിനെ നിശ്ചയിക്കാത്തതിന്റെ കാരണം അജ്ഞാതമാണെന്നാണ് സാംസ്‌കാരിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്&#x200d; പറയുന്നത്.</p>
<p>ഗാന്ധിജിയുടെ ഓര്&#x200d;മകള്&#x200d; മായ്ച്ചുകളയാനുള്ള ആര്&#x200d;.എസ്.എസ് നീക്കങ്ങളുടെ ഭാഗമായാണ് അവാര്&#x200d;ഡ് നല്&#x200d;കാതിരിക്കുന്നതെന്നാണ് റിപ്പോര്&#x200d;ട്ട്. ഗാന്ധിയന്&#x200d; മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ച് പ്രവര്&#x200d;ത്തിക്കുന്ന വ്യക്തികള്&#x200d;ക്കും സ്ഥാപനങ്ങള്&#x200d;ക്കും നല്&#x200d;കുന്നതാണ് ഗാന്ധി സമാധാന പുരസ്‌കാരം. ഒരു കോടി രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ദേശ, വംശം, ലിംഗ പരിഗണനകള്&#x200d; കൂടാതെയാണ് ഗാന്ധി സമാധാന പുരസ്‌കാരം നല്&#x200d;കാറുള്ളത്.</p>
<p>പോസ്റ്റല്&#x200d; സ്റ്റാമ്പുകളില്&#x200d; നിന്ന് ഗാന്ധിജിയേയും നെഹ്‌റുവിനേയും ഒഴിവാക്കാനുള്ള നീക്കങ്ങളും സംഘപരിവാര്&#x200d; നടത്തുന്നുണ്ട്. ഇവര്&#x200d;ക്ക് പകരം ഹൈന്ദവ രാജാക്കന്&#x200d;മാരുടെ സ്റ്റാമ്പുകളാണ് പ്രധാനമായും പുറത്തിറങ്ങുന്നത്. നിശബ്ദമായി രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന്റെ മായ്ച്ചുകളയാനും ഹിന്ദുത്വത്തെ പ്രതിഷ്ഠിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/international-gandhi-peace-prize-not-awarded-2014-india-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാത്മാ ഗാന്ധി വധത്തില്&#x200d; പുനരന്വേഷണം വേണമെന്ന ഹര്&#x200d;ജി സുപ്രീം കോടതി തളളി</title>
		<link>https://www.chandrikadaily.com/supreme-court-rejects-plea-to-re-investigate-mahatma-gandhi-assassination-news.html</link>
					<comments>https://www.chandrikadaily.com/supreme-court-rejects-plea-to-re-investigate-mahatma-gandhi-assassination-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 28 Mar 2018 07:56:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mahathma ghandhiji]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77326</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മഹാത്മാ ഗാന്ധി വധം പുനരന്വേഷണം വേണമെന്ന ഹര്&#x200d;ജി സുപ്രീം കോടതി തളളി. മുംബൈ സ്വദേശിയായ ഗവേഷകന്&#x200d; ഡോ.പങ്കജ് ഫട്‌നിസ് നല്&#x200d;കിയ ഹര്&#x200d;ജി ആണ് കോടതി തള്ളിയത്. ഗാന്ധി വധത്തിന് പിന്നില്&#x200d; &#8216;അജ്ഞാതനായ&#8217; മറ്റൊരു പ്രതി കൂടി ഉണ്ടെന്ന് കാട്ടിയാണ് അഭിനവ് ഭാരതിന്റെ ഉടമ കൂടിയായ ഫട്‌നിസ് പുനരന്വേഷണം ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്&#x200d;ഷം ഒക്ടോബറിലായിരുന്നു ഹര്&#x200d;ജി സമര്&#x200d;പ്പിച്ചിരുന്നത്. ഗോഡ്‌സെയുടെ തോക്കില്&#x200d; നിന്ന് തുപ്പിയ മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിയുടെ ജീവന് ഹാനിയായതെന്ന് കണ്ടെത്തിയെങ്കിലും നാലാമതൊരു വെടിയുണ്ടയാണ് മരണത്തിലേക്ക് നയിച്ചതെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മഹാത്മാ ഗാന്ധി വധം പുനരന്വേഷണം വേണമെന്ന ഹര്&#x200d;ജി സുപ്രീം കോടതി തളളി. മുംബൈ സ്വദേശിയായ ഗവേഷകന്&#x200d; ഡോ.പങ്കജ് ഫട്‌നിസ് നല്&#x200d;കിയ ഹര്&#x200d;ജി ആണ് കോടതി തള്ളിയത്. ഗാന്ധി വധത്തിന് പിന്നില്&#x200d; &#8216;അജ്ഞാതനായ&#8217; മറ്റൊരു പ്രതി കൂടി ഉണ്ടെന്ന് കാട്ടിയാണ് അഭിനവ് ഭാരതിന്റെ ഉടമ കൂടിയായ ഫട്‌നിസ് പുനരന്വേഷണം ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്&#x200d;ഷം ഒക്ടോബറിലായിരുന്നു ഹര്&#x200d;ജി സമര്&#x200d;പ്പിച്ചിരുന്നത്.</p>
<p>ഗോഡ്‌സെയുടെ തോക്കില്&#x200d; നിന്ന് തുപ്പിയ മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിയുടെ ജീവന് ഹാനിയായതെന്ന് കണ്ടെത്തിയെങ്കിലും നാലാമതൊരു വെടിയുണ്ടയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഹര്&#x200d;ജിക്കാരന്&#x200d; വാദിച്ചു. ഗാന്ധിജിയുടെ വധത്തില്&#x200d; ദുരൂഹതയില്ലെന്നും അതിനാല്&#x200d; തന്നെ പുനരന്വേഷണം വേണ്ടെന്നും കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിരുന്നു. ഗാന്ധിജിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്‌സെ തന്നെയാണെന്നും അമിക്കസ് ക്യൂറി റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കിയിരുന്നു. മറ്റൊരാള്&#x200d;ക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്.</p>
<p>എന്നാല്&#x200d; ഹര്&#x200d;ജിക്കാരന്റെ വാദത്തിന് തെളിവില്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; സുപ്രീം കോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; അമരീന്ദര്&#x200d; സരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ കോടതിയുടെ 4000 പേജ് വരുന്ന രേഖകളും 1969 ലെ ജീവന്&#x200d;ലാല്&#x200d; കപൂര്&#x200d; അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടും പരിശോധിച്ചാണ് അമിക്കസ് ക്യൂറി സുപ്രീം കോടതി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്. 1948 ജനുവരി 30നാണ് നാഥുറാം ഗോഡ്‌സെ ഗാന്ധിയെ വെടിവച്ച് കൊന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-rejects-plea-to-re-investigate-mahatma-gandhi-assassination-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.എസ്.എസ്സുകാരനായ ഗോഡ്‌സേയാണ് ഗാന്ധിയെ കൊന്നത് ; പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/mahatma-gandhi-murder-pk-firos-fb-post-rss-godse.html</link>
					<comments>https://www.chandrikadaily.com/mahatma-gandhi-murder-pk-firos-fb-post-rss-godse.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Jan 2018 11:11:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[godse]]></category>
		<category><![CDATA[mahathma ghandhiji]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67438</guid>

					<description><![CDATA[ആര്&#x200d;.എസ്.എസിനെതിരെ വിമര്&#x200d;ശനവുമായി യുത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മറവിക്കെതിരെ ഓര്&#x200d;മ്മയുടെ യുദ്ധമാണ് കാലം ആവശ്യപ്പെടുന്നതെന്ന് പി.കെ ഫിറോസ് പറഞ്ഞു. &#8216; രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് പതിറ്റാണ്ടാവുമ്പോള്&#x200d; ചേര്&#x200d;ത്ത് പറയേണ്ട ഒരു കാര്യം കൂടിയുണ്ട്, ഗാന്ധിയെ കൊന്നത് ആര്&#x200d;.എസ്.എസ്സാണ്. ആര്&#x200d;.എസ്.എസ്സുകാരനായ ഗോഡ്‌സേയാണ്&#8217; ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫിറാേസ് കുറിച്ചു. Read Also: ഗോഡ്‌സെയെ തൊഴുതിട്ട് അവര്&#x200d; ഗാന്ധിയുടെ ഫോട്ടോയില്&#x200d; മാല ചാര്&#x200d;ത്താന്&#x200d; പോകും 1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹന്&#x200d;ദാസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ആര്&#x200d;.എസ്.എസിനെതിരെ വിമര്&#x200d;ശനവുമായി യുത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മറവിക്കെതിരെ ഓര്&#x200d;മ്മയുടെ യുദ്ധമാണ് കാലം ആവശ്യപ്പെടുന്നതെന്ന് പി.കെ ഫിറോസ് പറഞ്ഞു. &#8216; രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് പതിറ്റാണ്ടാവുമ്പോള്&#x200d; ചേര്&#x200d;ത്ത് പറയേണ്ട ഒരു കാര്യം കൂടിയുണ്ട്, ഗാന്ധിയെ കൊന്നത് ആര്&#x200d;.എസ്.എസ്സാണ്. ആര്&#x200d;.എസ്.എസ്സുകാരനായ ഗോഡ്‌സേയാണ്&#8217; ഫേസ്ബുക്ക്<br />
പോസ്റ്റിലൂടെ ഫിറാേസ് കുറിച്ചു.</p>
<ul>
<li class="entry-title"><strong>Read Also: <a href="https://www.chandrikadaily.com/january-30-post-by-sreejith-divakaran.html">ഗോഡ്‌സെയെ തൊഴുതിട്ട് അവര്&#x200d; ഗാന്ധിയുടെ ഫോട്ടോയില്&#x200d; മാല ചാര്&#x200d;ത്താന്&#x200d; പോകും</a></strong></li>
</ul>
<p>1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹന്&#x200d;ദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത്. ഡെല്&#x200d;ഹിയിലെ ബിര്&#x200d;ളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാര്&#x200d;ത്ഥനക്കെത്തിയവര്&#x200d;ക്കും അനുയായികള്&#x200d;ക്കുമിടയില്&#x200d; വെച്ച് കൈയ്യെത്തുംദൂരത്ത് വെച്ചാണ് നാഥുറാം വിനായക് ഗോഡ്‌സേ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത്.</p>
<p>സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാര്&#x200d;ത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്താല്&#x200d; അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോളാണ് അദ്ദേഹത്തിന്റെ ഊന്നുവടികളെന്ന് അറിയപ്പെട്ടിരുന്ന മനുവും ആഭയും സമയത്തെക്കുറിച്ച് ഓര്&#x200d;മ്മിപ്പിച്ചത്. ഉടന്&#x200d;തന്നെ സംഭാഷണം നിര്&#x200d;ത്തി ഗാന്ധിജി പ്രാര്&#x200d;ത്ഥനയ്ക്കായി പുറപ്പെട്ടു. പ്രാര്&#x200d;ത്ഥനയ്ക്കായി അനുയായികള്&#x200d; കാത്തിരിക്കുന്ന പ്രാര്&#x200d;ത്ഥനാമൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേയ്ക്ക് പോകുവാന്&#x200d; ഗാന്ധിജി തീരുമാനിച്ചു.</p>
<p><strong>Read Also: <a href="https://www.chandrikadaily.com/article-30-01-2018.html">ഗോഡ്‌സെക്ക് വന്ദനം ബതഖ് മിയക്ക് നിന്ദയും</a></strong></p>
<p>ഈ സമയം ജനങ്ങള്&#x200d;ക്കിടയില്&#x200d; നിന്നിരുന്ന ഗോഡ്‌സേ പോക്കറ്റില്&#x200d; കരുതിയിരുന്ന ബെറെറ്റ പിസ്റ്റള്&#x200d;  ഇരുകൈയ്യുകള്&#x200d;ക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: &#8216;നമസ്‌തേ ഗാന്ധിജി&#8217;. ഗാന്ധിജിയുടെ പാദം ചുംബിക്കുവാന്&#x200d; അയാള്&#x200d; തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി. എന്നാല്&#x200d; ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റള്&#x200d; കൊണ്ട് ഗോഡ്‌സേ മൂന്ന് തവണ വെടിയുതിര്&#x200d;ത്തു. ഗാന്ധിജിയുടെ നെഞ്ചില്&#x200d; തന്നെ മൂന്ന് വെടികളും തുളച്ചുകയറി.</p>
<p>&#8216;ഹേ റാം, ഹേ റാം&#8217; എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPkFiros%2Fposts%2F1458064247628179&amp;width=500" width="500" height="458" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mahatma-gandhi-murder-pk-firos-fb-post-rss-godse.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോഡ്‌സെക്ക് വന്ദനം ബതഖ് മിയക്ക് നിന്ദയും</title>
		<link>https://www.chandrikadaily.com/article-30-01-2018.html</link>
					<comments>https://www.chandrikadaily.com/article-30-01-2018.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 29 Jan 2018 15:23:41 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[godse]]></category>
		<category><![CDATA[mahathma ghandhiji]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67280</guid>

					<description><![CDATA[കെ.പി ശംസുദ്ദീന്&#x200d; തിരൂര്&#x200d;ക്കാട്‌ രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നവരെന്ന മാറാപേര് മാറ്റിയെടുക്കാന്&#x200d; വര്&#x200d;ത്തമാന കാലത്ത് സംഘ്പരിവാര്&#x200d; പുതിയ നിയമവ്യവഹാരങ്ങളും കുപ്രചാരണങ്ങളും നടത്തിക്കൊണ്ടേയിരിക്കുകയാണ്. അഖണ്ഡഭാരതം പുലരുകയും പുണ്യനദിയായ സിന്ധു ഇന്ത്യയുടെ ഭാഗമാവുകയും ചെയ്യുന്ന കാലത്ത് മാത്രം തന്റെ ചിതാഭസ്മം നിമജ്ജനം ചെയ്താല്&#x200d; മതിയെന്നാണ് ഗോഡ്‌സേയുടെ മരണ വസിയ്യത്ത്. ആ ഗോഡ്‌സേക്ക് ക്ഷേത്രമുണ്ടാക്കുകയും ഗാന്ധിവധത്തിലെ നാലാം പ്രതിയായ വി.ഡി സവര്&#x200d;ക്കറുടെ ഛായാചിത്രം പാര്&#x200d;ലമെന്റിന്റെ സെന്&#x200d;ട്രല്&#x200d; ഹാളിലെ ചുമരില്&#x200d; തൂക്കുകയും ചെയ്യുന്ന കാലത്ത് ഭരണകൂടത്തിന്റെ ഭാഗമായിത്തന്നെ ചരിത്രം വക്രീകരിക്കാന്&#x200d; സ്ഥാപനവല്&#x200d;കൃതമായ പരിശ്രമങ്ങളാണ് നടന്നു [&#8230;]]]></description>
										<content:encoded><![CDATA[<p><em><strong>കെ.പി ശംസുദ്ദീന്&#x200d; തിരൂര്&#x200d;ക്കാട്‌</strong></em></p>
<p><strong>രാ</strong>ഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നവരെന്ന മാറാപേര് മാറ്റിയെടുക്കാന്&#x200d; വര്&#x200d;ത്തമാന കാലത്ത് സംഘ്പരിവാര്&#x200d; പുതിയ നിയമവ്യവഹാരങ്ങളും കുപ്രചാരണങ്ങളും നടത്തിക്കൊണ്ടേയിരിക്കുകയാണ്. അഖണ്ഡഭാരതം പുലരുകയും പുണ്യനദിയായ സിന്ധു ഇന്ത്യയുടെ ഭാഗമാവുകയും ചെയ്യുന്ന കാലത്ത് മാത്രം തന്റെ ചിതാഭസ്മം നിമജ്ജനം ചെയ്താല്&#x200d; മതിയെന്നാണ് ഗോഡ്‌സേയുടെ മരണ വസിയ്യത്ത്. ആ ഗോഡ്‌സേക്ക് ക്ഷേത്രമുണ്ടാക്കുകയും ഗാന്ധിവധത്തിലെ നാലാം പ്രതിയായ വി.ഡി സവര്&#x200d;ക്കറുടെ ഛായാചിത്രം പാര്&#x200d;ലമെന്റിന്റെ സെന്&#x200d;ട്രല്&#x200d; ഹാളിലെ ചുമരില്&#x200d; തൂക്കുകയും ചെയ്യുന്ന കാലത്ത് ഭരണകൂടത്തിന്റെ ഭാഗമായിത്തന്നെ ചരിത്രം വക്രീകരിക്കാന്&#x200d; സ്ഥാപനവല്&#x200d;കൃതമായ പരിശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ സന്ദര്&#x200d;ഭത്തില്&#x200d; രക്തസാക്ഷിദിനം കേവലം ആചരിക്കപ്പെടാനല്ലെന്നും രാജ്യപൈതൃകവും പാരമ്പര്യവും സംരക്ഷിക്കപ്പെടാനാണെന്നും മതേതര സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.</p>
<p>ഗോഡ്‌സേ കൊണ്ടാടപ്പെടുന്ന കാലത്ത് ചരിത്രം വിസ്മരിച്ച നാമമാണ് ബതഖ് മിയാ അന്&#x200d;സാരി. മഹാത്മാഗാന്ധിയെ ഇന്ത്യക്ക് നല്&#x200d;കിയത് ദേശസ്‌നേഹിയായ ഈ മുസല്&#x200d;മാനാണെന്ന് ആരുമറിയാതെ പോയതാണ്. സ്വാതന്ത്ര്യത്തിനായി രാഷ്ട്രപിതാവിനെ സമ്മാനിച്ച ഒരു സാധാരണ മനുഷ്യന്&#x200d; അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. ഇന്ത്യന്&#x200d; സ്വാതന്ത്ര്യ സമരത്തിന്റെ കേന്ദ്ര നായകനായി മഹാത്മാഗാന്ധി കടന്നുവരുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ പകുതിയോടെയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ദിശ നിര്&#x200d;ണയിച്ചതിലും സമര ശൈലി മാറ്റിപ്പണിതതിലും ഗാന്ധിജി വഹിച്ച പങ്ക് ഏറെ ചര്&#x200d;ച്ച ചെയ്യപ്പെടേണ്ടതാണ്. ഇന്ത്യയിലെ പാവപ്പെട്ട കര്&#x200d;ഷകരായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ മുഖ്യ ഇരകള്&#x200d;. ക്രൂരമായ അവഗണനയും ചൂഷണവും നേരിട്ട കര്&#x200d;ഷകരുടെ പ്രശ്‌നങ്ങളാണ് മുഖ്യമെന്ന് ഗാന്ധിജി മനസ്സിലാക്കുകയുണ്ടായി. ഗാന്ധിജിയുടെ ഇന്ത്യയിലെ സമരങ്ങളില്&#x200d; ആദ്യത്തേതും ഏറ്റവും ശ്രദ്ധേയവുമായിരുന്നു 1917ല്&#x200d; ബീഹാറിലെ ചമ്പാരനില്&#x200d; നടന്ന സത്യഗ്രഹസമരം. യൂറോപ്യന്&#x200d; മാര്&#x200d;ക്കറ്റില്&#x200d; വലിയ വില ലഭിച്ചിരുന്ന &#8216;ഇന്&#x200d;ഡിഗോ&#8217; ചെടി കൃഷി ചെയ്തിരുന്ന ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതിനായി കൃഷിഭൂമി മുഴുവന്&#x200d; കൈയടക്കിയും വന്&#x200d; ഭൂ നികുതി ചുമത്തുകയും ചെയ്ത ബ്രിട്ടീഷുകാര്&#x200d;ക്കെതിരായ സമരമായിരുന്നു ചമ്പാരനില്&#x200d;നിന്ന് തുടക്കംകുറിച്ചത്. കര്&#x200d;ഷക ചൂഷണത്തിനായി ബ്രിട്ടീഷ് പാര്&#x200d;ലമെന്റ് പടച്ചുവിട്ട അപരിഷ്‌കൃത നിയമങ്ങളെ ലംഘിക്കാനായിരുന്നു ഗാന്ധിജി കര്&#x200d;ഷകരോട് ആഹ്വാനം ചെയ്തത്. വസ്ത്രങ്ങളിലും മറ്റും നിറം കൊടുക്കാന്&#x200d; ഉപയോഗിച്ചിരുന്ന പ്രത്യേക തരം &#8216;ഡൈ&#8217; നിര്&#x200d;മ്മിക്കാനുപയോഗിക്കുന്ന സസ്യമായിരുന്നു ഇന്&#x200d;ഡിഗോ.</p>
<p>1917ലായിരുന്നു സ്വാതന്ത്ര്യസമര നേതാക്കളായ ഗാന്ധിജിയും ഡോ. രാജേന്ദ്രപ്രസാദും ബീഹാറിലെ ചമ്പാരന്&#x200d; ജില്ലയുടെ ആസ്ഥാനമായ മോത്തിഹാരിയില്&#x200d; എത്തിയത്. ഒരു ഇന്&#x200d;ഡിഗോ തോട്ടത്തിന്റെ മാനേജരായ ഇര്&#x200d;വിന്&#x200d; എന്ന ബ്രിട്ടീഷുകാരന്&#x200d; ഗാന്ധിയെ വകവരുത്തുന്നതിനായി തയ്യാറാക്കിയ ഗൂഢ പദ്ധതിയിലാണ് ബതഖ് മിയാ അന്&#x200d;സാരി കടന്നുവരുന്നത്. ഗാന്ധിജിക്ക് ഭക്ഷണം തയ്യാറാക്കാന്&#x200d; നിയോഗിച്ച പാചകക്കാരനായ ബതഖ് മിയാനെക്കൊണ്ട് ഗാന്ധിജിക്ക് ഒരു ഗ്ലാസ് പാല്&#x200d; നല്&#x200d;കാനും അതില്&#x200d; വിഷം കലര്&#x200d;ത്താനുമായിരുന്നു പദ്ധതി. ഈ ദൗത്യം നിര്&#x200d;വഹിക്കാന്&#x200d; ഭീഷണിയെന്നോണം മിയാന്റെ ഒരു മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ഗാന്ധിജിയെ വധിക്കാന്&#x200d; കൂട്ടുനില്&#x200d;ക്കാത്തപക്ഷം ഇനിയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നു മുന്നറിയിപ്പ് നല്&#x200d;കുകയും ചെയ്തിരുന്നു.</p>
<p>എന്നാല്&#x200d; രാജ്യഭക്തനായ മിയാന് ഒരിക്കലും അതിനു കഴിയുമായിരുന്നില്ല. അയാള്&#x200d; ഗാന്ധിജിക്ക് പാല്&#x200d; കൊടുത്തുവെങ്കിലും അതില്&#x200d; വിഷം കലര്&#x200d;ത്തിയ വിവരം അദ്ദേഹത്തോട് പറയുകയായിരുന്നു. ഈ സംഭവത്തിന് ഡോ. രാജേന്ദ്രപ്രസാദ് സാക്ഷിയായിരുന്നു. ഗാന്ധിജിയെ ഇന്ത്യക്ക് ലഭിച്ചെങ്കിലും ബതഖ് മിയാന് ഈ സംഭവത്തിന്റെ തുടര്&#x200d;ച്ചയായി കനത്ത വിലയാണ് നല്&#x200d;കേണ്ടി വന്നത്. ക്രൂരനായ ബ്രിട്ടീഷ് മാനേജര്&#x200d; മിയാനെ ജയിലിലടക്കുകയും ദയനീയമായി പീഡിപ്പിക്കുകയും ചെയ്തു. ഇയാളുടെ വീട് നിന്ന സ്ഥലം ശ്മശാനമായി മാറ്റുകയും ആ ഗ്രാമത്തില്&#x200d;നിന്നുതന്നെ ആട്ടിയോടിക്കുകയും ചെയ്തു. അസാധാരണ ധൈര്യവും ദേശഭക്തിയും കാണിച്ച ഈ മനുഷ്യനെ ചരിത്രം തമസ്‌കരിക്കുകയും നിന്ദിക്കുകയുമാണ് ചെയ്തത്. ഗാന്ധി ഘാതകന്&#x200d; വാഴ്ത്തപ്പെടുകയും ഗാന്ധി രക്ഷകന്&#x200d; വിസ്മരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് പുതിയ ഇന്ത്യ.</p>
<p>ഈ ചരിത്ര സംഭവത്തിന് പ്രാദേശിക വകഭേദവും വ്യത്യസ്തമായ ആഖ്യാനങ്ങളും നിലവിലുണ്ട്. ചരിത്രകാരന്മാര്&#x200d;ക്കിടയില്&#x200d; നിലനില്&#x200d;ക്കുന്ന വീക്ഷണ വ്യതിയാനങ്ങള്&#x200d; എന്തായാലും ഇത്തരമൊരു സംഭവമുണ്ടായി എന്ന കാര്യത്തില്&#x200d; തര്&#x200d;ക്കമില്ല. മിയാന്റെ ത്യാഗത്തിന് പ്രത്യുപകാരമായി 1950ല്&#x200d; ഇന്ത്യയുടെ പ്രസിഡണ്ടായിരിക്കെ ചമ്പാരനിലെ മോതിഹാരിയിലെത്തിയ ഡോ. രാജേന്ദ്രപ്രസാദ് ഇയാളുടെ കുടുംബത്തിന് 24 ഏക്കര്&#x200d; ഭൂമി നല്&#x200d;കാന്&#x200d; (50 ഏക്കറെന്നും വാദമുണ്ട്) ഉത്തരവിട്ടതായി പറയപ്പെടുന്നു. പക്ഷേ, ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും മിയാന്റെ പിന്&#x200d;തലമുറക്ക് അനുഭവിക്കാന്&#x200d; ഈ ഭൂമി ലഭിച്ചിട്ടില്ല എന്നതാണ് ദയനീയം. ധീരനായ ബതഖ് മിയാ 1957ല്&#x200d; മരണമടഞ്ഞു. നിലവില്&#x200d; അദ്ദേഹത്തിന്റെ പിന്&#x200d;മുറക്കാര്&#x200d; പടിഞ്ഞാറന്&#x200d; ചമ്പാരന്&#x200d; ജില്ലയിലെ അക്‌വ പര്&#x200d;സോനി ഗ്രാമത്തിലാണ് താമസിക്കുന്നത്. നിരക്ഷരരും കുടിയേറ്റക്കാരുമായ ആ കുടുംബം ഇപ്പോഴും വാഗ്ദത്ത മണ്ണ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നത്.</p>
<p>ഗാന്ധിജിയുടെ രക്ഷകന്റെ കുടുംബത്തിന് ഒന്നാമത്തെ പ്രസിഡണ്ട് വാഗ്ദാനം ചെയ്ത ഭൂമി അനുവദിക്കുന്നതിനായി പ്രതിഭാപാട്ടീല്&#x200d; പ്രസിഡണ്ടായിരുന്ന സമയത്ത് ശ്രമം നടത്തിയിരുന്നു. ഗാന്ധിജിയുടെ അറുപത്തിരണ്ടാം ചരമദിനത്തിന്റെ ഒരാഴ്ച മുമ്പ് ഹിന്ദുസ്ഥാന്&#x200d; ടൈംസ് പ്രസിദ്ധീകരിച്ച &#8216;എമാശഹ്യ ീള ങമവമാേമ&#8217; െടമ്ശീൗൃ ശി ഉശൃല േെൃമശെേ&#8217; എന്ന വിശേഷ വാര്&#x200d;ത്തയായിരുന്നു പ്രസിഡണ്ടിന്റെ നടപടിക്ക് അടിസ്ഥാനമായത്. പ്രസിഡണ്ടിന്റെ ഓഫീസര്&#x200d; ഓണ്&#x200d; സ്‌പെഷ്യല്&#x200d; ഡ്യൂട്ടി അര്&#x200d;ച്ചന ദത്ത് ഇക്കാര്യത്തില്&#x200d; ബീഹാര്&#x200d; ഗവണ്&#x200d;മെന്റ് സ്വീകരിച്ച നടപടികളെകുറിച്ച് ചമ്പാരന്&#x200d; ജില്ലാ മജിസ്‌ട്രേറ്റിനോട് റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തില്&#x200d; അന്നത്തെ മജിസ്‌ട്രേട്ടായിരുന്ന രമേശ് ലാലിന്റെ സ്ഥിരീകരണമുണ്ടാവുകയും ചെയ്തതാണ്. പിന്നീട് കാലമേറെ കഴിഞ്ഞ് അന്നത്തെ ബീഹാര്&#x200d; മുഖ്യമന്ത്രി നിതീഷ്‌കുമാറും മിയാന്റെ കുടുംബത്തെ സഹായിക്കുന്നതിന് ആവശ്യമായ നിര്&#x200d;ദ്ദേശങ്ങള്&#x200d; &#8216;തിര്&#x200d;ഹത്&#8217; ഡിവിഷണല്&#x200d; കമ്മീഷണര്&#x200d; എസ്.എം. രാജുവിന് നല്&#x200d;കിയതായി വിവരമുണ്ടായിരുന്നു. ഓരോ രക്തസാക്ഷിദിനം പിന്നിടുമ്പോഴും മിയാന്റെ കുടുംബത്തിലെ അവശേഷിക്കുന്നവര്&#x200d;ക്കെങ്കിലും പ്രഖ്യാപിത ഭൂമി ലഭിച്ചോ എന്ന ചര്&#x200d;ച്ചപോലും ഇല്ലാതായിരിക്കുന്നു. വിവരാവകാശ നിയമപ്രകാരം മിയാന്റെ കുടുംബത്തിന് ഭൂമി ലഭിച്ചോ എന്ന ചോദ്യത്തിന് 1957ല്&#x200d; ഭൂമി അനുവദിച്ചു എന്ന മറുപടി കിട്ടിയിരുന്നതായി &#8216;ഹിന്ദു&#8217; ദിനപ്പത്രത്തിന്റെ മുഖപേജില്&#x200d; വന്നിരുന്നു.</p>
<p>രാജേന്ദ്ര പ്രസാദിന്റെ രണ്ടാം ചമ്പാരന്&#x200d; സന്ദര്&#x200d;ശനത്തെ സംബന്ധിച്ചും ബതഖ് മിയാനെ കുറിച്ചും ചരിത്രകാരനായ ഗിരീഷ് മിശ്ര ഓര്&#x200d;ത്തെടുക്കുന്നുണ്ട്. പ്രത്യേക ട്രെയിനില്&#x200d; മോതിഹാരി റെയില്&#x200d;വെസ്റ്റേഷനിലെത്തിയ പ്രസിഡണ്ടിനെ ബതഖ് മിയാ കണ്ട് സംസാരിച്ച വിവരം അദ്ദേഹം വിവരിക്കുന്നുണ്ട്. 1917ല്&#x200d; നടന്ന സംഭവത്തെ കുറിച്ച് പ്രസിഡണ്ട്തന്നെ റെയില്&#x200d;വെസ്റ്റേഷനിലെ ജനക്കൂട്ടത്തിന് വിവരിച്ചു നല്&#x200d;കിയെന്ന് മിശ്ര പറയുന്നു. ചമ്പാരനിലെ ശിഖാര്&#x200d;പൂര്&#x200d; എസ്റ്റേറ്റ് സ്ഥാപകരായ കുടുംബത്തിലെ അംഗമായ &#8216;നാര്&#x200d;കാട്ടിയകഞ്ചി&#8217;ലെ അന്നത്തെ കോണ്&#x200d;ഗ്രസ് എം.എല്&#x200d;. എ. വിനയ് വര്&#x200d;മ്മ ഈ സംഭവത്തെ വിവരിക്കുന്നതെങ്ങനെയെന്ന് കഴിഞ്ഞ വര്&#x200d;ഷം ഏപ്രില്&#x200d; 17ന് പ്രസിദ്ധീകരിച്ച ലേഖനത്തില്&#x200d; അജാസ് അശ്‌റഫ് പറയുന്നുണ്ട്. വര്&#x200d;മ്മയുടെ മുത്തച്ഛനായ ഭഗവതി പ്രസാദ് വര്&#x200d;മ്മ ഡോ. രാജേന്ദ്രപ്രസാദിന്റെ മരുമകനായിരുന്നു. പ്രസാദ് വര്&#x200d;മ്മയുടെ മൂത്ത സഹോദരനായ അവദേശ് രോഗബാധിതനായതിനാല്&#x200d; അദ്ദേഹത്തെ സന്ദര്&#x200d;ശിക്കുന്നതിനായിരുന്നു 1950ല്&#x200d; പ്രസിഡണ്ട് രാജേന്ദ്രപ്രസാദ് ചമ്പാരനിലെത്തുന്നത്. മോതിഹാരിയില്&#x200d; അല്ല നാര്&#x200d;കാട്ടിയാകഞ്ചിലാണ് അദ്ദേഹം തീവണ്ടിയിറങ്ങിയതെന്നും വര്&#x200d;മ്മ ഓര്&#x200d;ത്തെടുക്കുന്നു. അവിടെവെച്ചായിരുന്നു ബതഖ് മിയാനെ പ്രസിഡണ്ട് കാണുന്നതും അദ്ദേഹത്തെ ആശ്ലേഷിക്കുന്നതും 1917ലുണ്ടായ സംഭവം പൊതുജനത്തെ അറിയിക്കുന്നതും.</p>
<p>ഗാന്ധിജിയെ വധിക്കാന്&#x200d; ശ്രമിച്ചതുമായി ബന്ധപ്പെട്ട് വേറെയും അഭിപ്രായങ്ങളുള്ളതായി &#8216;മെയിന്&#x200d; സ്ട്രീം വീക്ക്‌ലി&#8217;യെ ഉദ്ധരിച്ച് മിശ്രതന്നെ വിവരിക്കുന്നുണ്ട്. ബ്രിട്ടീഷുകാര്&#x200d; നടപ്പാക്കിയ കാര്&#x200d;ഷിക പരിഷ്‌കാരങ്ങള്&#x200d;ക്കെതിരായ സമരത്തിനിടെ ജാതി മത ഭേദമെന്യേ സംഘടിപ്പിക്കപ്പെട്ട ഒരു പൊതുസദ്യക്കിടെയാണ് &#8216;വിഷം കലര്&#x200d;ത്തല്&#x200d;&#8217; സംഭവം നടന്നതെന്നാണ് മെയിന്&#x200d; സ്ട്രീം പറയുന്നത്. ഗാന്ധിജിക്കും രാജേന്ദ്രപ്രസാദിനും സമരഭടന്മാര്&#x200d;ക്കും നല്&#x200d;കുന്ന ഭക്ഷണത്തില്&#x200d; വിഷം കലര്&#x200d;ത്താനായിരുന്നു ഇര്&#x200d;വിന്റെ നിര്&#x200d;ദ്ദേശം. പാചകക്കാരനായ ബതഖ് മിയാ ഇത് നിരസിച്ചെന്നു മാത്രമല്ല പ്രസ്തുത പദ്ധതി വെളിപ്പെടുത്തുകയും ചെയ്തു. ഗാന്ധിജിയുടെ കൈയില്&#x200d; കൊടുത്ത പാല്&#x200d; കഴിച്ചുപോകരുതെന്ന് മിയാ പറഞ്ഞതായും പാല്&#x200d; ഗ്ലാസ് ഗാന്ധിജിയുടെ കൈയില്&#x200d;നിന്ന് മിയാ തട്ടിക്കളഞ്ഞെന്നും അഭിപ്രായമുണ്ട്. ഗാന്ധിജിയെ വധിക്കാന്&#x200d; കൂട്ടുനിന്നാല്&#x200d; തനിക്ക് വാഗ്ദത്തം ചെയ്ത സമ്മാനങ്ങളെകുറിച്ച് മിയാ പറഞ്ഞിരുന്നു. താഴെ വീണുപോയ പാല്&#x200d; നക്കിക്കുടിക്കാന്&#x200d; ശ്രമിച്ച പൂച്ച ഉടന്&#x200d; ചത്തുപോവുകയുണ്ടായത്രെ. കര്&#x200d;ഷകരെ സാമ്പത്തികമായും ശാരീരികമായും പീഡിപ്പിക്കാന്&#x200d; കൂട്ടുനിന്നിരുന്ന ഇര്&#x200d;വിന് ഗാന്ധിജി കര്&#x200d;ഷകരെ സംഘടിപ്പിച്ച് സമരം നടത്തിയതാണ് പ്രകോപനവും പ്രതികാരവും ഉണ്ടാകാന്&#x200d; കാരണമായതായി ചരിത്രം പറയുന്നത്.</p>
<p>ഗാന്ധിജിയെ രക്ഷപ്പെടുത്തിയ കുടുംബത്തിന് ബതഖ് മിയാ അന്&#x200d;സാരിയുടെ മരണശേഷം 1958ല്&#x200d; മാത്രമാണ് കേവലം 6 ഏക്കര്&#x200d; ഭൂമി ലഭിച്ചത്. അതും വനഭൂമിയായ പ്രദേശം. പേരമക്കളായ അലാഉദ്ദീന്&#x200d; അന്&#x200d;സാരിയും കലാം അന്&#x200d;സാരിയും ഇക്കാര്യം പറയുന്നുണ്ട്. ലഭ്യമായ ഈ സ്ഥലത്തേക്ക് 1960ല്&#x200d; താമസം മാറ്റിയ ഇവര്&#x200d;ക്ക് യഥാര്&#x200d;ത്ഥ കൈവശാവകാശ രേഖ ലഭിക്കാന്&#x200d; പിന്നെയും നിയമവ്യവഹാരങ്ങളെ തുടര്&#x200d;ന്ന് ഏഴ് കൊല്ലം വേണ്ടിവന്നു. മിയാന്റെ കുടുംബത്തിന് നല്&#x200d;കാമെന്നേറ്റ ഭൂമിയില്&#x200d; വനം വകുപ്പ് അവകാശവാദം ഉന്നയിച്ചതായിരുന്നു പ്രധാന പ്രശ്‌നം. രാജ്യത്ത് പിന്നീടു വന്ന പ്രസിഡണ്ടുമാരെയും പ്രധാനമന്ത്രിമാരെയും മാറിമാറിക്കണ്ട ഈ കുടുംബത്തിന് സാമാന്യമായ നീതിപോലും കിട്ടാതെ പോയി. മക്കളും പേരമക്കളുമായി ഒട്ടേറെ അംഗങ്ങളുള്ള ഈ കുടുംബം ഇപ്പോഴും സര്&#x200d;ക്കാറിന്റെ ദയാദാക്ഷിണ്യത്തിനായി കാത്തുകിടക്കുകയാണ്. മുട്ടാവുന്ന വാതിലുകളെല്ലാം മുട്ടിയിട്ടും &#8216;ഗോഡ്‌സെ&#8217; ദേശീയതയുടെ വക്താവായി വാഴ്ത്തപ്പെടുന്ന ഭരണകൂടത്തില്&#x200d;നിന്ന് ഇനി ഒന്നും കിട്ടുമെന്ന പ്രതീക്ഷ ഗാന്ധിജിയുടെ ജീവന്&#x200d; രക്ഷിച്ച ഈ കുടുംബത്തിനില്ല. മിയാന്റെ ഭാഷയായ ഉര്&#x200d;ദുവിനും ഭാരതീയ സംസ്‌കാരത്തിനുമായി ഗാന്ധിജി നടത്തിയ പോരാട്ടം കൂടിയായിരുന്നു അദ്ദേഹം വധിക്കപ്പെടാനുണ്ടായ കാരണങ്ങളിലൊന്ന്, ഇതോടൊപ്പം ചേര്&#x200d;ത്തുവായിക്കേണ്ടതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-30-01-2018.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം: അനുമതി തേടി ഹിന്ദു മഹാസഭ</title>
		<link>https://www.chandrikadaily.com/hindu-mahasabha-install-nathuram-godse-statue-in-gwalior-office-plan-temple.html</link>
					<comments>https://www.chandrikadaily.com/hindu-mahasabha-install-nathuram-godse-statue-in-gwalior-office-plan-temple.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Nov 2017 15:52:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[godse]]></category>
		<category><![CDATA[mahathma ghandhiji]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54154</guid>

					<description><![CDATA[ഗ്വാളിയോര്‍: മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ ഗ്വാളിയോറില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ തീരുമാനം. ഇതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ഗ്വാളിയോര്‍ ഓഫീസില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചു. ഗോഡ്‌സെയുടെ പേരില്‍ നഗരത്തില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിനോട് ഹിന്ദു മഹാസഭ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. ഗാന്ധി വധത്തിന് ഒരാഴ്ച മുമ്പ് ഗോഡ്‌സെ താമസിച്ചിരുന്ന സ്ഥലമാണ് ഗ്വാളിയോറിലെ ഹിന്ദു മഹാസഭാ ഓഫീസെന്നും ഇത് അദ്ദേഹത്തിന്റെ കര്‍മസ്ഥലമായാണ് അറിയപ്പെടുന്നതെന്നും അഖില ഭാരതീയ ഹിന്ദു മഹാസഭാ [&#8230;]]]></description>
										<content:encoded><![CDATA[<p>ഗ്വാളിയോര്&#x200d;: മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്&#x200d; ഗ്വാളിയോറില്&#x200d; ക്ഷേത്രം നിര്&#x200d;മിക്കാന്&#x200d; അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ തീരുമാനം. ഇതിന്റെ മുന്നൊരുക്കമെന്ന നിലയില്&#x200d; ഗ്വാളിയോര്&#x200d; ഓഫീസില്&#x200d; ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചു. ഗോഡ്‌സെയുടെ പേരില്&#x200d; നഗരത്തില്&#x200d; ക്ഷേത്രം നിര്&#x200d;മിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിനോട് ഹിന്ദു മഹാസഭ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>ഗാന്ധി വധത്തിന് ഒരാഴ്ച മുമ്പ് ഗോഡ്‌സെ താമസിച്ചിരുന്ന സ്ഥലമാണ് ഗ്വാളിയോറിലെ ഹിന്ദു മഹാസഭാ ഓഫീസെന്നും ഇത് അദ്ദേഹത്തിന്റെ കര്&#x200d;മസ്ഥലമായാണ് അറിയപ്പെടുന്നതെന്നും അഖില ഭാരതീയ ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്റ് ജയ്‌വീര്&#x200d; ഭരദ്വാജ് പറഞ്ഞു. ഗാന്ധിയന്&#x200d; കാഴ്ചപ്പാടില്&#x200d; രാജ്യത്ത് മാറ്റം വരികയാണെന്നും ഗോഡ്‌സെക്ക് ക്ഷേത്രമോ, പ്രതിമയോ നിര്&#x200d;മിക്കുന്നതില്&#x200d; ആര്&#x200d;ക്കും പ്രശ്‌നമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇതേക്കുറച്ചുള്ള ചോദ്യത്തിന് ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindu-mahasabha-install-nathuram-godse-statue-in-gwalior-office-plan-temple.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
