<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Pope Francis &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pope-francis/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 26 Nov 2025 06:52:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Pope Francis &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;പോപ്പ്‌മൊബൈല്‍&#8217; ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി: ഫ്രാന്‍സിസ് മാര്‍പാപ്പ സഞ്ചരിച്ച വാഹനം മൊബൈല്‍ ആശുപത്രിയായി</title>
		<link>https://www.chandrikadaily.com/1popemobile-for-children-in-gaza-pope-francis-vehicle-becomes-mobile-hospital.html</link>
					<comments>https://www.chandrikadaily.com/1popemobile-for-children-in-gaza-pope-francis-vehicle-becomes-mobile-hospital.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Nov 2025 06:24:44 +0000</pubDate>
				<category><![CDATA[health]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[mobilehospital]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Pope Francis]]></category>
		<category><![CDATA[Popemobile]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365402</guid>

					<description><![CDATA[മിറ്റ്സുബിഷി പിക്കപ്പ് മോഡലിലുള്ള ഈ വാഹനം ഗസ്സയിലെ കുട്ടികള്‍ക്കായി മൊബൈല്‍ പീഡിയാട്രിക് ക്ലിനിക്കായി മാറ്റിയൊരുക്കിയാണ് കൈമാറുന്നത്.]]></description>
										<content:encoded><![CDATA[<p>ബെത്ലഹേം: 2014-ല്&#x200d; ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പ ബെത്ലഹേം സന്ദര്&#x200d;ശിക്കുമ്പോള്&#x200d; ഉപയോഗിച്ച &#8216;പോപ്പ്‌മൊബൈല്&#x200d;&#8217; ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്&#x200d;ക്കുള്ള ചികിത്സയ്ക്കായി ഓടിയെത്തുന്നു. മിറ്റ്സുബിഷി പിക്കപ്പ് മോഡലിലുള്ള ഈ വാഹനം ഗസ്സയിലെ കുട്ടികള്&#x200d;ക്കായി മൊബൈല്&#x200d; പീഡിയാട്രിക് ക്ലിനിക്കായി മാറ്റിയൊരുക്കിയാണ് കൈമാറുന്നത്.</p>
<p>ദിവസം 200 കുട്ടികള്&#x200d; വരെ ചികിത്സിക്കാനാകുന്ന വിധത്തില്&#x200d; വാഹനം പൂര്&#x200d;ണ്ണമായി ആശുപത്രി സൗകര്യങ്ങളോടെ സജ്ജമാക്കിയിട്ടുണ്ട്. കത്തോലിക്ക സംഘടനയായ കാരിത്താസ് ആണ് ഈ പ്രവര്&#x200d;ത്തനത്തിന് നേതൃത്വം നല്&#x200d;കുന്നത്.</p>
<p>ഗസ്സയ്ക്ക് നല്&#x200d;കുന്നതൊരു വാഹനം മാത്രമല്ലെന്നും, &#8221;മുറിവേറ്റ കുഞ്ഞുങ്ങളെ ലോകം മറന്നിട്ടില്ല&#8221; എന്ന സന്ദേശവുമാണിതെന്നും കാരിത്താസ് സ്വീഡന്&#x200d; സെക്രട്ടറി ജനറല്&#x200d; പീറ്റര്&#x200d; ബ്രൂണെ വ്യക്തമാക്കി.</p>
<p>ഏപ്രില്&#x200d; 21ന് അന്തരിച്ച ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പ, ഗസ്സയിലെ ഇസ്രാഈല്&#x200d; ആക്രമണം അവസാനിപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഈ വാഹനം അന്നത്തെ ഫലസ്തീന്&#x200d; പ്രസിഡന്റ് മഹമൂദ് അബ്ബാസ് മാര്&#x200d;പാപ്പയ്ക്ക് സമ്മാനിച്ചതാണ്.</p>
<p>അതേസമയം, ഇസ്രാഈല്&#x200d; ആക്രമണം തുടരുന്ന പശ്ചാത്തലത്തില്&#x200d; ഈ മൊബൈല്&#x200d; ക്ലിനിക്ക് ഗസ്സയില്&#x200d; എപ്പോള്&#x200d; പ്രവര്&#x200d;ത്തനം ആരംഭിക്കാനാകുമെന്നത് ഇതുവരെ വ്യക്തമല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1popemobile-for-children-in-gaza-pope-francis-vehicle-becomes-mobile-hospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്രാന്&#x200d;സിസ് മാർപാപ്പയുടെ നില അതീവ ഗുരുതരം; ശ്വാസതടസവും ഛർദിയും മൂർഛിച്ചു</title>
		<link>https://www.chandrikadaily.com/pope-francis-is-in-critical-condition-shortness-of-breath-and-vomiting-worsened.html</link>
					<comments>https://www.chandrikadaily.com/pope-francis-is-in-critical-condition-shortness-of-breath-and-vomiting-worsened.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 01 Mar 2025 05:26:40 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[critical condition]]></category>
		<category><![CDATA[Pope Francis]]></category>
		<category><![CDATA[vomiting]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331953</guid>

					<description><![CDATA[ഫെബ്രുവരി 14നാണ് ശ്വാസതടസത്തെത്തുടര്&#x200d;ന്ന് മാര്&#x200d;പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>ന്യുമോണിയ ബാധിച്ച് ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്ന ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരാവസ്ഥയില്&#x200d;. അദ്ദേഹത്തിന് നിലവില്&#x200d; കൃത്രിമ ശ്വാസം നല്&#x200d;കുകയാണെന്ന് വത്തിക്കാന്&#x200d; അറിയിച്ചിട്ടുണ്ട്. ഛര്&#x200d;ദിയെ തുടര്&#x200d;ന്നുള്ള ശ്വാസതടസമാണ് മാര്&#x200d;പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന്&#x200d; ഇടയാക്കിയത്. ഫെബ്രുവരി 14നാണ് ശ്വാസതടസത്തെത്തുടര്&#x200d;ന്ന് മാര്&#x200d;പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്.</p>
<p>അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പ സാവധാനം ആരോഗ്യം വീണ്ടെടുക്കുന്നു എന്ന വാര്&#x200d;ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. ആരോഗ്യനിലയില്&#x200d; നേരിയ പുരോഗതിയുണ്ടായിരുന്നു.</p>
<p>കിടക്കയില്&#x200d; നിന്ന് എഴുന്നേറ്റ് ചാരുകസേരയില്&#x200d; ഇരുന്ന് തെറാപ്പികള്&#x200d;ക്ക് വിധേയമാകുന്നതായി വത്തിക്കാന്&#x200d; അറിയിച്ചിരുന്നു. രാത്രി നന്നായി ഉറങ്ങിയെന്നും അദ്ദേഹം രാവിലെ പ്രഭാത ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്റെ അറിയിപ്പിലുണ്ടായിരുന്നു. ഇതിന്റെ ആശ്വാസത്തിലായിരുന്നു വിശ്വാസികള്&#x200d;.</p>
<p>ജമേലി ആശുപത്രിയുടെ പത്താം നിലയിലെ പ്രത്യേക മുറിയിലാണ് പോപ്പ് ചികിത്സയില്&#x200d; കഴിയുന്നത്. പ്രത്യേക മെഡിക്കല്&#x200d; ടീമിന്റെ സഹായത്തോടെയാണ് മുഴുവന്&#x200d; സമയവും ചികിത്സയും പരിചരണവും മാര്&#x200d;പാപ്പയ്ക്ക് നല്&#x200d;കുന്നത്. 2013ല്&#x200d; മാര്&#x200d;പാപ്പയായതിനുശേഷം ഫ്രാന്&#x200d;സിസ് പാപ്പയുടെ നാലാമത്തെയും ഏറ്റവും ദൈര്&#x200d;ഘ്യമേറിയതുമായ ആശുപത്രി വാസമാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pope-francis-is-in-critical-condition-shortness-of-breath-and-vomiting-worsened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം</title>
		<link>https://www.chandrikadaily.com/pope-francis-health-condition-is-critical.html</link>
					<comments>https://www.chandrikadaily.com/pope-francis-health-condition-is-critical.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Feb 2025 01:45:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[critical]]></category>
		<category><![CDATA[health condition]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Pope Francis]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331161</guid>

					<description><![CDATA[കഴിഞ്ഞ ദിവസം മാർപാപ്പയ്ക്ക് കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീൽച്ചെയറിൽ ഇരിക്കുവാൻ സാധിച്ചെങ്കിലും മുന്&#x200d;പത്തേക്കാള്&#x200d; അദ്ദേഹം ക്ഷീണിതനാണെന്നും‌ ജെമേല്ലി ആശുപത്രി അധികൃതർ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ. മാർപാപ്പയ്ക്ക് ശ്വാസ തടസം നേരിട്ടതായാണ് മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ ദിവസം മാർപാപ്പയ്ക്ക് കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീൽച്ചെയറിൽ ഇരിക്കുവാൻ സാധിച്ചെങ്കിലും മുന്&#x200d;പത്തേക്കാള്&#x200d; അദ്ദേഹം ക്ഷീണിതനാണെന്നും‌ ജെമേല്ലി ആശുപത്രി അധികൃതർ അറിയിച്ചു.</p>
<p>ശനിയാഴ്ച വൈകുന്നേരമാണ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളുമായി വത്തിക്കാന്&#x200d;‌ മെഡിക്കല്&#x200d; ബുള്ളറ്റിന്&#x200d; പുറത്തുവിട്ടത്.</p>
<p>ശനിയാഴ്ച നടത്തിയ രക്തപരിശോധനയിൽ മാർപാപ്പയ്ക്ക് വിളർച്ചയുമായി ബന്ധപ്പെട്ട ത്രോംബോസൈറ്റോപീനിയയും കണ്ടെത്തിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. രാവിലെ  അസ്ത്മയ്ക്ക് സമാനമായ ശ്വാസകോശ പ്രശ്നങ്ങളുടെ തീവ്രതയും വർധിച്ചതിനാല്&#x200d; അദ്ദേഹത്തിന് കൃത്രിമ ഓക്സിജന്&#x200d; സംവിധാനം ആവശ്യമായി വന്നു.</p>
<p>തന്&#x200d;റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകത്തില്&#x200d; നിന്നും മറച്ചുവയ്ക്കരുതെന്നും സത്യം  വെളിപ്പെടുത്തണമെന്നും പാപ്പാ വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യവും മെഡിക്കൽ സംഘത്തിന്&#x200d;റെ മേധാവിയായ ഡോക്ടർ സേർജൊ അൽഫിയേരി വെളിപ്പെടുത്തി.</p>
<p>ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിതനായ മാർപാപ്പ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നുമാണ് വെള്ളിയാഴ്ച ജെമേല്ലി ആശുപത്രിയിൽ വച്ചു നടന്ന പത്രസമ്മേളനത്തില്&#x200d; മെഡിക്കല്&#x200d; സംഘം പറഞ്ഞത്. ഫ്രാൻസിസ് മാർപാപ്പാ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്.</p>
<p>മാർപാപ്പയുടെ രക്തത്തില്&#x200d; വൈറസ്, ഫംഗസ്, ബാക്ടീരിയ എന്നീ വിവിധങ്ങളായ അണുക്കളുടെ സാന്നിധ്യമുള്ളതുകൊണ്ട് അതിശക്തമായ മരുന്നുകളടങ്ങിയ ചികിത്സയ്ക്ക് വിധേയനായിരിക്കുന്ന അദ്ദേഹത്തിന്&#x200d;റെ  രക്തത്തിൽ ബാക്ടീരിയ കടന്നുകൂടിയാൽ അത് രോഗപ്രതിരോധ സംവിധാനത്തെ താറുമാറാക്കുകയും രക്തത്തെ ദുഷിപ്പിക്കുകയും ചെയ്യുന്ന സെപ്സിസ് (sepsis) ആയി പരിണമിക്കുമെന്നും വൈദ്യസംഘം അറിയിച്ചിരുന്നു.</p>
<p>ഫെബ്രുവരി 14നാണ് മാർപാപ്പ ശ്വാസനാള വീക്കത്തെതുടർന്ന് റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്നു നടന്ന പരിശോധനകളിലാണ് വിവിധ രോഗാണുക്കൾ ബാധിച്ചിട്ടുണ്ടെന്നും പാപ്പാ ന്യുമോണിയ ബാധിതനാണെന്നും കണ്ടെത്തിയത്. ഇതിനു മുമ്പ് മൂന്നു തവണ അദ്ദേഹം ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. 2021 ജൂലൈ 4ന് വൻകുടൽ ശസ്ത്രിക്രിയയ്ക്കായും 2023 മാർച്ചിൽ ശ്വാസനാള വീക്കത്തെതുടർന്ന് ചികിത്സയ്ക്കായും അക്കൊല്ലം തന്നെ ജൂണിൽ ഉദരശസ്ത്രക്രിയയ്ക്കായും പാപ്പാ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pope-francis-health-condition-is-critical.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിലെ​ വംശഹത്യ​​ ആരോപണം അന്വേഷിക്ക​ണമെന്ന്​ ​ഫ്രാൻസിസ് മാർപാപ്പ; എതിർപ്പുമായി​ ഇസ്രാഈല്&#x200d;</title>
		<link>https://www.chandrikadaily.com/pope-francis-wants-to-investigate-allegations-of-genocide-in-gaza-israel-with-opposition.html</link>
					<comments>https://www.chandrikadaily.com/pope-francis-wants-to-investigate-allegations-of-genocide-in-gaza-israel-with-opposition.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Nov 2024 12:53:52 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Pope Francis]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317976</guid>

					<description><![CDATA[നിയമജ്ഞരും അന്തർദേശീയ സ്​ഥാപനങ്ങളും രൂപപ്പെടുത്തിയ സാ​​ങ്കേതിക നിർവചനവുമായി ഇത്​ യോജിക്കുന്നുണ്ടോ എന്ന്​ നിർണയിക്കാൻ നമ്മൾ ശ്രദ്ധാപൂർവം അന്വേഷണം നടത്തേണ്ടതുണ്ട്​’ -മാർപാപ്പ വ്യക്​തമാക്കി.]]></description>
										<content:encoded><![CDATA[<p>ഗസ്സയിൽ ഇസ്രാഈല്&#x200d; വംശഹത്യയാണോ നടത്തുന്നതെന്ന്​ അന്വേഷിക്ക​ണമെന്ന്​ ഫ്രാൻസിസ്​ മാർപാപ്പ. ഉടൻ പുറത്തിറങ്ങാൻ പോകുന്ന ‘പ്രതീക്ഷ ഒരിക്കലും നിരാശപ്പെടുത്തില്ല, മെച്ചപ്പെട്ട​ ലോകത്തിലേക്കുള്ള തീർഥാടകർ’ എന്ന പുസ്​തകത്തിലാണ്​ മാർപാപ്പയുടെ ഉദ്ധരണിയുള്ളത്​​.</p>
<p>‘ചില വിദഗ്​ധരുടെ അഭിപ്രായത്തിൽ, ഗസ്സയിൽ നടക്കുന്നത്​ വംശഹത്യയുടെ സ്വഭാവസവിശേഷതകളാണ്​. നിയമജ്ഞരും അന്തർദേശീയ സ്​ഥാപനങ്ങളും രൂപപ്പെടുത്തിയ സാ​​ങ്കേതിക നിർവചനവുമായി ഇത്​ യോജിക്കുന്നുണ്ടോ എന്ന്​ നിർണയിക്കാൻ നമ്മൾ ശ്രദ്ധാപൂർവം അന്വേഷണം നടത്തേണ്ടതുണ്ട്​’ -മാർപാപ്പ വ്യക്​തമാക്കി.</p>
<p>പുസ്​തകത്തിൽനിന്നുള്ള മാർപാപ്പയുടെ ഉദ്ധരണികൾ ഇറ്റാലിയൻ പത്രമായ ലാ സ്​റ്റാംപയാണ്​ റിപ്പോർട്ട്​ ചെയ്​തത്​. മാർപാപ്പയുമായുള്ള അഭിമുഖത്തി​ൻറ അടിസ്​ഥാനത്തിൽ ഹെർനാൻ റെയിസ്​ അൽകൈഡ്​ ആണ്​ പുസ്​തകം തയാറാക്കിയിട്ടുള്ളത്​. പുസ്​തകം ചൊവ്വാഴ്​ച പുറത്തിറങ്ങും.</p>
<p>അതേസമയം, മാർപാപ്പയുടെ വംശഹത്യാ പരാമർശത്തിനെതിരെ വത്തിക്കാനിലെ ഇസ്രായേൽ എംബസി രംഗത്തുവന്നു. ‘2023 ഒക്​ടോബർ ഏഴിന്​ ഇസ്രാഈല്&#x200d; പൗരൻമാർക്ക്​ നേരെ വംശഹത്യാ ആക്രമണം നടന്നു. അതിനുശേഷം, തങ്ങളുടെ പൗരൻമാരെ വധിക്കാനുള്ള ഏഴ്​ വ്യത്യസ്​ത മുന്നണികളിൽനിന്നുള്ള ശ്രമങ്ങൾക്കെതിരെ ഇസ്രാഈല്&#x200d;<br />
സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉപയോഗിച്ചു. അതിനെ മറ്റേതെങ്കിലും പേരിൽ വിശേഷിപ്പിക്കാനുള്ള ​ഏതൊരു ശ്രമവും യഹൂദ രാഷ്​ട്രത്തെ ഒറ്റപ്പെടുത്താനുള്ളതാണ്​’ -അംബാസഡർ യാറോൺ സൈഡ്​മാനെ ഉദ്ധരിച്ചുകൊണ്ട്​ ഇസ്രാഈല്&#x200d; എംബസി ‘എക്​സി’ൽ പോസ്​റ്റ്​ ചെയ്​തു.</p>
<p>ഗസ്സയിൽ ഇസ്രാഈല്&#x200d; നടത്തുന്ന യുദ്ധം വംശഹത്യയുടെ സ്വഭാവുമായി പൊരുത്തപ്പെടുന്നതാണെന്ന്​ ഐക്യരാഷ്ട്ര സഭാ കമ്മിറ്റി കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്​. പട്ടിണിയെ യുദ്ധ രീതിയായി ഉപയോഗിക്കുകയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഇസ്രാഈലിന്റെ രീതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ യുഎൻ സ്​പെഷൽ കമ്മിറ്റിയാണ് റി​പ്പോർട്ട് പുറത്തുവിട്ടത്. മലേഷ്യ, സെനഗാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് കമ്മിറ്റിയിലുള്ളത്.</p>
<p>പട്ടിണിയെ യുദ്ധരീതിയായി ഉപയോഗിക്കുന്നതിനാൽ സാധാരണക്കാർ ഗുരുതര പ്രതിസന്ധിയിലാണ്. ഫലസ്തീനികളുടെ ജീവൻ നിലനിർത്താൻ അത്യാവശ്യമായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവ ഇല്ലാതാക്കുന്ന നയങ്ങളെയാണ് യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേൽ അധികൃതർ പിന്തുണക്കുന്നത്. ഗസ്സയിൽ മാത്രമല്ല, മറ്റിടങ്ങളിലും ഇസ്രായേൽ നിരവധി അന്താരാഷ്ട്ര നിയമങ്ങളാണ് ലംഘിച്ചിട്ടുള്ളത്.</p>
<p>ഗസ്സയിൽ സാധാരണക്കാർ കൂട്ടത്തോടെ കൊല്ലപ്പെടുകയാണ്. കിഴിക്കൻ ജെറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരും സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും മനുഷ്യാവകാശങ്ങളും മാനുഷിക നിയമങ്ങളുമെല്ലാം ലംഘിക്കുകയാണ്. മനുഷ്യത്വരഹിതമായ പ്രസ്താവനകൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ​ ഇസ്രാഈലി സർക്കാറും സൈനിക ഉദ്യോഗസ്ഥ​രും ഉത്തരവാദികളാണെന്നും കമ്മിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ റിപ്പോർട്ട്​ പുറത്തുവന്നതിന്​ പിന്നാലെയാണ്​ മാർപാപ്പയുടെ ഉദ്ധരണികളും ഇപ്പോൾ ചർച്ചയാകുന്നത്​.</p>
<p>ഇസ്രാഈൽ ഗസ്സയിലും ലബനാനിലും നടത്തുന്ന ആക്രമണങ്ങളെ നേരത്തെ മാർപാപ്പ പരോക്ഷമായി വിമർശിച്ചിരുന്നു. യുദ്ധങ്ങൾ അധാർമികമാണെന്നും സൈനിക ആധിപത്യം യുദ്ധ നിയമങ്ങൾക്കപ്പുറമാണെന്നും മാർപാപ്പ പറഞ്ഞു. ഇസ്രാഈലിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ബെൽജിയത്തിൽനിന്നും താമസസ്ഥലത്തേക്കുള്ള യാത്രാമധ്യേ, ഗസ്സയിലെയും ലബനാനിലെയും ഇസ്രായേൽ ആക്രമണത്തെ കുറിച്ചും ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തെകുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു മാർപാപ്പയുടെ പ്രതികരണം.</p>
<p>പ്രതിരോധം എപ്പോഴും ആക്രമണത്തിന് ആനുപാതികമായിരിക്കണം. ആനുപാതികമല്ലാത്ത ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ധാർമികതയ്ക്ക് അതീതമായി ആധിപത്യ പ്രവണതയുണ്ടാകും. ഇത് ചെയ്യുന്നത് ഏത് രാജ്യമായാലും അത് അധാർമികമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തന്നെ അധാർമികമാണ്. എങ്കിലും അതിലും ചില ധാർമികതയെ സൂചിപ്പിക്കുന്ന നിയമങ്ങളുണ്ടെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pope-francis-wants-to-investigate-allegations-of-genocide-in-gaza-israel-with-opposition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്വാസകോശത്തിലെ അണുബാധ; ഫ്രാന്&#x200d;സിസ് മാര്&#x200d;പ്പാപ്പയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു</title>
		<link>https://www.chandrikadaily.com/popefrancishospitalised.html</link>
					<comments>https://www.chandrikadaily.com/popefrancishospitalised.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 30 Mar 2023 05:02:33 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Pope Francis]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245277</guid>

					<description><![CDATA[ബുധനാഴ്ചയാണ് മാര്&#x200d;പ്പാപ്പയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്]]></description>
										<content:encoded><![CDATA[<p>ശ്വാസകോശത്തിലെ അണുബാധയെ തുടര്&#x200d;ന്ന് ഫ്രാന്&#x200d;സിസ് മാര്&#x200d;പ്പാപ്പയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചതായി വത്തിക്കാൻ അറിയിച്ചു. ബുധനാഴ്ചയാണ് മാര്&#x200d;പ്പാപ്പയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. 86കാരനായ മാര്&#x200d;പ്പാപ്പയ്ക്ക് കൊവിഡ് 19 ഇല്ലെന്നും അദ്ദേഹത്തിന്&#x200d;റെ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയില്&#x200d; വിശദമാക്കി. ഏതാനും ദിവസത്തെ ആശുപത്രി വാസം ഫ്രാന്&#x200d;സിസ് മാര്&#x200d;പ്പാപ്പയ്ക്ക് വേണ്ടി വരുമെന്നാണ് വക്താവ് വിശദമാക്കിയത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/popefrancishospitalised.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വവര്&#x200d;ഗ ബന്ധങ്ങള്&#x200d;ക്ക് നിയമ പരിരക്ഷ നല്&#x200d;കണം, അവരും ദൈവത്തിന്റെ മക്കള്&#x200d;: മാര്&#x200d;പാപ്പ</title>
		<link>https://www.chandrikadaily.com/pope-francis-calls-for-civil-unions-for-same-sex-couples.html</link>
					<comments>https://www.chandrikadaily.com/pope-francis-calls-for-civil-unions-for-same-sex-couples.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 21 Oct 2020 16:10:39 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Pope Francis]]></category>
		<category><![CDATA[same sex]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163302</guid>

					<description><![CDATA[ഇന്നു പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് ചരിത്രപരമായ തീരുമാനമുള്ളത്]]></description>
										<content:encoded><![CDATA[<p>വത്തിക്കാന്&#x200d; സിറ്റി: സ്വവര്&#x200d;ഗ ബന്ധങ്ങള്&#x200d;ക്ക് നിയമ പരിരക്ഷ നല്&#x200d;കണമെന്ന് ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പ. സ്വവര്&#x200d;ഗാനുരാഗികള്&#x200d;ക്ക് കുടുംബ ജീവിതത്തിന് അവകാശമുണ്ട്. സ്വവര്&#x200d;ഗാനുരാഗികളും ദൈവത്തിന്റെ മക്കളാണ്-മാര്&#x200d;പാപ്പ വ്യക്തമാക്കി. അതിനാല്&#x200d; അവരെ ആരെയും പുറത്താക്കുകയോ ദുരിതത്തിലാക്കുകയോ ചെയ്യരുത്. -മാര്&#x200d;പാപ്പ വ്യക്തമാക്കി.</p>
<p>ഇന്നു പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് ചരിത്രപരമായ തീരുമാനമുള്ളത്. സഭയുടെ എല്&#x200d;ജിബിടി അനുയായികളോട് മാര്&#x200d;പാപ്പ ഏറെക്കാലമായി താല്&#x200d;പര്യം പ്രകടിപ്പിച്ചിരുന്നു. സ്വവര്&#x200d;ഗാനുരാഗികള്&#x200d;ക്കായി സിവില്&#x200d; നിയമങ്ങള്&#x200d; സൃഷ്ടിക്കണമെന്നാണ് അദ്ദേഹം ഡോക്യുമെന്ററിയില്&#x200d; പരാമര്&#x200d;ശിക്കുന്നത്.</p>
<p>2013ല്&#x200d; മാര്&#x200d;പാപ്പയായി മാറിയ ഫ്രാന്&#x200d;സിസ് നേരത്തെ തന്നെ സ്വവര്&#x200d;ഗ ബന്ധം പുലര്&#x200d;ത്തുന്നവരുടെ അവകാശങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pope-francis-calls-for-civil-unions-for-same-sex-couples.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന്&#x200d;-ഇസ്രാഈല്&#x200d; സംഘര്&#x200d;ഷത്തിന് ദ്വിരാഷ്ട്ര ഫോര്&#x200d;മുലയാണ് ഏക പരിഹാരമെന്ന് ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പ</title>
		<link>https://www.chandrikadaily.com/pope-francis-takes-swipe-at-donald-trump-and-calls-for-a-two-state-solution-to-end-israeli-palestinian-conflict.html</link>
					<comments>https://www.chandrikadaily.com/pope-francis-takes-swipe-at-donald-trump-and-calls-for-a-two-state-solution-to-end-israeli-palestinian-conflict.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Dec 2017 16:04:22 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[Jarusalem]]></category>
		<category><![CDATA[Pope Francis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61393</guid>

					<description><![CDATA[വത്തിക്കാന്&#x200d; സിറ്റി: ഫലസ്തീന്&#x200d;-ഇസ്രാഈല്&#x200d; സംഘര്&#x200d;ഷത്തിന് ദ്വിരാഷ്ട്ര ഫോര്&#x200d;മുലയാണ് ഏക പരിഹാരമെന്ന് ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പ. ഉഭയകക്ഷി സമ്മതത്തോടെയും അന്താരാഷ്ട്ര അംഗീകാരത്തോടെയുമുള്ള അതിര്&#x200d;ത്തികളോടുകൂടിയ രണ്ടു രാജ്യങ്ങള്&#x200d; സ്ഥാപിതമാകുന്നതിന് ഇരുകക്ഷികളും ചര്&#x200d;ച്ചകള്&#x200d; പുനരാരംഭിക്കണമെന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശത്തില്&#x200d; പറഞ്ഞു. ഫലസ്തീന്&#x200d;-ഇസ്രാഈല്&#x200d; സംഘര്&#x200d;ഷം കാരണം പശ്ചിമേഷ്യയിലെ കുട്ടികളുടെ ദുരിതം തുടരുകയാണെന്ന് മാര്&#x200d;പാപ്പ ചൂണ്ടിക്കാട്ടി. ജറൂസലമിനെ ഇസ്രാഈല്&#x200d; തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിനെതിരെ അന്താരാഷ്ട്ര രോഷം ശക്തമായ സാഹചര്യത്തില്&#x200d; മാര്&#x200d;പ്പാപ്പയുടെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. ട്രംപിന്റെ തീരുമാനത്തെ അദ്ദേഹം പരോക്ഷമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>വത്തിക്കാന്&#x200d; സിറ്റി</strong>: ഫലസ്തീന്&#x200d;-ഇസ്രാഈല്&#x200d; സംഘര്&#x200d;ഷത്തിന് ദ്വിരാഷ്ട്ര ഫോര്&#x200d;മുലയാണ് ഏക പരിഹാരമെന്ന് ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പ. ഉഭയകക്ഷി സമ്മതത്തോടെയും അന്താരാഷ്ട്ര അംഗീകാരത്തോടെയുമുള്ള അതിര്&#x200d;ത്തികളോടുകൂടിയ രണ്ടു രാജ്യങ്ങള്&#x200d; സ്ഥാപിതമാകുന്നതിന് ഇരുകക്ഷികളും ചര്&#x200d;ച്ചകള്&#x200d; പുനരാരംഭിക്കണമെന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശത്തില്&#x200d; പറഞ്ഞു.</p>
<p>ഫലസ്തീന്&#x200d;-ഇസ്രാഈല്&#x200d; സംഘര്&#x200d;ഷം കാരണം പശ്ചിമേഷ്യയിലെ കുട്ടികളുടെ ദുരിതം തുടരുകയാണെന്ന് മാര്&#x200d;പാപ്പ ചൂണ്ടിക്കാട്ടി. ജറൂസലമിനെ ഇസ്രാഈല്&#x200d; തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിനെതിരെ അന്താരാഷ്ട്ര രോഷം ശക്തമായ സാഹചര്യത്തില്&#x200d; മാര്&#x200d;പ്പാപ്പയുടെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. ട്രംപിന്റെ തീരുമാനത്തെ അദ്ദേഹം പരോക്ഷമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.</p>
<p>സിറിയ, യമന്&#x200d;, ഇറാഖ് തുടങ്ങി ആഭ്യന്തരയുദ്ധം തുടരുന്ന രാജ്യങ്ങളില്&#x200d; എത്രയും വേഗം സമാധാനം പുനസ്ഥാപിക്കപ്പെടുമെന്ന് മാര്&#x200d;പാപ്പ പ്രത്യാശിച്ചു. &#8216;ലോകത്ത് യുദ്ധത്തിന്റെ കാറ്റ് ആഞ്ഞടിക്കുകയാണ്. കാലഹരണപ്പെട്ട വികസന മാതൃക മാനുഷിക, സാമൂഹിക, പാരിസ്ഥിതിക തകര്&#x200d;ച്ചയെ ഉല്&#x200d;പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്&#8217;-അദ്ദേഹം പറഞ്ഞു. കൊറിയന്&#x200d; മേഖലയിലെ ആണവ സംഘര്&#x200d;ഷങ്ങള്&#x200d; അവസാനിക്കുന്നതിനുവേണ്ടിയും മാര്&#x200d;പാപ്പ പ്രാര്&#x200d;ത്ഥന നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pope-francis-takes-swipe-at-donald-trump-and-calls-for-a-two-state-solution-to-end-israeli-palestinian-conflict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിരപരാധികളുടെ രക്തം വീഴ്ത്തുന്നതില്&#x200d; ഒരു പ്രശ്നവും കാണാത്ത നേതാക്കളാണ് അഭയാര്&#x200d;ത്ഥികളെ സൃഷ്ടിക്കുന്നത്; ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പ</title>
		<link>https://www.chandrikadaily.com/pope-francis-compares-the-christmas-story-to-the-plight-of-migrants-today.html</link>
					<comments>https://www.chandrikadaily.com/pope-francis-compares-the-christmas-story-to-the-plight-of-migrants-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Dec 2017 09:37:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Christmas]]></category>
		<category><![CDATA[Pope Francis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61230</guid>

					<description><![CDATA[വത്തിക്കാന്&#x200d; സിറ്റി: അഭയാര്&#x200d;ഥികളെ സ്വന്തം മണ്ണില്&#x200d; തിരിച്ചെത്തിക്കാന്&#x200d; ലോകത്തെ 130 കോടി കത്തോലിക്ക സമൂഹം പ്രതിജ്ഞാ ബദ്ധമായിരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പയുടെ ക്രിസ്മസ് സന്ദേശം. ജോസഫിന്റെയും മേരിയുടെയും പാദയില്&#x200d; നിരവധി ആളുകള്&#x200d; സഞ്ചരിച്ചിട്ടുണ്ട്. ഇഷ്ടമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്&#x200d; നിന്ന് പാലായനം ചെയ്യാന്&#x200d; അവരെ പോലെ നിരവധിപേര്&#x200d; നിര്&#x200d;ബന്ധിതരായിട്ടുണ്ടെന്നും ക്രിസ്മസ് സന്ദേശത്തില്&#x200d; അദ്ദേഹം അറിയിച്ചു. പലരുടെയും പലായനം പ്രതീക്ഷകള്&#x200d; നിറഞ്ഞതാണ്. ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളാണെന്നും നിരപരാധികളുടെ രക്തം വീഴ്ത്തുന്നതില്&#x200d; ഒരു പ്രശ്നവും കാണാത്ത നേതാക്കളാണ് പലരുടെയും പാലായനത്തിന് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>വത്തിക്കാന്&#x200d; സിറ്റി</strong>: അഭയാര്&#x200d;ഥികളെ സ്വന്തം മണ്ണില്&#x200d; തിരിച്ചെത്തിക്കാന്&#x200d; ലോകത്തെ 130 കോടി കത്തോലിക്ക സമൂഹം പ്രതിജ്ഞാ ബദ്ധമായിരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പയുടെ ക്രിസ്മസ് സന്ദേശം. ജോസഫിന്റെയും മേരിയുടെയും പാദയില്&#x200d; നിരവധി ആളുകള്&#x200d; സഞ്ചരിച്ചിട്ടുണ്ട്. ഇഷ്ടമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്&#x200d; നിന്ന് പാലായനം ചെയ്യാന്&#x200d; അവരെ പോലെ നിരവധിപേര്&#x200d; നിര്&#x200d;ബന്ധിതരായിട്ടുണ്ടെന്നും ക്രിസ്മസ് സന്ദേശത്തില്&#x200d; അദ്ദേഹം അറിയിച്ചു.</p>
<p>പലരുടെയും പലായനം പ്രതീക്ഷകള്&#x200d; നിറഞ്ഞതാണ്. ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളാണെന്നും നിരപരാധികളുടെ രക്തം വീഴ്ത്തുന്നതില്&#x200d; ഒരു പ്രശ്നവും കാണാത്ത നേതാക്കളാണ് പലരുടെയും പാലായനത്തിന് ഇടവരുത്തുന്നതെന്നും മാര്&#x200d;പ്പാപ്പ പറഞ്ഞു. ലക്ഷക്കണക്കിനാളുകളാണ് മറ്റ് മാര്&#x200d;ഗങ്ങളിലാതെ സ്വന്തക്കാരെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിക്കാന്&#x200d; നിര്&#x200d;ബന്ധിതരാകുന്നത്. അധികാരം നിലനിര്&#x200d;ത്താനും സ്വത്ത് സമ്പാദിക്കാനും തിരക്കുകൂട്ടുന്നതിനിടയില്&#x200d; അധികാരികള്&#x200d; അഭയാര്&#x200d;ഥികളെ ശ്രദ്ധിക്കാന്&#x200d; മറന്നുപോകുന്നെന്നും അദ്ദേഹം പറഞ്ഞു.</p>
<ul>
<li class="entry-title"><strong>Read Also: <a href="https://www.chandrikadaily.com/christmas-in-bethlahem-in-unsafe-under-israel-aggession.html">‘യേശുവിന്റെ ജന്മനാട്ടി’ലെ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കി ഇസ്രാഈല്&#x200d;</a></strong></li>
</ul>
<p>പലായനത്തിന്റെ മറവില്&#x200d; മനുഷ്യക്കടത്ത് നടത്തുന്ന നീചപ്രവര്&#x200d;ത്തിയെയും മാര്&#x200d;പാപ്പ രൂക്ഷമായി വിമര്&#x200d;ശിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിനിടെ മെഡിറ്ററേനിയന്&#x200d; സമുദ്രത്തില്&#x200d; ജീവന്&#x200d; വെടിഞ്ഞവരെയും അദ്ദേഹം പ്രാര്&#x200d;ഥനയില്&#x200d; ഓര്&#x200d;ത്തു. റോഹിങ്ക്യന്&#x200d; വിഷയത്തിലടക്കം അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് വേണ്ടി നേരത്തെയും പോപ്പ് ശബ്ദമുയര്&#x200d;ത്തിയിട്ടുണ്ട്.</p>
<p>ട്രംപിന്റെ പ്രസ്താവനയെ തുടര്&#x200d;ന്ന് വെസ്റ്റ് ബാങ്ക് മേഖലയില്&#x200d; നിലനില്&#x200d;ക്കുന്ന സംഘര്&#x200d;ഷാവസ്ഥയെയും അദ്ദേഹം സന്ദേശത്തില്&#x200d; പരാമര്&#x200d;ശിച്ചു. യേശുവിന്റെ ജന്മസ്ഥലമായ ബേത്ലഹേമിലും പരിസര പ്രദേശങ്ങളിലും സംഘര്&#x200d;ഷാവസ്ഥ നിലനില്&#x200d;ക്കുന്നതിനാല്&#x200d; കനത്ത് സുരക്ഷയിലാണ് ക്രിസ്മസ്ദിന പ്രാര്&#x200d;ഥനകള്&#x200d; നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pope-francis-compares-the-christmas-story-to-the-plight-of-migrants-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
