Culture
‘യേശുവിന്റെ ജന്മനാട്ടി’ലെ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കി ഇസ്രാഈല്‍

ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍, യേശു പിറന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഫലസ്തീനിലെ ബെത്ത്‌ലഹേമില്‍ ജനങ്ങള്‍ ഇസ്രാഈലിന്റെ അതിക്രമങ്ങളാല്‍ പൊറുതി മുട്ടുകയാണ്. ബെത്ത്‌ലഹേമിലെ വിഖ്യാതമായ നാറ്റിവിറ്റി ചര്‍ച്ച് അടക്കം ഫലസ്തീന്റെ വിവിധ ഭാഗങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെങ്കിലും ജെറൂസലമിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ എവിടെയും പ്രകടമാണ്. ക്രിസ്മസ് കരോള്‍ സംഘത്തിനു നേരെ ഞായറാഴ്ച ഇസ്രാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
We wish you a #MerryChristmas from #Bethlehem… #Jerusalem will always be the capital of #Palestine
pic.twitter.com/JXe5FeOx49
— Xavier Abu Eid (@xabueid) December 24, 2017
വെസ്റ്റ്ബാങ്കിലെ ജറൂസലം നഗരത്തിന്റെ തെക്കുഭാഗത്താണ് യേശുക്രിസ്തു ജനിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ബെത്ത്‌ലഹേം നഗരം സ്ഥിതി ചെയ്യുന്നത്. ക്രിസ്ത്യന്‍, മുസ്‌ലിം, ജൂത വിഭാഗങ്ങള്‍ ഒരേപോലെ വിശുദ്ധമായാണ് ജറൂസലമിനെയും ബെത്ത്‌ലഹേമിനെയും കാണുന്നത്. ഫലസ്തീന്റെ ഭാഗമെന്ന് ലോകം അംഗീകരിച്ച ജറൂസലത്തെ ഇസ്രയേല്‍ തലസ്ഥാനമാക്കി മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കമാണ് ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളുടെ നിറം കെടുത്തുന്നത്.
Today #Mary & #Joseph wouldn’t have made it to #Bethlehem cause they would’ve probably been assaulted, abducted or executed in cold blood by the #israeli occupiers at one of their military checkpoints!#Christmas#GroupPalestine pic.twitter.com/3uEV8U5dzI
— eman qasim (@EmanQasim) December 24, 2017
ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടുള്ള ട്രംപിന്റെ നീക്കത്തെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയടക്കുള്ള ലോകരാഷ്ട്രങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും ജറൂസലമില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറിയിട്ടില്ല. ലോകജനത എന്ന പോലെ ബെത്ത്‌ലഹേമിലെയും ജറൂസലമിലെയും ക്രിസ്ത്യന്‍ ജനതയും ജറൂസലം ഫലസ്തീന്റെ ഭാഗമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.
#Bethlehem‘s mayor Anton Salman from the Nativity Square: We deserve a life, freedom and our capital #Jerusalem #Christmas
pic.twitter.com/7oTiQwLygr
— Palestine PLO-NAD (@nadplo) December 24, 2017
ബെത്ത്‌ലഹേമിലെ മേയറും ക്രിസ്തുമത വിശ്വാസിയുമായ ആന്റോണ്‍ സല്‍മാന്‍ പറയുന്നത്, ഇസ്രയേലില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി മുമ്പെന്നത്തേക്കാളും വലിയ രീതിയിലാണ് നഗരം ക്രിസ്മസ് ആഘോഷിക്കുന്നത് എന്നാണ്. തലസ്ഥാനമായ ജറൂസലമും ജനങ്ങളുടെ ജീവിതവും തിരിച്ചു ലഭിക്കണമെന്നും ലോകജനത ബെത്ത്‌ലഹേം സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
Today in pictures from #Bethlehem #Palestine #Merry #christmas /1 pic.twitter.com/GKGvd78Tkz
— Nour Odeh (@nour_odeh) December 23, 2017
ജറൂസലമിലെ ക്രിസ്മസ് മാര്‍ച്ചിനു നേരെ ഞായറാഴ്ച ഇസ്രയേല്‍ സൈന്യം റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ക്രിസ്മസ് അപ്പൂപ്പന്‍ വേഷമണിഞ്ഞ് ഫലസ്തീന്‍ പതാകയേന്തിയുള്ള മാര്‍ച്ചില്‍ ജറൂസലം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ ഏന്തിയിരുന്നു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india1 day ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി