X

ഫാനിന്റെ വേഗത്തെച്ചൊല്ലി തര്‍ക്കം; പതിനഞ്ചുകാരി 12 നില കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി

ചെന്നൈ: ഫാനിന്റെ വേഗം കൂട്ടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ പതിനഞ്ചു വയസുകാരി 12 നില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ എ റുഹീയാണ് അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് 90 ശതമാനം മാര്‍ക്കോടെ റൂഹി വിജയിച്ചത്.

ചെന്നൈയിലെ പുരസവാക്കത്ത് കഴിഞ്ഞ ദിവസമായിരുന്നു ദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം വൈകീട്ട്, പന്ത്രണ്ടാം നിലയിലുള്ള സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ ബന്ധുക്കളായ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് റൂഹി ബന്ധുക്കളായ കുട്ടികളുമായി തര്‍ക്കിച്ചത്. ഫാനിന്റെ വേഗം കുറയ്ക്കണമെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. വഴക്കായതോടെ കുട്ടി അമ്മയോട് പരാതിപ്പെട്ടു. അമ്മ വഴക്ക് ഒഴിവാക്കാനായി റുഹീയോട് അടുത്ത മുറിയിലേക്ക് പോകാന്‍ പറഞ്ഞു.

എന്നാല്‍ അതിനു തയ്യാറാകാതിരുന്ന റുഹീ ബന്ധുക്കളായ കുട്ടികളോട് വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു. ഒടുവില്‍ ഇരോട് പിണങ്ങി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടി ടെറിസിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു.

Test User: