X

സംഘപരിവാറുകാരുടെ തനിനിറം മാറില്ലെന്ന് ബ്രിട്ടാസ് ; പഴയപ്രസംഗം ഓര്‍മിപ്പിച്ച് ട്രോള്‍

സംഘപരിവാറുകാരെ വിളിച്ചു വരുത്തി പ്രസംഗിച്ചാല്‍ അവരുടെ തനി സ്വഭാവം മാറില്ലെന്ന് മുജാഹിദ് സമ്മേളന വേദിയില്‍ സി.പി.എം എം.പി ജോണ്‍ ബ്രിട്ടാസ് . ഇന്നലെ നടന്ന മതേതരത്വ സെഷനിലാണ് ബ്രിട്ടാസിന്റെ ഉപദേശം. 20 കോടി വരുന്ന മുസ്ലിംകളില്‍ നിന്ന് ഒരു കേന്ദ്രമന്ത്രിയോ എം.എല്‍.എ പോലുമോ ബി.ജെ.പി ക്കില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.

അതേ സമയം ബ്രിട്ടാസിന്റെ പ്രസ്താവനയെ ചിലര്‍ സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചു. ബി.ജെ.പി യുടെ അന്തരിച്ച നേതാവ് കെ.ജി. മാരാരെക്കുറിച്ചുള്ള പുസ്തക പ്രകാശന ച്ചടങ്ങില്‍ മുമ്പ് ആര്‍.എസ്.എസ്സുകാരോടൊപ്പം ബ്രിട്ടാസ് പങ്കെടുത്തതാണ് അവര്‍ ഓര്‍മിപ്പിച്ചത്. അന്ന് കെ .ജി. മാരാരിനെ പ്രശംസിച്ച് കയ്യടി വാങ്ങിയ ആളാണ് ബ്രിട്ടാസ് എന്നാണ് ട്രോള്‍. !

കെജി മാരാര്‍ പുസ്തക പ്രകാശനത്തിന് ആര്‍എസ്എസ് വേദിയിലേക്ക് അങ്ങോട്ടുചെന്ന് വേദിയില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ് പ്രസംഗിച്ചത് ജയില്‍ തടവുകാര്‍ക്കായി നിസ്‌കരിക്കാന്‍ പായ വിരിച്ച് കൊടുത്തതും അംഗശുദ്ധി വരുത്താന്‍ വെള്ളം ഒഴിച്ചുകൊടുത്തതും അക്കാലത്ത് മരാര്‍ ആയിരുന്നു.
ആ സഹിഷ്ണുതയാണ് നമ്മള്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ടതെന്നായിരുന്നു. !

ആര്‍എസ്എസ് കാരുടെ നിര്‍ത്താതെയുള്ള കയ്യടിയില്‍ നിന്നും ഒരുവിധം കഷ്ടിച്ചാണ്
അന്ന് ബ്രിട്ടാസ് ഹാളില്‍നിന്നും പുറത്തുകടന്നത്. അതേ ബ്രിട്ടാസ് ഇന്ന് മുജാഹിദ് വേദിയില്‍ നിന്ന് സദസ്സിനെ നോക്കി ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ആണയിട്ട് ചോദിക്കുന്നത് കേട്ടു എന്നാണ് പരിഹാസം. സംഘ് പരിവാറുകാരന് വേദി കൊടുത്താല്‍ അവന്റെ സംസ്‌കാരം മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് നിങ്ങള് വിശ്വസിക്കുന്നുണ്ടോ എന്ന്. ‘

 

 

 

Chandrika Web: