X

സി.എച്ച് മുഹമ്മദ് കോയയുടെ ഖബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി

കോഴിക്കോട്: മുന്‍ കേരള മുഖ്യമന്ത്രിയും മുസ്്ലിംലീഗ് സമുന്നത നേതാവും നവോത്ഥാന നായകനുമായ സി.എച്ച് മുഹമ്മദ് കോയയുടെ വേര്‍പാടിന്റെ നാല്‍പതാം ആണ്ടില്‍ ഖബറിടത്തില്‍ സ്നേഹ ജനങ്ങള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി ഒത്തു ചേര്‍ന്നു. രാവിലെ ഏഴരയോടെ നടക്കാവ് പള്ളിക്ക് സമീപത്തെ ഖബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനക്ക് മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

മകനും മുസ്്ലിംലീഗ് നിയമസഭ പാര്‍ട്ടി ഉപനേതാവുമായ ഡോ.എം.കെ മുനീര്‍ എം.എല്‍.എ, മുസ്്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്്മായില്‍, കോഴിക്കോട് വലിയഖാസി ജമലുല്ലലൈലി തങ്ങള്‍, മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍, ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, മുസ്്ലിംലീഗ് ജില്ലാ ഭാരവാഹികളായ എന്‍.സി അബൂബക്കര്‍, പി ഇസ്്മാമായില്‍, നവാസ് വാണിമേല്‍, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, റസിഡന്റ് എഡിറ്റര്‍ ലുഖ്മാന്‍ മമ്പാട്, കോര്‍പ്പറേഷന്‍ മുസ്്ലിംലീഗ് പാര്‍ട്ടി ലീഡര്‍ കെ മൊയ്തീന്‍കോയ, മണ്ഡലം പ്രസിഡന്റ് ഹംസ, ജനറല്‍ സെക്രട്ടറി സഫറി വെള്ളയില്‍, ട്രഷറര്‍ നവാസ് മൂഴിക്കല്‍, യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം ആശിഖ് ചെലവൂര്‍ തുടങ്ങി നൂറുക്കണക്കിന് പേര്‍ പങ്കെടുത്തു.

webdesk11: