X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; മുന്‍ മന്ത്രി എ.സി മൊയ്തീനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍മന്ത്രി എ.സി മൊയ്തീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. നേരത്തെ 2 പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന എ.സി മൊയ്തീന്‍ മൂന്നാമത്തെ നോട്ടീസിലാണ് ഇ.ഡിക്ക് മുന്നിലെത്തുന്നത്.

ബാങ്കില്‍ നിന്നും ബിനാമി ലോണുകള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് എ.സി മൊയ്തീന്‍ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. അത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിക്കൊണ്ട് എ.സി മൊയ്തീന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.

നേരത്തെ വീട്ടിലെ റെയ്ഡിന് പിന്നാലെ മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചിരുന്നു. രണ്ട് അക്കൗണ്ടുകളിലുമായുള്ള 28 ലക്ഷത്തിന്റെ സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാനും ഇ.ഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാര്‍ എ.സി മൊയ്തീന്റെ ബിനാമിയാണെന്നാണ് ഇ.ഡി പറയുന്നത്.

webdesk13: