X

കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ പൊലീസിന്റെ കയ്യേറ്റം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെയാണ് എം.എല്‍ എ യെ കയ്യേറ്റം ചെയ്ത സംഭവം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ നേരിടുന്ന പൊലീസ് നടപടികള്‍ അതിര് കടക്കുന്നുവെന്ന് ആരോപിച്ച് കളമശേരിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഒരു പ്രവര്‍ത്തകന്റെ കൈയൊടിയുകയും മറ്റൊരാളുടെ തലക്ക് അടിയേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എം.എല്‍.എയെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു.

സമാധാനപരമായി സമരം ചെയ്ത പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയാണ് ചെയ്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തിയത്. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന പ്രവര്‍ത്തകനെ ബസില്‍ വെച്ച് തല അടിച്ച് പൊട്ടിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും പൊലീസ് തയാറായില്ലെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.

അതേസമയം, മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ഉപരോധ സമരം തുടങ്ങി. ഹൈബി ഈഡന്‍ എം.പി, ഷാഫി പറമ്ബില്‍, എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്.എം.എല്‍.എമാരായ ടി.ജെ വിനോദ്, ഉമ തോമസ്, കളമശേരി നഗരസഭ ചെയര്‍മാന്‍ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

 

 

 

 

webdesk14: