X

ശിവശങ്കറും സ്വപ്‌നയും തമ്മില്‍ നടത്തിയ ചാറ്റുകളില്‍ സ്വപ്ന മുഖ്യമന്ത്രിയെ ജോലിക്കായി കണ്ടതിന് തെളിവ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വപ്‌നയും തമ്മില്‍ നടത്തിയ ചാറ്റുകളില്‍ സ്വപ്ന മുഖ്യമന്ത്രിയെ ജോലിക്കായി കണ്ടതിന് തെളിവ്. സ്വപ്നയെ നോര്‍ക്കയുടെ നിക്ഷേപകമ്പനിയില്‍ നിയമിക്കാന്‍ ശിവശങ്കര്‍ നീക്കം നടത്തിയതായി തെളിവുകള്‍ പുറത്ത്. സ്വപ്‌നയുടേയും ശിവശങ്കറുടെയും തമ്മിലുള്ള ചാറ്റുകള്‍ ഇ.ഡി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവരങ്ങള്‍ ശരിയാണെന്നാണ് ഭരണവൃത്തങ്ങളില്‍ പ്രചരിപ്പിക്കുന്ന വര്‍ത്തമാനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനോട് ഏഴാംതീയതി ഹാജരാകാനാണ് ഇ.ഡി നിര്‍ദേശം. മുഖ്യമന്ത്രിയെ സ്വപ്‌ന കണ്ടത് രവീന്ദ്രനെ അറിയിച്ചതായി ശിവശങ്കര്‍ ചാറ്റില്‍ പറയുന്നുണ്ട്.
സ്വപ്നയെ നിയമിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എം.ബി.എ ബിരുദധാരിയെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അംഗീകരിച്ചു. മുഖ്യമന്ത്രിയോട് നിയമനകാര്യം പറയാമെന്ന് ശിവശങ്കര്‍ പറയുമ്പോള്‍ സ്വപ്‌ന പറയുന്നത് മുഖ്യമന്ത്രി അതംഗീകരിക്കുമെന്നായിരുന്നു.നോര്‍ക്കയില്‍ ജോലി തന്നാല്‍ എതിര്‍പ്പുണ്ടാകുമെന്ന് സ്വപ്‌ന പറയുന്നതും ചാറ്റിലുണ്ട്. മുഖ്യമന്ത്രിയെ നേരത്തെ സ്വപ്‌ന കണ്ടിരുന്നത് രവീന്ദ്രനോട് പറഞ്്ഞതായും ശിവശങ്കര്‍ വെളിപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് എല്ലാകാര്യവും അറിയാമെന്നും സ്വപ്‌ന രവീന്ദ്രനോട് പറഞ്ഞതായും ശിവശങ്കര്‍ ചാറ്റിലൂടെ പറയുന്നു.സ്വപ്‌ന രാജിവെക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ രവീന്ദ്രന്‍ ഞെട്ടിയതായും ചാറ്റിലുണ്ട്.

Chandrika Web: