X

ധനുഷ് മകനാണെന്ന കേസ് പുതിയ വഴിത്തിരിവിലേക്ക്; ശരീരത്തിലെ അടയാളങ്ങള്‍ ധനുഷ് മായ്ച്ചുകളഞ്ഞെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ് താരം ധനുഷ് മകനാണെന്ന വാദവുമായി എത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ശരീരത്തിലുള്ള അടയാളങ്ങള്‍ കണ്ടെത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശരീരത്തിലെ മറുക് ലേസര്‍ ചികിത്സയിലൂടെ മായ്ക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. ധനുഷ് തങ്ങളുടെ മകനാണെന്നാരോപിച്ച് മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ ആണ് പരാതി നല്‍കിയിരുന്നത്.

65,000 രൂപ നല്‍കണമെന്നുമായിരുന്നു ദമ്പതികളുടെ വാദം. ധനുഷിന്റേതെന്ന് അവകാശപ്പെടുന്ന ജനന-സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതിന് ബദലായി ധനുഷ് ഹാജരാക്കിയ രേഖകളില്‍ വ്യക്തതക്കുറവ് കണ്ടെത്തുകയും കോടതി അടയാളങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതിനിടെ ധനുഷിന്റെ ശരീരത്തിലെ മറുകുകള്‍ നീക്കം ചെയ്യാന്‍ ധനുഷ് ലേസര്‍ ചികിത്സ നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഈ മാസം 27നാണ് കേസിന്റെ വാദം നടക്കുന്നത്. ദമ്പതികളുടെ വാദം ധനുഷും കുടുംബവും തള്ളിയിരുന്നു. നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.

chandrika: