X

എ.കെ.ജി സെൻ്ററിന് സർക്കാർ വക പൊലീസ് കാവൽ തുടരുന്നു

കഴിഞ്ഞ പത്തു മാസമായി സൗജന്യമായി സി.പി.എം ആസ്ഥാനത്തിന് 3 പൊലീസുകാരുടെ കാവൽ. പടക്കമേറ് സംഭവത്തിന് ശേഷം കാവൽ ഇന്നും തുടരുന്നതിൽ പൊലീസ് ഉരുണ്ടു കളിക്കുന്നു. ഒരു പൊലീസുകാരനെ മാത്രമാണ് നിയോഗിച്ചിട്ടുള്ളുവെന്ന് പറയുന്ന പൊലീസ് മറ്റ് രണ്ട് പേരുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. വയനാട്ടെ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേർക്ക് സി.പി.എം ആക്രമണം നടന്നയുടൻ എല്ലാ പാർട്ടി ഓഫീസുകൾക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയെങ്കിലും അവയെല്ലാം പിൻവലിച്ചിരുന്നു. അതാത് പാർട്ടി ചെലവിൽ മാത്രമേ പൊലീസിനെ വിട്ടു നൽകാവൂ എന്നിരിക്കെയാണ് മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തരവകുപ്പിൻ്റെ ഈ നടപടി. അതേസമയം എ.കെ. ജി സെൻ്റർ ആക്രമണക്കേസിൽ ഇതുവരെയായിട്ടും കുറ്റപത്രം നൽകാനും പൊലീസിന് കഴിഞ്ഞിട്ടില്ല.

 

webdesk15: