X

നടിയെ ആക്രമിച്ച സംഭവം; നാലുവര്‍ഷം പഴക്കമുള്ള ക്വട്ടേഷന്‍, എ.ഡി.ജി.പി സന്ധ്യ ഒറ്റക്കന്വേഷിക്കേണ്ടെന്ന് തീരുമാനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നാലുവര്‍ഷം പഴക്കമുള്ള ക്വട്ടേഷനാണെന്ന് പള്‍സര്‍സുനി പോലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

മൂന്നുതവണ നടിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞിരുന്നില്ല. നടി മറ്റുഭാഷകളിലെ അഭിനയത്തിനായി പോയപ്പോള്‍ ക്വട്ടേഷന്‍ എടുക്കാന്‍ പറ്റിയില്ല. തിരിച്ച് മലയാള സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ഗോവയിലെത്തിയിരുന്നു. ഡ്രൈവറായി എത്തി നടിയോട് അടുപ്പം കാണിച്ചു. പിന്നീട് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിലാണ് നടിയെ പീഢിപ്പിക്കാന്‍ അവസരം കിട്ടിയതെന്നുമാണ് പള്‍സര്‍ സുനിയുടെ മൊഴി. ഒന്നരക്കോടി രൂപയാണ് ക്വട്ടേഷന് പ്രതിഫലമെന്നും അതുമൂലം 62കോടി രൂപയാണ് ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് ലഭിക്കുകയെന്നും സുനി പറയുന്നു. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിനിമാമേഖലയുമായി ബന്ധപ്പെട്ടുള്ളവരിലേക്ക് നീട്ടാനാണ് പോലീസിന്റെ തീരുമാനം.

ആക്രമിക്കപ്പെട്ട ദിവസം നടത്തിയ 6000-ഓളം ഫോണ്‍കോളുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തിന് കൂടുല്‍ തെളിവുകള്‍ പോലീസിന് ലഭ്യമാകേണ്ടതുണ്ട്. ഇന്നോ നാളെയോ അന്വേഷണത്തില്‍ നിര്‍ണ്ണായകമായ കാര്യങ്ങളില്‍ അന്വേഷണസംഘം എത്തിച്ചേരും.

അതേസമയം, അന്വേഷണസംഘത്തില്‍ എ.ഡി.ജി.പി സന്ധ്യ ഒറ്റക്ക് തീരുമാനമെടുക്കേണ്ടെന്ന് വിരമിച്ച ടി.പി സെന്‍കുമാര്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലല്ല. സന്ധ്യ ഒറ്റക്ക് അന്വേഷിക്കേണ്ട. അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപുമായി കൂടിയാലോചിച്ചുവേണം കാര്യങ്ങള്‍ തീരുമാനിക്കണമെന്നും സെന്‍കുമാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

chandrika: