X
    Categories: indiaNews

ബീഹാറില്‍ എട്ടാം ക്ലാസുകാരിയെ സഹപാഠികളും പ്രധാനാധ്യാപകനും കൂട്ടബലാത്സംഗത്തിനിരയാക്കി

ബീഹാറില്‍ 14 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ് വേദനിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം. പ്രാഥമിക കൃത്യം നിര്‍വഹിക്കാനായി പുറത്തിറങ്ങിയ 14 കാരിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ഒഴിഞ്ഞ സ്ഥലത്തെത്തി സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഈ സമയത്താണ് പ്രധാനാധ്യാപകന്‍ സുരേന്ദ്രകുമാര്‍ ഭാസ്‌കര്‍ ഇവിടെ എത്തിയത്. ഇയാളെ കണ്ട സഹപാഠികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച സ്ഥലം വിട്ടു. ശേഷം പ്രധാന അധ്യാപകനും കുട്ടിയെ ക്രൂരമായ ബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യത്തിന് ശേഷം ഇയാളും ഇവിടം വിട്ടു.

കുട്ടിയെ കാണാതെ തിരഞ്ഞു നടന്ന വീട്ടുകാരാണ് അവസാനം ഒഴിഞ്ഞ സ്ഥലത്ത് വച്ച് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ പരാതിക്ക് പിന്നാലെ പ്രധാനധ്യാപകന്‍ അറസ്റ്റിലായി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു.

web desk 3: