X

നഗ്‌നത കാണാന്‍ കഴിയുന്ന കണ്ണട നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; മലയാളികള്‍ ഉള്‍പ്പെട്ട സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍

ചെന്നൈയില്‍ നഗ്നത കാണാവുന്ന കണ്ണാടിയും പുരാവസ്തുക്കളും നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കോടമ്പാക്കത്തെ ഹോട്ടലില്‍ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. തൃശൂര്‍ സ്വദേശി ശുഹൈബ് (37), വൈക്കം സ്വദേശി ജിത്തു ജയന്‍ (24), മലപ്പുറം സ്വദേശി എസ്.ഇര്‍ഷാദ് (21), ബംഗളൂരു സ്വദേശി സൂര്യ (39) എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികളില്‍ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു.

വസ്ത്രങ്ങളുണ്ടെങ്കിലും നഗ്നത കാണാന്‍ കഴിയുന്ന കണ്ണാടി, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വസ്തുക്കള്‍ അങ്ങനെ എല്ലാമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പു നടത്തിയിരുന്നത്. പണം തട്ടിയതുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പുരാവസ്തുക്കള്‍ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നാലംഗ സംഘം തോക്ക് ചൂണ്ടി 5 ലക്ഷം രൂപ കവര്‍ന്നു എന്നാണ് പരാതി.

webdesk14: