X

പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്

പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്. ഇക്കാര്യം ഉന്നയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ കത്ത് നൽകി. യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിർമാണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബോംബ്  നിർമിച്ചതെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും പ്രതികളെ പിന്തുണക്കുകയാണ്. ബോംബ് നിർമാണം ഭീകര പ്രവർത്തനമാണ്. മുഖ്യമന്ത്രി പറഞ്ഞതു പോലെ ചെറിയ കാര്യമല്ല. വടകരയിൽ ഷാഫിയുടെ വിജയത്തെ സിപിഎം പേടിക്കുകയാണെന്നും ഹസൻ പറഞ്ഞു.

വീടിനടുത്ത് ഒരാൾ മരിച്ചാൽ അനുശോചിക്കാൻ പോകില്ലേയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ക്ലിഫ് ഹൗസിൽ നിന്നും 16 കിലോമീറ്റർ അപ്പുറത്തുള്ള സിദ്ധാർഥന്റെ വീട്ടിൽ മുഖ്യമന്ത്രി പോയില്ല. ക്രൂരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മോദി വർഗീയവത്കരിക്കുന്നതിനേക്കാൾ വർഗീയത പറയുന്നത് പിണറായിയാണെന്നും ഹസൻ ആരോപിച്ചു.

webdesk14: