X

വനിത കൃഷി ഓഫിസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസിലെ കൂട്ടുപ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

വനിത കൃഷി ഓഫിസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ കൂട്ടു പ്രതികളെന്ന് സംശയിക്കുന്ന നാലുപേരെ ആലപ്പുഴ സൗത്ത് പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങും. വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്ത വനിത ഓഫിസറുടെ സുഹൃത്ത് ആലപ്പുഴ ഗുരുപുരം തെക്കേവേലി വീട്ടില്‍ എം.അജീഷ് കുമാര്‍ (25), അവലൂകുന്ന് കരുവാരപ്പറമ്ബ് ശ്രീകുമാര്‍ (42), കാളാത്ത് വേലില്‍ എസ്. ഷാനില്‍ (38), ആര്യാട് കണ്ടത്തില്‍ ഗോകുല്‍രാജ് (27) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.

ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താല്‍ മാത്രമേ കൂടുതല്‍ തെളിവുകള്‍ കിട്ടുകയുള്ളൂവെന്നാണ് പൊലീസിന്റെ നിഗമനം. കള്ളനോട്ട് വിതരണത്തില്‍ പങ്കാളികളായ തൃക്കുന്നപ്പുഴ പല്ലന മാവുന്നയില്‍ അനില്‍കുമാര്‍ (48), ഹരിപ്പാട് ചിങ്ങോലി വെള്ളിശ്ശേരിതറ സുരേഷ് ബാബു (50), ആലപ്പുഴ സക്കറിയ ബസാര്‍ യാഫി പുരയിടം ഹനീഷ് ഹക്കിം (36) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

പാലക്കാട് വാഹനം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടികൂടിയ പ്രതികളെ ചോദ്യചെയ്തപ്പോഴാണ് കൃഷി ഓഫിസര്‍ക്ക് കള്ളനോട്ട് നല്‍കിയ വിവരം പൊലീസിന് ലഭിച്ചത്. പിടികൂടിയ കള്ളനോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതാണെന്നാണ് നിഗമനം. അതിനാല്‍ അന്താരാഷ്ട്ര കള്ളനോട്ട് സംഘവുമായി ഇവര്‍ക്ക് ബന്ധമുള്ളതായി സംശമുണ്ട്.

webdesk14: