Connect with us

Culture

അരീക്കാട് ഉപതെരഞ്ഞെടുപ്പ്; മേയറെ നഷ്ടമായപ്പോള്‍ തിരിഞ്ഞുകുത്തി സിപിഎമ്മും

Published

on

കോഴിക്കോട്: അരീക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സയിദ് മുഹമ്മദ് ഷമീലിന്റെ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. സിപിഎം കുത്തകയായിരുന്ന അരീക്കാട് വാര്‍ഡിലെ വോട്ടുചോര്‍ച്ച പാര്‍ട്ടിക്കിടയില്‍ ചര്‍ച്ചാവിഷയമാണ്.


Dont Miss: കോഴിക്കോട് ഉപതെരഞ്ഞെടുപ്പ് വി.കെ.സിയുടെ വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറി വിജയം


Vkc Mammed Koya  LDF   candidate during the election campaigning in the arekkad ward on saturday.   Photo By  E Gokul

 

കൂട്ടികിഴിക്കലുകള്‍ പുരോഗമിക്കുമ്പോള്‍ അരീക്കാട്ടുകാര്‍ക്ക് മേയറെ നഷ്ടമായതും സിപിഎമ്മിന്റെ പരാജയത്തിന് കാരണമായി ചൂട്ടിക്കാട്ടുന്നു.

വി.കെ.സി മമ്മത്‌കോയയെ മേയര്‍ സ്ഥാനത്തു നിന്നു രാജിവെപ്പിച്ച് എം.എല്‍.എ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തില്‍ അസ്വാരസ്വമുണ്ടാക്കിയിരുന്നു.

സാധാരണ അണികള്‍ മേയറുടെ രാജിയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. 202 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വികെസി അന്ന് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ യുഡിഎഫിന്റെ ഷമീലിന് 416 വോട്ടുകളുടെ ഇരട്ടി ഭൂരിപക്ഷം നേടാനായത് സിപിഎം അണികളുടെ വോട്ടു ചോര്‍ന്നതായാണ് പരക്കെയുള്ള പ്രചാരണം.


Don’t Miss: അരീക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം: സി.പി.എമ്മിന് കനത്ത പ്രഹരം


പകരക്കാരനില്‍ അതൃപ്തി

മേയര്‍ പദവിയില്‍ നിന്ന് എം.എല്‍.എ സ്ഥാനത്തേക്ക് മാറിയ വി.കെ.സിയുടെ പകരക്കാരനു പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ സ്വീകാര്യതയില്ലായിരുന്നു.

യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം കൂടിയായപ്പോള്‍ ചെറുവണ്ണൂര്‍-നല്ലളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ടി.മൊയ്തീന്‍കോയക്ക് ആകെ 1815 വോട്ടാണ് നേടാനായത്.

ഷമീല്‍ 2231 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍കുമാറിന് 390 വോട്ടു ലഭിച്ചു.

സിപിഎമ്മിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും നിറഞ്ഞ ഭരണത്തിന് ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘അയാൾ സിനിമയിലെ ഒരു കോമാളിയാണ്, മസിൽ ഉണ്ടന്നേയുള്ളു’; ഭീമൻ രഘുവിനെതിരെ രഞ്ജിത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം

Published

on

നടന്‍ ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈന്‍ഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

”15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്” രഞ്ജിത്ത് പറയുന്നു.

”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്” രഞ്ജിത്ത് പറയുന്നു.

അതേസമയം, മീശ പിരിക്കുന്നതുള്‍പ്പെടെയുള്ള നിരവധി താന്‍പോരിമയുള്ള കഥാപാത്രങ്ങള്‍ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആല്‍ഫാ മെയില്‍ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, തന്റെ ബന്ധുക്കളായ നിരവധി പുരുഷന്മാരാണ് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending