Connect with us

Culture

അരീക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം: സി.പി.എമ്മിന് കനത്ത പ്രഹരം

Published

on

കോഴിക്കോട്: മേയര്‍ പദവിയില്‍ നിന്ന് എം.എല്‍.എ സ്ഥാനത്തേക്ക് മാറിയ വി.കെ.സി മമ്മത്‌കോയക്ക് പകരക്കാരനെ വിജയിപ്പിക്കുന്നതില്‍ ഉണ്ടായ പരാജയം സി.പി.എമ്മിന് കനത്ത പ്രഹരമായി. ചെറുവണ്ണൂര്‍-നല്ലളം മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ ടി. മൊയ്തീന്‍കോയ സി.പി.എമ്മിനുവേണ്ടി രംഗത്തിറങ്ങിയെങ്കിലും യു.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനം എല്‍.ഡി.എഫിന് കനത്ത തിരച്ചടി നല്‍കുകയും ചെയ്തു. 2010ല്‍ ചെറുവണ്ണൂര്‍-നല്ലളം പഞ്ചായത്ത് കോര്‍പറേഷന്റെ ഭാഗമാക്കിയതിനെതുടര്‍ന്ന്്് ചെറുവണ്ണൂര്‍ വെസ്റ്റില്‍ നിന്ന് മത്സരിച്ച് കൗണ്‍സിലില്‍ എത്തിയ മൊയ്തീന്‍കോയ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്നു. എന്നാല്‍ തൊട്ടടുത്ത അരീക്കാട് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്ന മൊയ്തീന്‍ കോയക്ക് പക്ഷേ യു.ഡി.എഫിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥിക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല.

പാര്‍ട്ടിയിലെ വിഭാഗീയതയും പ്രാദേശികമായ വിഷയങ്ങളും ഇത്തവണ സി.പി.എമ്മിനെ തിരിഞ്ഞുകുത്തി. യു.ഡി.എഫ് രംഗത്തിറക്കിയ സെയ്ത് മുഹമ്മദ് ഷമീല്‍ അരീക്കാട് ഭാഗത്ത് അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. ജനകീയ പ്രശ്‌നങ്ങളിലും ഇടപെടുകയും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിത്വം കൂടിയാണ്. അതുകൊണ്ടുതന്നെ യു.ഡി.എഫ് വിജയപ്രതീക്ഷയിലായിരുന്നു. ഇടത് ക്യാമ്പാകട്ടെ തുടക്കം മുതല്‍ മ്ലാനമായിരുന്നു. പ്രചാരണവേളയില്‍പോലും ആവേശം തീര്‍ക്കാന്‍ പാര്‍ട്ടി സംവിധാനം മുഴുവന്‍ പ്രയോഗിച്ചിട്ടും അവര്‍ക്ക് സാധിച്ചില്ല.

അഴിമതിയും സ്വജനപക്ഷപാതവും പാര്‍ട്ടിയെ കാര്‍ന്നുതിന്നുന്ന രോഗമായി മാറിക്കഴിഞ്ഞുവെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇതും തോല്‍വിക്ക് കാരണമായി. ഇ.പി ജയരാജന്‍ സ്വന്തക്കാരെ വ്യവസായവകുപ്പില്‍ നിയമിച്ചതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ജനം മനസ്സിലാക്കിയിരുന്നു. സി.പി.എമ്മിന്റെ ഇത്തരം നിലപാടുകളോടുള്ള കടുത്ത എതിര്‍പ്പ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക തന്നെ ചെയ്തു.

സി.പി.എമ്മിന്റെ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണത്തിന് ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീതാണ് അരീക്കാട് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന്് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് നഗരത്തിലും അരീക്കാടും പ്രകടനം നടന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാജന്‍, ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞാമുട്ടി, കൗണ്‍സിലര്‍മാരായ കെ.ടി ബീരാന്‍കോയ, പി. കിഷന്‍ചന്ദ്, പി. ഉഷാദേവി, ആയിഷാബി പാണ്ടികശാല, നേതാക്കളായ എന്‍.സി റസാക്ക്, റിയാസ് അരീക്കാട്, ബിച്ചിക്കോയ, മന്‍സൂര്‍ മാങ്കാവ്, നാസി മൂപ്പന്‍, സൗത്ത് മണ്ഡലം ലീഗ് പ്രസിഡണ്ട് കെ. മൊയ്തീന്‍കോയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലീഗ്ഹൗസില്‍ എത്തിയ സെയ്ത് മുഹമ്മദ് ഷമീലിനെയും മറ്റു പ്രവര്‍ത്തകരെയും സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി സ്വീകരിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ ലീഗിന് ഒരംഗം വര്‍ധിച്ചിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ദൈവദൂതന്‍ റീ റിലീസ്; ‘പരാതികളും പരിഭവങ്ങളും ഇല്ല, തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങള്‍ക്കാണ്’: സിബി മലയില്‍

Published

on

തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിലെത്തുക, ആ തിരിച്ചുവാരവിനായി പ്രേക്ഷകർ കാത്തിരിക്കുക എന്നതുമെല്ലാം അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇന്ന് കേരളത്തിലെ തിയേറ്ററുകൾ സാക്ഷ്യം വഹിക്കുന്നത് അത്തരമൊരു കാഴ്ചയ്ക്കാണ്. 24 വർഷങ്ങൾക്ക് ശേഷം ദൈവദൂതൻ എന്ന സിനിമ റീ റിലീസ് ചെയ്തിരിക്കുകയാണ്. കെ ദൃശ്യാനുഭവത്തോടെ ചിത്രം തിയേറ്ററിലെത്തിയ വേളയിൽ സിനിമയെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ.

രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും അവതരണരീതിയും അക്കാലത്തെ പ്രേക്ഷകർക്ക് എന്തു കൊണ്ടോ ഉൾക്കൊള്ളാൻ സാധിക്കാതെ പോയെങ്കിലും പുതിയ തലമുറ അത് ഏറ്റെടുത്തുവെന്ന സംവിധായകന്റെ വിശ്വാസമാകാം സിനിമ വീണ്ടും റിലീസ് ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

സിബി മലയിലിന്റെ കുറിപ്പ്

എന്റെ വായനാ മുറിയിലെ ചുവരില്‍ തൂങ്ങുന്ന ഈ ചിത്രത്തിന് ഇരുപത്തിനാലു വര്‍ഷത്തിന്റെ ചെറുപ്പമുണ്ട്. ദേവദൂതന്റെ ചിത്രീകരണത്തിന്റെ ആദ്യ നാളുകളില്‍ നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് പകര്‍ത്തിയ സ്‌നേഹചിത്രം (പലേരിയെ ഈ കൂട്ടത്തില്‍ കാണാത്തതില്‍ കുണ്ഠിതപ്പെടേണ്ട, അവന്‍ ‘ആര്‍ക്കോ ആരോടോ പറയാനുള്ള’ വാക്കുകളെ വീണ്ടും വീണ്ടും രാകി മിനുക്കിക്കൊണ്ടു ഹോട്ടല്‍ മുറിയിലുണ്ട് )

കാലം ഞങ്ങള്‍ മൂവരിലും വരുത്തിയ രൂപപരിണാമങ്ങള്‍ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങള്‍ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങള്‍ക്ക് വീണ്ടും തരുകയാണ്… തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങള്‍ക്കാണ്… പരാതികളില്ല പരിഭവങ്ങളില്ല, സ്‌നേഹം, സ്‌നേഹം മാത്രം.

Continue Reading

Film

പിന്തുണയ്ക്ക് നന്ദി, ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത് ; ആസിഫ് അലി

ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

Published

on

എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്.തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ആസിഫ് അലിയോട് ഫെഫ്‌ക ഖേദം പ്രകടിപ്പിച്ചു. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.രമേശ്‌ നാരായണന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ്‌ നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി, വളരെ വിശാലമായാണ് പ്രതികരിച്ചത്, പക്വമായി ഇടപെട്ടുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

കാര്‍ത്തി നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി സ്റ്റണ്ട്മാന് ദാരുണാന്ത്യം

ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്

Published

on

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് സ്റ്റണ്ട്‌മാന് ദാരുണാന്ത്യം. കാർത്തി നായകനാവുന്ന സർദാർ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‌മാനായ ഏഴുമലൈ (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്.

നിർണായക സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. 20 അടി ഉയരത്തിൽ നിന്ന് റോപ്പ് പൊട്ടി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ചെന്നാണ് വിവരം. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഴുമലൈയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഒട്ടേറെ താരങ്ങൾ രംഗത്തെത്തി.

ജൂലായ് 15നാണ് സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം സാലിഗ്രാമത്തിലെ എൽ വി പ്രസാദ് സ്റ്റുഡിയോസിൽ ആരംഭിച്ചത്. ഏഴുമലൈയുടെ വിയോഗത്തോടെ സിനിമാ ചിത്രീകരണം നിർത്തിവച്ചു.

പി എസ് മിത്രനാണ് സർദാർ 2വിന്റെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത്. പ്രിൻസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്‌മൺ കുമാറാണ് നിർമാണം. സർദാർ 2വിന്റെ ആദ്യ ഭാഗമായ സർദാർ 100 കോടി കളക്ഷൻ നേടിയിരുന്നു.

Continue Reading

Trending