X

മലയാളമറിയാത്ത മലയാളിയുടെ കേരള വേരുകള്‍ കണ്ടെത്തി

കേരളക്കരയില്‍ ജനിച്ചെങ്കിലും വിദേശത്തേക്ക് താമസമായതോടെ ബന്ധുക്കളെ നഷ്ടമായ മത്യാസിന് പ്രത്യാശയ്ക്ക് വഴിതെളിയുന്നു. നഷ്ടപ്പെട്ട ബന്ധുക്കളെ അന്വേഷിക്കുന്ന മത്യാസിന്റെ വാര്‍ത്ത മുമ്പ് വാര്‍ത്തയായിരുന്നു. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ സ്‌കൂള്‍ അധ്യാപകനാണ് മത്യാസ്. കേരളത്തില്‍ ജനിച്ച് ആറാം മാസം മതാപിതാക്കളോടൊപ്പം വിദേശത്തേക്ക് പോയതായിരുന്നു അദേഹം. ബന്ധുക്കളായി ആകെയുള്ളത് ഏക സഹോദരി മാത്രമാണ്. ഒടുവില്‍ ബന്ധുക്കളെ തിരയുന്ന മത്യാസിന്റെ വിവരം ഡോ. എസ്.എസ് ലാല്‍ ഫേസ്ബുക്ക് വഴി അറിയിക്കുകയായിരുന്നു. മധ്യമ ശ്രദ്ധ ലഭിച്ചതോടെ മത്യാസിന് പ്രത്യാശക്ക് വഴി തെളിയുകയാണ്.

മത്യാസിന്റെ മരിച്ചുപോയ മാതാപിതാക്കളെ അറിയാവുന്ന ചിലര്‍ എന്നെയും മാദ്ധ്യമങ്ങളെയും ബന്ധപ്പെട്ടു തുടങ്ങി. ഞങ്ങള്‍ വഴി അവര്‍ മത്യാസുമായും ബന്ധപ്പെട്ടു കഴിഞ്ഞു. രണ്ട് അടുത്ത ബന്ധുക്കളില്‍ ഒരാള്‍ യു.കെ യിലും ഒരാള്‍ അമേരിക്കയിലുമാണെന്ന് കണ്ടെത്തി. ഫേസ്ബുക്കിലൂടെ ഡോ. എസ്.എസ് ലാല്‍ അറിയിച്ചു.

webdesk13: