X

ദിലീപ് അറസ്റ്റ്: പിണറായിയെ താങ്ങി ആഷിക് അബുവിന്റെ പോസ്റ്റ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താന്‍ എടുത്ത നിലപാടില്‍ കൂടുതല്‍ വിശദീകരണവുമായി യുവ സംവിധായകന്‍ ആഷിക് അബു. സംഭവത്തില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരേയും അക്രമിക്കപ്പെട്ട നടക്കെതിരായും സ്വീകരിക്കുന്ന നിലപാടിലാണ് ആഷിക് അബു ഫെയ്‌സ് ബുക്കില്‍ വിശദീകരണം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ നിലപാടിനെയും ഭരണാധികാരിയെയും കൂട്ടുപിടിച്ചാണ് ദിലീപ് കുറ്റക്കാരനാണെന്ന് ആഷിക് അബു വിശ്വസിക്കുന്നത്. മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിര്‍ക്കപെടും എന്നു വ്യക്തമാക്കുന്ന പോസ്റ്റില്‍ നീതിമായ ഒരു ഭരണാധികാരിയുടെ കീഴില്‍ അനീതിയുണ്ടാവില്ലെന്ന വിശ്വാസവും ആഷിക് അബു പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന പൊലീസും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്ന നിലപാടിനെ കൂട്ടുപിടച്ചാണ് ആഷിക് അബുവിന്റെ പോസ്റ്റ് എന്നത് വ്യക്തമാകുന്നു.

അതേസമയം ദിലീപുമായുള്ള താന്‍ കൊണ്ടുനടന്ന വ്യക്തി ബന്ധവും സൗഹൃദവും പോസ്റ്റില്‍ ഫാന്‍സ് അസോസിയേഷനോടെന്നായി യുവ സംവിധായകന്‍ പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മഹാരാജാസില്‍ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വര്‍ണ്ണക്കാഴ്ചകള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസില്‍ വെച്ചുനടന്നപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടതും സൗഹൃദത്തില്‍ ആവുന്നതും. ഫാന്‍സ് അസോസിയേഷന്‍ രൂപപെടുന്നതിനു മുന്‍പ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമ ഹോള്‍ഡ് ഓവര്‍ ആവാതിരിക്കാന്‍ മഹാരാജാസ് ഹോസ്റ്റലില്‍ നിന്ന് പല കൂട്ടമായി വിദ്യാര്‍ത്ഥികള്‍ തീയേറ്ററുകളില്‍ എത്തുകയും, കൌണ്ടര്‍ ഫോയിലുകള്‍ സഹോദരന്റെ കയ്യിലും ആലുവ പറവൂര്‍ കവലയിലെ വീട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്. തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങള്‍ ദിലീപ് എന്ന മുന്‍ മഹാരാജാസുകാരന് നല്‍കിയത്. അതിന്റെ എല്ലാ സ്‌നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങളുടെ ക്യാമ്പസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തില്‍ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്‌ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയില്‍ പല കാലഘട്ടത്തില്‍ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തില്‍ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ റാണി പദ്‌നിക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.

മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിര്‍ക്കപെടും, നിസ്സംശയം.
നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴില്‍ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.

chandrika: