X

തിരുവനന്തപുരത്തെ റിസോര്‍ട്ടിലും ലഹരി പാര്‍ട്ടി

വിഴിഞ്ഞം കാരയ്ക്കാട് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടന്നുവെന്ന് കണ്ടെത്തല്‍. എക്‌സൈസ് ലഹരി വസ്തുക്കള്‍ പാര്‍ട്ടി നടത്തിപ്പുകാരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഹാഷിഷ് ഓയില്‍, എം.ഡി.എം.എ ഉള്‍പ്പടെ മാരക ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റാണ് റേവ് പാര്‍ട്ടി നടന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌ക്വാഡായി റെയ്ഡ് നടത്തി പാര്‍ട്ടി സംഘടിപ്പിച്ചവരെ പിടികൂടിയത്.

റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത് പൂവാര്‍ ഐലന്‍ഡിലാണ്. റിസോര്‍ട്ടില്‍ ഇന്നലെ രാത്രി മുതലാണ് ഡി.ജെ പാര്‍ട്ടി തുടങ്ങിയെതന്നാണ് വിവരം. പാര്‍ട്ടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നുെവന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അക്ഷയ മോഹന്‍ എന്ന ആര്യനാട് സ്വദേശിയാണ് പാര്‍ട്ടി നടത്തിയത്. കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാനും ഇയാള്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാര്‍ട്ടിയില്‍ 50ന് അടുത്ത് പേരാണ് പങ്കെടുത്തത്. ഇന്ന് ഉച്ചവരെ പാര്‍ട്ടി നടന്നതായാണ് വിവരം.

ഒരാളില്‍ നിന്ന് ആയിരം രൂപ വച്ച് പ്രവേശനത്തിനായി വാങ്ങിയെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. റിസോര്‍ട്ടിലുള്ള 20ഓളം പേരെ ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം പാര്‍ട്ടിയില്‍ പങ്കെടുത്ത ചിലര്‍ ഇപ്പോഴും ബോധം മങ്ങിയ നിലയിലാണ്.

വിഴിഞ്ഞത്തും കോവളത്തും കൊച്ചിയില്‍ നടന്ന ലഹരി പാര്‍ട്ടിക്ക് സമാനമായി പാര്‍ട്ടി നടക്കുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചത്തിന് പിന്നാലെയാണ് അന്വേഷണം.

 

web desk 3: