X

വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജം; നടപടിക്ക് നീക്കം

 

തിരുവനന്തപുരം: അശ്ലീല യൂട്യൂബ് വീഡിയോ ചെയ്ത് വിവാദത്തിലായ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നു ആരോപണം. യുജിസിയുടെ അംഗീകാരമില്ലെന്നാണ് ആരോപണം. ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളത്. ഇദ്ദേഹം പറയുന്ന തരത്തില്‍ ഒരു സര്‍വകലാശാല ചെന്നൈയിലോ പരിസരത്തോ ഇല്ല.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. ഈ വാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വീഡിയോക്ക് വലിയ സ്വീകാര്യത ലഭിച്ചത്. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.എന്നാല്‍ ചെന്നൈയില്‍ ഇങ്ങനെ ഒരു സര്‍വകലാശാല കണ്ടെത്താനായിട്ടില്ല.ആകെയുള്ള വെബ്‌സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയോ യുജിസിയുടെയോ അനുമതിയില്ലെന്നും പറയുന്നു. വിജയ് പി.നായര്‍ വ്യാജ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്നാണ് ഈ മേഖലയിലുള്ളവര്‍ ആരോപിക്കുന്നത്.

റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്‌ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്‌റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയു. വിജയ് നായര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനടപടി തുടങ്ങി..

web desk 1: