X

മുന്‍ കമാന്‍ഡര്‍ ഐക്യരാഷ്ട്ര സഭയുടെ കോടതി മുറിയില്‍ വിഷം കഴിച്ചു മരിച്ചു 

മുന്‍ ബോസ്നിയന്‍ കമാന്‍ഡര്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ വിഷം കഴിച്ചു മരിച്ചു.ബോസ്നിയന്‍ യുദ്ധകാല ക്രോട്ട് കമാന്‍ഡര്‍ സ്ലോബൊദാന്‍ പ്രല്‍ജക്ക് (72) ആണ് കോടതി മുറിയില്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്.

യുദ്ധക്കുറ്റത്തിന് 20 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചതിനെതിരെ പ്രല്‍ജക്ക് ഐക്യരാഷ്ട്ര സംഘടന ക്രിമിനല്‍ ട്രൈബ്യൂണല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് ഐക്യരാഷ്ട്ര തള്ളിയതിനെ തുടര്‍ന്നു കമാന്‍ഡര്‍ സ്ലോബൊദാന്‍ പ്രല്‍ജക്ക് (72) കോടതി മുറിയില്‍ വിഷം കഴിച്ചു ജീവനൊടുക്കുകയായിരുന്നു.

1990കളില്‍ അന്നത്തെ യുഗോസ്ലാവിയയിലെ മുസ്‌ലിങ്ങളെ ഉന്മൂലനം ചെയ്യാന്‍ നേതൃത്വം നല്‍കി എന്നതായിരുന്നു പ്രല്‍ജക്കിനെതിരായ കുറ്റം. യുദ്ധക്കുറ്റക്കോടതിയുടെ വിധിയിലെ ചില ഭാഗങ്ങള്‍ ട്രൈബ്യൂണല്‍ അധ്യക്ഷനായ ജഡ്ജി കാര്‍മല്‍ ഏജിയസ് ഒഴിവാക്കിയെങ്കിലും വിധി റദ്ദാക്കിയില്ല. തുടര്‍ന്ന് പ്രല്‍ജക്ക് താന്‍ നിരപരാധിയെന്ന് പറഞ്ഞുകൊണ്ട് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. 2013 ലാണ് 20 വര്‍ഷം തടവ്  ശിക്ഷ  പ്രജല്‍ക്കുള്‍പ്പെടെ ആറു സൈനിക-രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെ യുദ്ധക്കുറ്റക്കോടതി ചുമത്തുന്നത് .

chandrika: