X
    Categories: indiaNews

‘മകളെ കത്തിച്ചത് പെട്രോള്‍ ഒഴിച്ച്’, നീതി ലഭിക്കുന്നത് വരെ പോരാടും; ഹാത്രസ് പെണ്‍കുട്ടിയുടെ അച്ഛന്‍

ഹാത്രസ്: മകളുടെ മൃതദേഹം പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചതെന്ന് ഹാത്രസ് പെണ്‍കുട്ടിയുടെ പിതാവ്. മകള്‍ക്ക് നീതി ലഭിക്കണം അതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എല്ലാവിധ സഹായങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ പണമോ ഞങ്ങള്‍ക്ക് വേണ്ടെന്നും അവള്‍ക്ക് നീതിയാണ് വേണ്ടതെന്നും ഹത്രാസ് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. കോടതിയുടെ മേല്‍നോട്ടത്തിലല്ലാതെ സിബിഐ അന്വേഷണം വേണ്ടെന്നും അമ്മ വ്യക്തമാക്കിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ രാഹുലും പ്രിയങ്കയും സാക്ഷ്യം വഹിക്കേണ്ടി വന്നത് കണ്ണീരോടെ കഴിയുന്ന ബന്ധുക്കളെയാണ്.

രാഹുലിനും പ്രിയങ്കയ്ക്കും മുന്നില്‍ ആ കുടുംബം തങ്ങള്‍ നേരിട്ട ക്രൂരത വിവരിച്ചു. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. പ്രിയങ്ക ഗാന്ധി ഓടിച്ച വാഹനത്തില്‍ രാഹുല്‍ ഗാന്ധിയും പിന്നാലെ എംപിമാരും ശനിയാഴ്ച ഉച്ചക്ക് 2 മണിക്കാണ് ഹത്രാസിലേക്ക് പുറപ്പെട്ടത്.

ഏറെ നേരത്തെ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു അഞ്ച് പേര്‍ക്ക് ഹത്രാസിലേക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കിയത്. അനുമതി നല്‍കിയ കാര്യം വാഹനത്തിന്റെ മുകളില്‍ കയറി രാഹുല്‍ ഗാന്ധി തന്നെയാണ് വെളുപ്പെടുത്തിയത്. എന്നിട്ടും പ്രവര്‍ത്തകരുടെ തിരക്കില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് വാഹനം പൊലീസ് അതിര്‍ത്തി കടത്തിവിട്ടത്. ഇതിനിടയില്‍ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. പരുക്കേറ്റ പ്രവര്‍ത്തകരെ എഴുന്നേല്‍പ്പിച്ചു വാഹനത്തില്‍ കയറ്റിയ ശേഷമാണ് രാഹുലും പ്രിയങ്കയും യാത്ര തിരിച്ചത്.മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് രാഹുലും പ്രിയങ്കയും ഹത്രാസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കുടുംബത്തെ കാണുന്ന ആദ്യ പ്രതിപക്ഷ സംഘമാണിത്.

web desk 3: