X

ഹെലികോപ്റ്റര്‍ അപകടം; രക്ഷിച്ചവരെ കാണാനെത്തി യൂസുഫലി

ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് തന്നെ രക്ഷിച്ചവരെ കാണാനെത്തി വ്യവസായി എംഎ യൂസുഫലി. എറണാകുളം പനങ്ങാടുണ്ടായില്‍ നടന്ന അപകടത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയവരെയാണ് യൂസുഫലി നേരിട്ട് കാണാന്‍ എത്തിയത്. നേരിട്ട് കണ്ട് നന്ദി അറിയിക്കുകയും ചെയ്തു.

യൂസുഫലി ആദ്യം കാണാന്‍ എത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്ത വനിത പൊലീസ് ഓഫീസര്‍ ബിജിയെയാണ്. ബിജിയായിരുന്നു അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്‍പ് പ്രഥമ ശുശ്രൂഷ നല്‍കിയത്. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന്റെ ഉടമയെയും യൂസുഫലി കാണാന്‍ മറന്നില്ല.

എംഎ യൂസുഫലിയും കുടുംബവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രില്‍ 11നാണ് എറണാകുളം പനങ്ങാടുളള ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കിയത്. ഹെലികോപ്ടറിന്റെ പ്രധാന ഭാഗം വീഴ്ചയുടെ ആഘാതത്തില്‍ ചതുപ്പില്‍ ആഴ്ന്ന് പോയിരുന്നു. പ്രദേശവാസികളും പൈലറ്റും രക്ഷപ്രവര്‍ത്തനം നടത്തിയതോടെയാണ് അപകടം ഒഴിവായത്. അപകട സമയത്ത് ആറു പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു. യൂസുഫലിയും ഭാര്യയും മൂന്ന് ജീവനക്കാരുമായിരുന്നു അത്.

web desk 3: