X

ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച നന്ദകുമാറിനെ കൊട്ടക്ബാങ്ക് പുറത്താക്കി

കൊച്ചി: ജമ്മുകാശ്മീരില്‍ എട്ട് വയസുകാരിയായ ആസിഫ എന്ന പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ വിഷ്ണു നന്ദകുമാറിനെ കൊടക് മഹീന്ദ്ര സ്ഥാപനത്തില്‍ നിന്നും പുറത്താക്കി.

മനസാക്ഷിയെ നടുക്കിയ കൊലപാതകത്തില്‍ ന്യായീകരിച്ചു പോസ്റ്റിട്ട വിഷ്ണു നന്ദകുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ വലിയ പ്രതിഷേധമുയര്‍ത്തിയും വിഷ്ണു നന്ദകുമാര്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്ന പാലാരിവട്ടത്തെ കൊട്ടക് മഹീന്ദ്ര ബാങ്കിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചും ആളുകള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഫെയ്‌സ്ബുക്കിലൂടെ ബാങ്ക് അറിയിച്ചത്.

മോശം പെര്‍ഫോമന്‍സിന്റെ പേരില്‍ നന്ദകുമാറിനെ 11ാം തിയതി പിരിച്ചുവിട്ടതായാണ് കൊടക് മഹീന്ദ്ര പറയുന്നത്. വലിയൊരു ദുരന്തത്തോട് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ഹൃദയശൂന്യതയാണെന്നും തങ്ങളുടെ മുന്‍ ജീവനക്കാരനില്‍ നിന്നുമുണ്ടായ നടപടിയെ അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നെന്നും കൊടക് മഹീന്ദ്ര വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.

കാശ്മീരില്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയതിന് പിന്നാലെ ആസിഫയെ കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകിരച്ചായിരുന്നു വിഷ്ണു രംഗത്തെത്തിയത്. ഫെയസ് ബുക്ക് ഗ്രൂപ്പില്‍ ‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി…. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ’ എന്നായിരുന്നു വിഷ്ണു നന്ദകുമാര്‍ കമന്റിട്ടത്. ഇതോടെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധിയാളുകള്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ ഇയാള്‍ തന്റെ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുകയായിരുന്നു. അതിനു പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ബാങ്കിനു നേരേ തിരിഞ്ഞത്.
കൊടക് മഹീന്ദ്ര ഷെയര്‍ ചെയ്ത എല്ലാ പോസ്റ്റുകള്‍ താഴെ വിഷ്ണു നന്ദകുമാറിനെതിരെ പ്രതിഷേധ കമന്റുകള്‍ ആളുകള്‍ പോസ്റ്റു ചെയുകയായിരുന്നു.

ഒരു മാനേജര്‍ക്ക് അടിസ്ഥാനപരമായി സാമൂഹ്യ പ്രതിബദ്ധതയും സാമൂഹിക ബഹുമാനവും ആവശ്യമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും അയാള്‍ ഒരു റാസ്‌കലാണെന്ന് വ്യക്തമാണ്. നിങ്ങളുടെ ബ്രാഞ്ചിലെത്തുന്ന ഓരോ വ്യക്തികളോടും എങ്ങനെയായിരിക്കും അയാള്‍ പെരുമാറുന്നുണ്ടാകുക, നാണമില്ലേ ഇങ്ങനെയൊരാളെ മാനേജരായി വെച്ച് സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാന്‍ ‘എന്നായിരുന്നു ചിലരുടെ പ്രതികരണം.

‘കേരളത്തിലെ നിങ്ങളുടെ മാനേജരെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. അയാളെ പിരിച്ചുവിടാത്ത പക്ഷം കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ല’. എന്നായിരുന്നു മറ്റൊരു കമന്റ്. ‘ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടില്ലെന്ന ഒറ്റക്കാരണം കൊണ്ട് കേരളത്തിലെ നിങ്ങളുടെ ബിസിനസ് തകരു’മെന്ന് മുന്നറിയിപ്പ് നല്‍കുന്നവരും ഉണ്ട്. കൊടക് മഹീന്ദ്രയുടെ പേജിന് വണ്‍സ്റ്റാര്‍ റേറ്റിങ് നല്‍കാനും കമന്റില്‍ ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

‘പ്രിയപ്പെട്ട കൊട്ടക് മഹീന്ദ്ര ടീം, നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരനെതിരെ നിങ്ങള്‍ എന്ത് നടപടിയാണ് എടുത്തിട്ടുള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാം.

chandrika: