X

സരോജ് പാണ്ഡെക്ക് മറുപടി; സി.പി.എമ്മുകാരുടെ രോമത്തില്‍പോലും തൊടില്ലെന്ന് കൊടിയേരി

റായ്പൂര്‍: സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെ. കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് സരോജ് പാണ്ഡെ പറഞ്ഞു.

രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്. തങ്ങള്‍ക്ക് 11 കോടിയിലധികം അംഗങ്ങളുണ്ട്. വേണമെങ്കില്‍ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടാമെന്നും പാണ്ഡെ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ക്കനുസരിച്ച് കേരളവും ബംഗാളും ഭരണം നടത്തണമെന്നും പാണ്ഡെ റായ്പൂരില്‍ പറഞ്ഞു. അതേസമയം, സരോജ് പാണ്ഡെക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. സി.പി.എം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ ആര്‍.എസ്.എസിന് കഴിയില്ലെന്ന് കൊടിയേരി പറഞ്ഞു. കലാപത്തിനുളള ആഹ്വാനമാണ് ബിജെപി നേതാക്കള്‍ നടത്തുന്നത്. കലാപത്തിനുള്ള ആഹ്വാനം നടത്തിയ സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ പരാമര്‍ശത്തെ എതിര്‍ത്തായിരുന്നു കൊടിയേരിയുടെ പ്രതികരണം.

chandrika: