X

ആര്‍എല്‍വി രാമകൃഷ്ണന്‍-കെപിഎസി ലളിത ഫോണ്‍ സംഭാഷണം പുറത്ത്

തൃശ്ശൂര്‍: ആര്‍എല്‍വി രാമകൃഷ്ണന് കേരള ലളിത കലാ അക്കാദമിയില്‍ മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ച സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക്. നേരത്തെ രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിതയുടെ വാദം. എന്നാല്‍ ഇരുവരും ഇതുസംബന്ധിച്ച് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വരികയായിരുന്നു.

സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമര്‍പ്പിച്ചോളൂ എന്നും കെപിഎസി ലളിത ഫോണില്‍ പറയുന്നുണ്ട്. സംഗീത നാടക അക്കാദമിയുടെ സര്‍ഗ്ഗ ഭൂമിക എന്ന ഓണ്‍ലൈന്‍ കലാപരിപാടികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും രാമകൃഷ്ണനു വേണ്ടി അക്കാദമി സെക്രട്ടറി രാധാകൃഷ്ണനോട് സംസാരിച്ചു എന്ന് പ്രചരിപ്പിച്ചത് ദുരുദ്ദേശപരവുമാണെന്നായിരുന്നു കെപിഎസി ലളിത ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാല്‍ കെപിഎസി ലളിതയും രാമകൃഷ്ണനും തമ്മില്‍ നടത്തിയ സംഭാഷണം പുറത്ത് വന്നു. സെക്രട്ടറിയോട് സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമര്‍പ്പിച്ചോളൂ എന്നും സംഭാഷണത്തിനിടെ പറയുന്നുണ്ട്.

അതിനിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാമകൃഷ്ണന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയാണ് രാമകൃഷ്ണന്‍ അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്.

 

chandrika: