X

സിദ്ദീഖ് കാപ്പന്റെ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ആവശ്യവുമായി കെയുഡബ്ല്യൂജെ

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡെബ്‌ള്യുജെ. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ആവശ്യം ഉന്നയിച്ചത്.

പൊലീസ് നിയമ വിരുദ്ധ നടപടികള്‍ സ്വീകരിച്ചത് അവര്‍ക്ക് കിട്ടിയ ചില നിര്‍ദേശങ്ങള്‍ പ്രകാരമാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സിദ്ധിഖ് കാപ്പന്‍ നുണ പരിശോധനക്ക് സമ്മതിച്ചിരുന്നുവെന്നും സംഘടന സുപ്രീംകോടതിയെ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ധിഖീന് ബന്ധം ഇല്ലെന്നും അദ്ദേഹം മുഴു സമയ മാധ്യമപ്രവര്‍ത്തകനാണെന്നും സംഘടന സുപ്രീംകോടതിയെ അറിയിച്ചു.

കസ്റ്റഡിയില്‍ സീദ്ദീഖ് കാപ്പന്‍ നേരിട്ട പീഡനങ്ങളെ സംബന്ധിച്ചും സത്യവാങ്മൂലത്തില്‍ അറിയിച്ചു. അദ്ദേഹത്തിന് മരുന്നുകള്‍ നിഷേധിച്ചതായും പറയുന്നുണ്ട്. കസ്റ്റഡിയില്‍ സിദ്ധീഖ് കാപ്പനെ ഉറങ്ങാന്‍ പോലും പൊലീസ് അനുവദിച്ചില്ല. യുപി സര്‍ക്കാര്‍ വീഴ്ച മറച്ച് വക്കാന്‍ തെറ്റിദ്ധാരണജനകമായ സത്യവാങ്മൂലം നല്‍കിയെന്നും കെയുഡബ്ല്യൂജെ നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.

web desk 1: