X

ലോ അക്കാദമി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയില്‍ 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ഇന്നലെ തീര്‍ന്നേനെ. അടിയന്തരമായി വിദ്യാഭ്യാസമന്ത്രി വീണ്ടും പ്രശ്‌നത്തില്‍ ഇടപെടണം. പാദസേവ നടത്തുന്നത് ശരിയല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ചര്‍ച്ചയില്‍ നിന്നും മന്ത്രി ഇറങ്ങിപ്പോയത് ശരിയല്ലെന്നും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

എസ്.എഫ്.ഐയേയും പന്ന്യന്‍ രൂക്ഷമായി വിമര്‍ശിച്ചു. മാനെജ്‌മെന്റ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ തയ്യാറായപ്പോള്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ചര്‍ച്ച വഴിതിരിച്ചുവിടുകയാണ് ഉണ്ടായതെന്നും എസ്എഫ്‌ഐയെ കുറ്റപ്പെടുത്തി. എസ്എഫ്‌ഐയുടെ ഈഗോ അനുസരിച്ച് സമരം തീര്‍ക്കാന്‍ പറ്റില്ല. കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്. പ്രിന്‍സിപ്പാലിന്റെ രാജിയല്ലാതെ മറ്റൊന്നില്ലെന്ന തീരുമാനത്തിലാണ് സംഘടനകള്‍.

chandrika: