X

’72 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം’; സീമ ഹൈദറിന് ഹിന്ദു സംഘടനയുടെ ഭീഷണി

ഗെയിമിംഗ് ആപ്പിലൂടെ പ്രണയത്തിലായ കാമുകനൊപ്പം ജീവിക്കാന്‍ നാല് കുട്ടികളുമായി അനധികൃതമായി ഇന്ത്യയിലെത്തിയ പാക് വനിതാ സീമ ഹൈദറിനെ നാടുകടത്തിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന് വലതുപക്ഷ സംഘടനയുടെ മുന്നറിയിപ്പ്. പാകിസ്താന്‍ വനിതയെ 72 മണിക്കൂറിനുള്ളില്‍ തിരിച്ചയക്കണമെന്നാണ് ‘ഗോരക്ഷാ ഹിന്ദു ദള്ളിന്റെ ആവശ്യം.

‘പാകിസ്താനില്‍ നിന്നുള്ള ചാര വനിതയാണ് സീമ ഹൈദര്‍. അവര്‍ രാജ്യത്തിന് ഭീഷണിയാകും’ – സംഘടനയുടെ ദേശീയ പ്രസിഡന്റ് വേദ് നഗര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ‘രാജ്യദ്രോഹിയായ ഒരു സ്ത്രീയെ ഞങ്ങള്‍ സഹിക്കില്ല. 72 മണിക്കൂറിനുള്ളില്‍ സീമ ഹൈദര്‍ രാജ്യം വിട്ടില്ലെങ്കില്‍ വന്‍ പ്രക്ഷോഭം ആരംഭിക്കും’ – നഗര്‍ വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

യു.പി സ്വദേശി സച്ചിനെ വിവാഹം കഴിയ്ക്കാന്‍ 4 കുട്ടികളുടെ അമ്മ കൂടിയായ സീമ എന്ന പാക് വനിത ഇന്ത്യയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പബ്ജി എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ചാണ് ഇരുവരും പ്രണയബദ്ധരായത്. സീമയ്ക്ക് വയസ്സ് 30 ആണെങ്കിലും സച്ചിന് വയസ്സ് 25 മാത്രമാണ് പ്രായം. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത്. തന്റെ സ്ഥലം 12 ലക്ഷം രൂപയ്ക്ക് വിറ്റാണ് സീമ ഹൈദര്‍ യുപിക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തിയത്.

 

 

 

webdesk13: