X
    Categories: Health

കോവിഡ് രോഗമുക്തരായ 20 ശതമാനം ആളുകള്‍ക്ക് ‘ലോങ് കോവിഡ്’

കൊച്ചി: കോവിഡ് രോഗമുക്തരായ 20 ശതമാനം ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നുവെന്ന് പഠനങ്ങള്‍. മൂന്നാഴ്ചമുതല്‍ ആറുമാസംവരെ നീണ്ടുനില്‍ക്കുന്നവയാണ് രോഗലക്ഷണങ്ങളെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ‘ലോങ് കോവിഡ്’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
സംസ്ഥാനത്തെ രോഗബാധിതരെ പരിചരിച്ച ഡോക്ടര്‍മാരുടെ കണ്ടെത്തലാണിത്. 90 ശതമാനം പേര്‍ക്കും കോവിഡ് ഭേദമായ ശേഷം അതികഠിനമായ ക്ഷീണമാണ് കാണുന്നത്.

ചില ദിവസങ്ങളില്‍ പൂര്‍ണമായും ഭേദമായെന്നുതോന്നുമെങ്കിലും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം കഠിനമായ ക്ഷീണം വീണ്ടും ബാധിക്കുന്നു. അതേസമയം സ്ത്രീകളിലും പ്രായമായവരിലും മറ്റുരോഗങ്ങള്‍ ഉള്ളവരിലുമാണ് ലോങ് കോവിഡ് കൂടുതലായി കാണപ്പെടുന്നത്. കോവിഡ് ബാധിച്ച് ആദ്യത്തെ അഞ്ചുദിവസങ്ങളില്‍ ശക്തമായ ചുമ, ശബ്ദവ്യത്യാസം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ക്ക് ലോങ് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണ്.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കോവിഡ് പരിശോധന നടത്തേണ്ടാത്ത ഒരുവിഭാഗം ആളുകള്‍ സമൂഹത്തിലുണ്ട്. ഇവര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ടാകാം. ഇത്തരക്കാര്‍ക്കും ഭാവിയില്‍ ലോങ് കോവിഡ് ഉണ്ടായേക്കാമെന്നും അതിനാല്‍ കോവിഡ് നെഗറ്റീവായാലും രോഗികളെ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്ന സംവിധാനം സര്‍ക്കാര്‍ തയ്യാറാക്കണമെന്നും തുടര്‍പരിശോധനകളിലൂടെ, കോവിഡ് ബാധിച്ചതുകൊണ്ടുള്ള ശാരീരികപ്രശ്‌നങ്ങളെക്കുറിച്ച് കണ്ടെത്താന്‍ സാധിക്കുമെന്ന് ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുല്‍ഫി പറഞ്ഞു.

web desk 3: