X
    Categories: keralaNews

തിരയുന്നത് മോദിയുടെ ബിരുദമോ; ഉവൈസി

മുംബൈ: മുഗളന്‍മാര്‍ക്ക് ശേഷം ഇന്ത്യയിലെത്തിയവരാണ് ബി.ജെ.പിയും ആര്‍.എസ്.എസുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. താജ്മഹലിനടിയില്‍ മോദിയുടെ ബിരുദമാണോ ബി.ജെ.പിക്കാര്‍ തിരയുന്നത്. ഇന്ത്യ എന്റേതോ താക്കറെയുടേതോ മോദിയുടേതോ ഷായുടേതോ അല്ല.

ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കില്‍ അത് ദ്രാവിഡരുടെയും ആദിവാസികളുടേതുമാണ്. ബി.ജെ.പിയും ആര്‍.എസ്.എസും മുഗളന്‍മാര്‍ക്ക് ശേഷമാണ് ഇന്ത്യയിലെത്തിയത്. ശിവസേന എം.പി സഞ്ജയ് റാവത്തിന് വേണ്ടി പ്രധാനമന്ത്രിയെ കണ്ട ശരത് പവാര്‍ എന്തുകൊണ്ടാണ് നവാബ് മാലിക്കിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മോദിയെ കാണാത്തത്- ഉവൈസി ചോദിച്ചു.

Chandrika Web: