X

കൊണ്ടോട്ടിയിലെ മൊബൈല്‍ കട പൊളിച്ച്‌ ലക്ഷങ്ങളുടെ കവര്‍ച്ച: രണ്ട് പേര്‍ പിടിയില്‍

കൊണ്ടോട്ടി ബസ് സ്റ്റാൻഡിനു സമീപത്തെ മൊബൈല്‍ കട പൊളിച്ച്‌ നാല് ലക്ഷത്തോളം രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ കവർന്ന കേസില്‍ കർണാടക സ്വദേശികളായ രണ്ടു പേർ പിടിയില്‍‌.

കർണാടക ചിക്കബല്ലാപുരം തട്ടനാഗരി പള്ളി സ്വദേശി ഹരിഷ (23), മട്കേരരി കൈക്കേരി ഗാന്ധിനഗർ സ്വദേശി മോഹൻ കുമാർ (27) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വർഷം ഒക്ടോബർ 29നു രാത്രിയായിരുന്നു സംഭവം. ഹരിഷയാണ് മൊബൈല്‍ കട പൊളിച്ച്‌ ഫോണുകള്‍ കവർന്നത്. തുടർന്ന് ബെംഗളൂരുവില്‍ എത്തിയ ഇയാള്‍ കർണാടക പൊലീസിലെ ഹോം ഗാർഡ് കൂടിയായ മോഹനന്റെ സഹായത്തോടെ ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പന നടത്തുകയായിരുന്നു.

വില കൂടിയ മൊബൈലുകള്‍ വളരെ തുച്ഛമായ തുകയ്ക്കാണ് വില്‍പന നടത്തിയത്. കർണാടക – ആന്ധ്ര അതിർത്തി പ്രദേശമായ ബാഗ്യപള്ളിയില്‍ നിന്നാണ് ഹരിഷയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഹരിഷയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് കണ്ണൂർ പയ്യന്നൂർ ബസ് സ്റ്റാൻഡിനു സമീപത്തെ മൊബൈല്‍ കട പൊളിച്ച്‌ അരലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലും തുമ്ബ് ലഭിച്ചതായി പൊലീസ് പറഞ്ഞു.

webdesk13: