X
    Categories: indiaNews

‘വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ’ ; വൈറലായി മോദിയുടെ പഴയ ട്വീറ്റ്

ഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുതിച്ചുയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യു.പി.എ ഭരണ കാലത്ത് ഗ്യാസ് സിലിണ്ടറിന് വില കൂട്ടിയപ്പോഴുള്ള മോദിയുടെ പ്രതികരണമാണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാകുന്നത്.

‘നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ.. അതും അവര്‍ തട്ടിപ്പറിച്ചെടുക്കുകയാണ്’ എന്നായിരുന്നു നരേന്ദ്ര മോദി ഇന്‍ എന്ന ട്വിറ്റര്‍ അക്കൌണ്ടിലെ ട്വീറ്റ്. 2013 നവംബര്‍ 23നായിരുന്നു ട്വീറ്റ്. മോദി സര്‍ക്കാരിന്റെ കാലത്ത് ഗ്യാസ് സിലിണ്ടറിന്റെ വില അടിക്കടി കൂടുന്ന സാഹചര്യത്തിലാണ് ഈ ട്വീറ്റ് പിന്നെയും വൈറലാകുന്നത്.

25 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന് വില 826 രൂപയായി. കഴിഞ്ഞ വ്യാഴാഴ്ചയും 25 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 200 രൂപയാണ് വര്‍ധിപ്പിച്ചത്. 2019 ജൂണില്‍ സബ്‌സിഡിയുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വില 497 രൂപയായിരുന്നു.

വാണിജ്യ സിലിണ്ടറിനും അമിത നിരക്കിലാണ് വില ഉയരുന്നത്. 19 കിലോ സിലിണ്ടറിന് 100 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. 1618 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. ഫെബ്രുവരി ഒന്നിന് 191 രൂപയും ജനുവരി ആദ്യം 17 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഡിസംബറിലും രണ്ട് തവണ വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടിയിരുന്നു.

 

web desk 3: