ബെംഗളൂരു∙ ഫോട്ടോഷൂട്ടിനു പോകാൻ മാതാപിതാക്കൾ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി തൂങ്ങിമരിച്ചു. ബെംഗളൂരു സുധാമ്മനഗര്‍ സ്വദേശിനിയും സ്വകാര്യ കോളജിലെ ബിബിഎ. വിദ്യാര്‍ഥിനിയുമായ വര്‍ഷിണി(21)യെ ഞായറാഴ്ച രാവിലെ വീട്ടിലെ സീലിങ്ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ വിശദീകരണം. ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതാണ് മരിക്കാൻ കാരണമെന്നാണ് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷിണി ഫോട്ടോഗ്രാഫി കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച മാളിൽ നടക്കുന്ന ഫോട്ടോഷൂട്ടിന് പോകാൻ വർഷിണി മാതാപിതാക്കളോട് അനുവാദം ചോദിച്ചിരുന്നു. എന്നാൽ മാതാപിതാക്കള്‍ ഇതിനു സമ്മതിച്ചില്ല. ഇതിനു പിന്നാലെ കിടപ്പ്മുറിയിൽ കയറിയ വര്‍ഷിണി തൂങ്ങിമരിച്ചത്