X

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; 4 ദിവസത്തിനുള്ളില്‍ മൂന്നാമത്തേത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 400 കോടി ആവശ്യപ്പെട്ടാണ് ഇന്നലെ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ മൂന്നാമത്തെ വധഭീഷണിയാണ് മുകേഷ് അംബാനിയെ തേടിയെത്തിയത്.ലോകത്തിലെ ഏറ്റവും സമ്പന്നരായ ബിസിനസുകാരില്‍ ഒരാളായ അംബാനിക്ക് ഒക്ടോബര്‍ 27 മുതല്‍ ഒരാറ്റ ഇമെയില്‍ ഐഡിയില്‍ നിന്നാണ് തുടര്‍ച്ചയായി ഭീഷണി മെയിലുകള്‍ ലഭിച്ചത്. എല്ലാ ഭീഷണി ഇ മെയിലുകളിലും പണമാണ് ആവണമെന്ന് മുംബൈ പൊലീസ് പറഞ്ഞും കഴിഞ്ഞ ആഴ്ച 20 കോടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി ‘നിങ്ങള്‍ ഞങ്ങള്‍ക്ക് 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും.

ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്’ എന്നായിരുന്നു ഇ മെയില്‍. മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇതിനെതിരെ ഗാംദേവി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 200 കോടി നല്‍കിയില്ലെങ്കില്‍ അംബാനിയെ വെടിവച്ചു കൊല്ലുമെന്നായിരുന്നു മറ്റൊരു ഭീഷണി.

മൂന്ന് ഇ-മെയിലുകളും ഒരേ ഇ-മെയില്‍ ഐഡിയില്‍ നിന്നാണ് അയച്ചതെന്നും അയച്ചയാള്‍ ഷദാബ് ഖാന്‍ എന്നയാളാണെന്നും പൊലീസ് അറിയിച്ചു. ബെല്‍ജിയത്തില്‍ നിന്നാണ് ഇമെയിലുകള്‍ അയച്ചിരിക്കുന്നത്. വ്യാജ ഐഡി മുഖേന ഇമെയിലുകള്‍ അയച്ചതാകാമെന്ന ഊഹാപോഹങ്ങളോടെയാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഇമെയില്‍ ഐഡിയുടെ ആധികാരികത അന്വേഷിക്കുന്നത്.പ്രസ്തുത ഇ-മെയില്‍ വിലാസത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് അവര്‍ ബെല്‍ജിയന്‍ ഇമെയില്‍ സേവന ദാതാക്കളുമായി ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്.

ഇതാദ്യമായിട്ടല്ല, മുകേഷ് അംബാനിക്ക് വധഭീഷണിയുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും വധഭീഷണി മുഴക്കിയതിന് ബിഹാറിലെ ദര്‍ബംഗയില്‍ നിന്നുള്ള ഒരാള്‍ അറസ്റ്റിലായിരുന്നു. തൊഴില്‍രഹിതനായ രാകേഷ് കുമാര്‍ മിശ്ര എന്നയാളായിരുന്നു പ്രതി.

മുകേഷ് അംബാനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപ്രതിയില്‍ സ്‌ഫോടനം നടത്തുമെന്നും പറഞ്ഞിരുന്നു. 2021ല്‍ മുകേഷ് അംബാനിയുടെ തെക്കന്‍ മുംബൈയിലെ വസതിയായ ആന്റിലിയയില്‍ നിന്ന് 20 സ്‌ഫോടക ശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും അടങ്ങിയ സ്‌കോര്‍പിയോ കാര്‍ കണ്ടെത്തിയിരുന്നു. ഇതൊരു ട്രെയിലര്‍ മാത്രമാണെന്നാണ് കത്തില്‍ എഴുതിയിരുന്നത്.

webdesk13: