Connect with us

crime

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; 4 ദിവസത്തിനുള്ളില്‍ മൂന്നാമത്തേത്

400 കോടി ആവശ്യപ്പെട്ടാണ് ഇന്നലെ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.

Published

on

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 400 കോടി ആവശ്യപ്പെട്ടാണ് ഇന്നലെ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ മൂന്നാമത്തെ വധഭീഷണിയാണ് മുകേഷ് അംബാനിയെ തേടിയെത്തിയത്.ലോകത്തിലെ ഏറ്റവും സമ്പന്നരായ ബിസിനസുകാരില്‍ ഒരാളായ അംബാനിക്ക് ഒക്ടോബര്‍ 27 മുതല്‍ ഒരാറ്റ ഇമെയില്‍ ഐഡിയില്‍ നിന്നാണ് തുടര്‍ച്ചയായി ഭീഷണി മെയിലുകള്‍ ലഭിച്ചത്. എല്ലാ ഭീഷണി ഇ മെയിലുകളിലും പണമാണ് ആവണമെന്ന് മുംബൈ പൊലീസ് പറഞ്ഞും കഴിഞ്ഞ ആഴ്ച 20 കോടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി ‘നിങ്ങള്‍ ഞങ്ങള്‍ക്ക് 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും.

ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്’ എന്നായിരുന്നു ഇ മെയില്‍. മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇതിനെതിരെ ഗാംദേവി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 200 കോടി നല്‍കിയില്ലെങ്കില്‍ അംബാനിയെ വെടിവച്ചു കൊല്ലുമെന്നായിരുന്നു മറ്റൊരു ഭീഷണി.

മൂന്ന് ഇ-മെയിലുകളും ഒരേ ഇ-മെയില്‍ ഐഡിയില്‍ നിന്നാണ് അയച്ചതെന്നും അയച്ചയാള്‍ ഷദാബ് ഖാന്‍ എന്നയാളാണെന്നും പൊലീസ് അറിയിച്ചു. ബെല്‍ജിയത്തില്‍ നിന്നാണ് ഇമെയിലുകള്‍ അയച്ചിരിക്കുന്നത്. വ്യാജ ഐഡി മുഖേന ഇമെയിലുകള്‍ അയച്ചതാകാമെന്ന ഊഹാപോഹങ്ങളോടെയാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഇമെയില്‍ ഐഡിയുടെ ആധികാരികത അന്വേഷിക്കുന്നത്.പ്രസ്തുത ഇ-മെയില്‍ വിലാസത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് അവര്‍ ബെല്‍ജിയന്‍ ഇമെയില്‍ സേവന ദാതാക്കളുമായി ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്.

ഇതാദ്യമായിട്ടല്ല, മുകേഷ് അംബാനിക്ക് വധഭീഷണിയുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും വധഭീഷണി മുഴക്കിയതിന് ബിഹാറിലെ ദര്‍ബംഗയില്‍ നിന്നുള്ള ഒരാള്‍ അറസ്റ്റിലായിരുന്നു. തൊഴില്‍രഹിതനായ രാകേഷ് കുമാര്‍ മിശ്ര എന്നയാളായിരുന്നു പ്രതി.

മുകേഷ് അംബാനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപ്രതിയില്‍ സ്‌ഫോടനം നടത്തുമെന്നും പറഞ്ഞിരുന്നു. 2021ല്‍ മുകേഷ് അംബാനിയുടെ തെക്കന്‍ മുംബൈയിലെ വസതിയായ ആന്റിലിയയില്‍ നിന്ന് 20 സ്‌ഫോടക ശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും അടങ്ങിയ സ്‌കോര്‍പിയോ കാര്‍ കണ്ടെത്തിയിരുന്നു. ഇതൊരു ട്രെയിലര്‍ മാത്രമാണെന്നാണ് കത്തില്‍ എഴുതിയിരുന്നത്.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

crime

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ കവര്‍ന്നു

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

Published

on

ചെന്നൈ:മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു.ഡോക്ട്‌റായ ശിവന്‍ നായറും ഭാര്യ പ്രസന്നകുമാരിയുമാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.രോഗികളെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്.വീട്ടില്‍ നിന്ന് അസാധാരണ ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

 

Continue Reading

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

Trending