X
    Categories: indiaNews

സ്മൃതി, മോദി നിങ്ങള്‍ എവിടെയാണ്? ഇവിടെ എന്താണ് നടക്കുന്നത്? വിമര്‍ശനവുമായി നടി നഗ്മ

ലഖ്‌നൗ: യുപിയിലെ ഹഥ്‌രസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി മരിച്ചതിനു പിന്നാലെ ബല്‍റാംപൂരിലും സമാന സംഭവം അരങ്ങേറിയതില്‍ വിമര്‍ശനവുമായി നഗ്മ. ഇത് ഏറെ വേദനാജനകമാണെന്നും മോദിയും സ്മൃതി ഇറാനിയും ഒക്കെ ഇപ്പോള്‍ എവിടെയാണ് എന്നും കോണ്‍ഗ്രസ് നേതാവു കൂടിയായ നഗ്മ ചോദിച്ചു.

‘ഇത് ഏറെ വേദനജനകമാണ്. യുപി പൊലീസ് എന്തു ചെയ്യുകയാണ്? മോദിയും സ്മൃതി ഇറാനിയും എവിടെയാണ്? മൂന്ന് ഗുണ്ടകളാല്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. അവളുടെ നട്ടെല്ലും കാലുകളും അവര്‍ തകര്‍ത്തിരുന്നു. ഇവിടെ എന്താണ് നടക്കുന്നത്’- നഗ്മ ട്വിറ്ററില്‍ കുറിച്ചു. യോഗി ആദിത്യനാഥിനെയും യുപി പൊലീസിനെയും ട്വീറ്റില്‍ നടി ടാഗ് ചെയ്തിട്ടുണ്ട്.

ഹഥ്‌രസില്‍ നടന്ന കൂട്ടബലാത്സംഗ കേസിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് യുപി യില്‍ വീണ്ടും ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബല്‍റാംപൂര്‍ ജില്ലയില്‍ 22കാരിയായ ദളിത് പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

ജോലിക്ക് പോയ യുവതി മടങ്ങിയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ കാണിനില്ലെന്ന് കാട്ടി പൊലീസിന് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെ അവശനിലയില്‍ പെണ്‍കുട്ടി വീട്ടിലെത്തി. ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

Test User: