X

ഭക്ഷണം കഴിക്കാന്‍ പ്ലേറ്റില്ല; മ്യൂസിക് ബാന്‍ഡ് അംഗങ്ങളുടെ അടിയേറ്റ് കാറ്ററിങ് ജീവനക്കാരന്‍ മരിച്ചു

വിവാഹസത്കാരത്തിനിടെ പ്ലേറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സംഗീത ബാന്‍ഡിലെ അംഗങ്ങളുടെ അടിയേറ്റ് കാറ്ററിങ് ജീവനക്കാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സന്ദീപ് സിങ് എന്ന യുവാവാണ് അക്രമസംഭവത്തില്‍ കൊല്ലപ്പെട്ടത്.

വിവാഹച്ചടങ്ങില്‍ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയ ഡിജെയുള്‍പ്പെടെയുള്ള മ്യൂസിക് ബാന്‍ഡ് അംഗങ്ങള്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാന്‍ പ്ലേറ്റ് വേണമെന്ന് അവര്‍ സന്ദീപ് സിങ്ങിനോട് ആവശ്യപ്പെട്ടു. പാത്രങ്ങള്‍ കഴുകിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍തന്നെ ലഭ്യമാക്കാമെന്നും സന്ദീപ് സിങ് പറഞ്ഞു. പാത്രങ്ങള്‍ കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് ദേഷ്യം പിടിച്ച രണ്ട് മ്യൂസിക് ബാന്‍ഡ് അംഗങ്ങള്‍ സന്ദീപിനെ പ്ലാസ്റ്റിക് കുട്ട കൊണ്ടടിച്ചു. സന്ദീപിനെ സഹപ്രവര്‍ത്തകര്‍ ഉടനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

നാല് പേര്‍ ചേര്‍ന്നാണ് സന്ദീപിനെ ആക്രമിച്ചതെന്നും ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേര്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

webdesk12: