X
    Categories: indiaNews

നിരന്തരമായി പെണ്‍കുട്ടിയെ പഠിക്കാന്‍ നിര്‍ബന്ധിച്ചു ; പെണ്‍കുട്ടി അമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു

മുംബൈ: നിരന്തരമായി പെണ്‍കുട്ടിയെ പഠിക്കാന്‍ നിര്‍ബന്ധിച്ചു. അവസാനം പെണ്‍കുട്ടി അമ്മയെ കരാട്ടെ ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നു.

ജൂലൈ 30ന് മുംബൈയിലാണ് സംഭവം. പഠിക്കണമെന്ന് തുടര്‍ച്ചയായി മാതാവ് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ ഇതിനെ ചൊല്ലിയുള്ള കലഹം പതിവായിരുന്നു. ഇത് സഹികെട്ട് പെണ്‍കുട്ടി ജൂലൈ 27ന് അമ്മാവന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. തുടര്‍ന്ന് അമ്മ കുട്ടിയെ വീട്ടിലേക്ക് തിരികെ വിളിക്കുകയും പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

എന്നാല്‍ ജൂലൈ 30ന് പഠിക്കാന്‍ അമ്മ നിര്‍ബന്ധിച്ചപ്പോള്‍ വീണ്ടും ബഹളം ഉണ്ടായി. കുട്ടി പഠിക്കാന്‍ വേണ്ടി അമ്മ കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഭയന്ന പെണ്‍കുട്ടി അമ്മയെ തള്ളിയിടുകയും അമ്മ ബോധരഹിതയാവുകയും ചെയ്തു. ശേഷം കരാട്ടെ ബെല്‍റ്റ് ഉപയോഗിച്ച് അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു മകള്‍.

ആത്മഹത്യ എന്ന് വരുത്തിതീര്‍ക്കാന്‍ അമ്മയുടെ ഫോണില്‍ നിന്നും അച്ഛന് ഒരു ആത്മഹത്യാക്കുറിപ്പ് മെസേജ് ആയി അയക്കുകയും വാതില്‍ പുറത്ത് നിന്ന് അടച്ച് വാതിലിന്റെ കീ അകത്തേക്ക് ഇടുകയും ചെയ്തു. ശേഷം മകള്‍ തന്നെ അമ്മ വാതില്‍ തുറക്കുന്നില്ലെന്നും വാതില്‍ പൂട്ടിയിരിക്കുകയാണ് എന്നും അച്ഛനെ വിളിച്ച് അറിയിച്ചു. പോലീസ് അന്വേഷണത്തില്‍ ആദ്യം ആത്മഹത്യയാണെന്ന് കരുതുകയും ശേഷം പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.15 വയസ്സുമാത്രം പ്രായമുള്ള കുട്ടി ആയതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.

web desk 3: