X
    Categories: indiaNews

ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് വര്‍ഷം 6000 രൂപ; മാതൃകയായി ചത്തീസ്ഗഢ്‌

 

റായ്പുര്‍: സ്വന്തമായി ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ സാമ്പത്തിക സഹായവുമായി ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതിനായി 2485 കോടി രൂപ നീക്കിവെച്ചതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അറിയിച്ചു.

2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നിര്‍ദേശങ്ങള്‍ക്കുള്ള ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 60 മെട്രിക് ടണ്‍ അരി സംസ്ഥാനത്തു നിന്നും വാങ്ങാമെന്ന് പറഞ്ഞ കേന്ദ്രം വെറും 24 മെട്രിക് ടണ്‍ അരി മാത്രമാണ് സംസ്ഥാനത്തു നിന്നും വാങ്ങിയത്. ബാക്കിയുള്ള അരി ലേലത്തില്‍ കുറഞ്ഞ തുകയ്ക്ക് വില്‍ക്കുകയാണുണ്ടായത്. കൂടാതെ വായ്പ എടുത്ത് പോലും കര്‍ഷകരെ സഹായിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യമേഖയിലേക്കും തുകനീക്കിവച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ദുര്‍ഗ് ജില്ലയിലെ ചന്ദുലാല്‍ ചന്ദ്രാകര്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനും തീരുമാനമായി.

ചന്ദുലാല്‍ ചന്ദ്രാകര്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിനെ 2021 ബില്ലില്‍ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും ബില്ലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. 39 കോടിയാണ് മെഡിക്കല്‍ കോളേജിനായി മാറ്റി വെച്ചിരിക്കുന്നത്. ബില്ലാസ്പുരിലെ നഗോയ് ഗ്രാമത്തില്‍ 1500 തടവുക്കാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള പ്രത്യേക ജയില്‍ പണിയാനായി 126 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.
രാജീവ് ഗാന്ധി ഗ്രാമീണ്‍ ഭൂമിഹിന്‍ ക്യഷി മജ്ദൂര്‍ ന്യായ് യോജന പ്രകാരം ക്യഷിഭൂമി ഇല്ലാത്തവര്‍ക്കും ക്യഷി സംബന്ധമായ ജോലിയോ എം. ജി. എന്‍. ആര്‍. ഇ. ജി.എ ജോലി ഗ്രാമീണ മേഖലകളില്‍ ചെയ്യുന്നവര്‍ക്കോ ആയിരിക്കും ആറായിരം രൂപ പ്രതിവര്‍ഷം ലഭിക്കുക.

 

web desk 3: