X

പിഞ്ചുകുഞ്ഞിനെ ബാഗിലാക്കി ഓട്ടോയില്‍ ഉപേക്ഷിച്ചു; യുവതിക്കായി തിരച്ചില്‍

ചെന്നൈയില്‍ പിഞ്ചുകുഞ്ഞിനെ ബാഗിലാക്കി ഓട്ടോയില്‍ ഉപേക്ഷിച്ച ശേഷം യുവതി രക്ഷപ്പെട്ടു. മാധവാരത്തു നിന്ന് കോയമ്‌ബേട് ബസ് സ്റ്റാന്‍ഡിലേയ്ക്ക് ഓട്ടം വിളിച്ച യുവതിയാണ് കുഞ്ഞിനെ ഓട്ടോയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.യുവതിയെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരത്തോടെയാണ് യുവതി മാധവാരത്ത് നിന്ന് ഓട്ടം വിളിച്ചത്. ഓട്ടോറിക്ഷയില്‍ കയറിയ യുവതി കോയമ്‌ബേട് ബസ് സ്റ്റാന്‍ഡിലേക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടത്. വലിയൊരു ബാഗും യുവതിയുടെ കൈവശമുണ്ടായിരുന്നു. കോയമ്‌ബേടെത്തി ഇറങ്ങി പണം നല്‍കിയതിന് ശേഷം യുവതി ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു. തുടര്‍ന്നാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ ബാഗ് ശ്രദ്ധിക്കുന്നത്. പരിശോധിച്ചപ്പോള്‍ ഉള്ളില്‍ അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി.കുട്ടിയെ കണ്ടത്തിയിന് പിന്നാലെ തന്നെ ഡ്രൈവര്‍ മാധവാരം പോലിസിനെ വിവരമറിയിച്ചു. പോലീസും ശിശുക്ഷേമ സമിതി പ്രവര്‍ത്തകരുമെത്തി കുട്ടിയെ ഏറ്റെടുത്തു. പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ടി നഗറിലെ ബാലമന്ത്ര ചൈല്‍ഡ് കെയറിന് കുഞ്ഞിനെ കൈമാറി. യുവതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം തുടരുകയാണ്. കോയമ്‌ബേട് ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

 

webdesk12: