X

‘രാഹുലിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കേന്ദ്രം കോടികള്‍ ചെലവഴിക്കുന്നു’; എന്റെ സഹോദരനെ വിലക്ക് വാങ്ങാന്‍ കിട്ടില്ലെന്ന് പ്രിയങ്ക

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോനി അതിര്‍ത്തിയില്‍ യാത്രയെ സ്വാഗതം ചെയ്തു.’സത്യത്തിന്‍റെ പാത’ പിന്തുടര്‍ന്നതിന് സഹോദരനെ അഭിനന്ദിച്ചതിനൊപ്പം, യാത്രയില്‍ പങ്കെടുത്തവരോട് ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും തുടര്‍ന്നു കൊണ്ടുപോകാനും പ്രിയങ്ക അഭ്യര്‍ത്ഥിച്ചു. കോടിക്കണക്കിന് രൂപ എറിഞ്ഞ് രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു. വന്‍കിട വ്യവസായികളായ അദാനിയും അംബാനിയും പൊതുമേഖലാ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും വാങ്ങുകയാണെന്നും, എന്നാല്‍ അവര്‍ക്ക് രാഹുല്‍ ഗാന്ധിയെ വിലക്ക് വാങ്ങാനാകില്ലെന്നും യാത്രയെ സ്വീകരിച്ചുകൊണ്ട് ലോനിയില്‍ സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

‘എന്റെ പ്രിയ ജ്യേഷ്ഠാ, ഞാന്‍ നിങ്ങളെയോര്‍ത്ത് വളരയെധികം അഭിമാനം കൊള്ളുന്നു. കാരണം, സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപയാണ് നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനായി ചെലവഴിക്കുന്നത്. എന്നാല്‍ സത്യത്തിന്‍റെ പാതയില്‍നിന്ന് താങ്കള്‍ പിന്തിരിയുന്നില്ല. അദാനിയും അംബാനിയും നേതാക്കളെ വാങ്ങി, പൊതുമേഖല സ്ഥാപനങ്ങളെ വാങ്ങി, മാധ്യമങ്ങളെ വാങ്ങി, പക്ഷേ എന്റെ സഹോദരനെ അവര്‍ക്ക് വിലക്ക് വാങ്ങാന്‍ സാധിച്ചില്ല. അവര്‍ക്കതിന് ഒരിക്കലും സാധിക്കില്ല. അതില്‍ എനിക്ക് അഭിമാനമുണ്ട്,’ എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.

webdesk12: