X

നിങ്ങളെല്ലാരും കൂടെയാണ് കൊന്നത്, ഇനി അടക്കാനും പറ്റൂല്ലെന്നോ? ; നോവായി മക്കള്‍

നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് ആത്മഹത്യാശ്രമത്തിനിടെ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ നോവാകുന്നു. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയില്‍ കുഴിയെടുക്കുന്ന മകനെ പൊലീസുകാര്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു കരളലിയിക്കുന്ന സംഭവം ഉണ്ടായത്.

സാറേ ഇനിയെന്റെ അമ്മയും കൂടിയേ മരിക്കാനുള്ളൂ സാറേ, നിങ്ങളെല്ലാരും കൂടെയാണ് കൊന്നത്. എന്റെ അച്ഛനെയും അമ്മയേം. ഇനി അടക്കാനും പറ്റൂല്ലെന്നോ?’ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് അങ്ങേയറ്റം വേദനാജനകമായ വിഡിയോ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

വീടൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും മുന്നിലാണ് രാജന്‍ ആത്മഹത്യാശ്രമം നടത്തിയത്. പെട്രോള്‍ ശരീരത്തിലൂടെ ഒഴിച്ച രാജന്‍ ലൈറ്റര്‍ കത്തിക്കാനോങ്ങിയതിനിടെ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ഗുരുതര പൊള്ളലേറ്റ രാജന്‍ രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്.

അമ്മയും കൂടി പോയാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മക്കള്‍ പറയുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇക്കഴിഞ്ഞ 22ാം തിയതിയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. താന്‍ തീ കൊളുത്തിയില്ലെന്നും, മരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ ലൈറ്റര്‍ കൈ കൊണ്ട് തട്ടിമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും രാജന്‍ ആശുപത്രിയില്‍ വച്ച് മൊഴി നല്‍കിയിരുന്നു.

 

web desk 3: