X

പീഡന കേസ്: ഹൈബി ഈഡനെതിരെ തെളിവില്ലെന്ന് സി.ബി.ഐ

കൊച്ചി: ഹൈബി ഈഡന്‍ എം.പിക്കെതിരായ സോളാര്‍ ലൈംഗിക പീഡനക്കേസ് അവസാനിപ്പിക്കുന്നു. ഹൈബി ഈഡനെതിരെ തെളിവ് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് സി.ബി.ഐ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഹൈബി ഈഡന്‍ എം.എല്‍.എ ആയിരുന്ന സമയത്ത് എം.എല്‍.എ ഹോസ്റ്റലില്‍ എത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ ബലാത്സംഗ കേസില്‍ തെളിവുകള്‍ ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും കേസിലെ പരാതിക്കാരിക്ക് തെളിവ് നല്‍കാന്‍ സാധിച്ചില്ലെന്നും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക തട്ടിപ്പ്, പീഡനം ഉള്‍പ്പെടെ പരാതികളാണ് ഉന്നയിച്ചിരുന്നത്. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അന്വേഷിച്ച കേരള പൊലീസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡനെതിരെ തെളിവ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Chandrika Web: